കൊല്ലങ്കോട്: സൗരോര്‍ജ്ജ വൈദ്യുതി പ്ലാന്റിന്റെ ഉദ്ഘാടനത്തിനെത്തിയ വൈദ്യുതി വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ വരവേല്‍ക്കാന്‍ റോഡില്‍ തന്നെ പ്രതിഷേധ ബാനറുകള്‍. കുതിരമൂളി-കള്ളിയമ്പാറ റോഡിന്റെ ശോചീയാവസ്ഥയ്ക്ക് കാരണം ഇടത്, വലതു സര്‍ക്കാരുകളാണെന്ന് കാണിച്ചാണ് പ്രതിഷേധ ബാനറുകള്‍ പ്രധാന പാതയില്‍ നിന്നും ഉദ്ഘാടന സ്ഥലത്തേക്ക് പ്രവേശിക്കുന്ന ഭാഗത്തും ഉദ്ഘാടന പൊതുവേദിക്കടുത്തുമായി കാണപ്പെട്ടത്.
മലയോര മേഖലയിലേക്കുള്ള പ്രധാന പാതയാണ് കുതിരമൂളി കളളിയമ്പാറ പാത. നിരവധി പിന്നോക്ക വിഭാഗക്കാരും കളിയമ്പാറയിലെ ആദിവാസി കുടുംബങ്ങള്‍ക്കും വിദ്യാര്ത്ഥികളള്ക്കും ഏക ആശ്രയമായ പാതയാണ്. നിരവധി തവണ ജനപ്രതിനിധികള്‍ ജില്ലാ പഞ്ചായത്തു പ്രസിഡന്റുമായി സംസാരിച്ച് റോഡിന്റെ ശോചീയാവസ്ഥ പരിഹരിക്കുന്നതിനായി കരാര്‍ ക്ഷണിച്ചെങ്കിലും കരാറെടുത്തവര്‍ പണി ചെയ്യാതെഉപേക്ഷിച്ചു. കുണ്ടുംകുഴിയുമായ റോഡിലൂടെ സ്വകാര്യ ബസ് നടത്തുന്ന സര്‍വ്വീസാണ് ഈ നാട്ടുകാര്‍ക്ക് ഏക ആശ്രയം. പലതവന്ന ബസ് നിര്‍ത്തിയപ്പോഴും നാട്ടുകാര്‍ ചെന്ന് ബുദ്ധിമുട്ടുകള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സര്‍വ്വീസ് നടത്തുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാതെയുള്ള ഇടത,വലതു സര്‍ക്കാരുകളുടെ ഭരണമാണ് റോഡിന്റെ ശോചീയാവസ്ഥയ്ക്ക് കാരണമെന്ന് ബിജെപിയാണ് ബാനര്‍ സ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: