കളങ്കരും നിഷ്കളങ്കരും തമ്മിലുള്ള യോജിപ്പില്ലായ്മ, ഇരുട്ടും പകലും എന്ന പോലുള്ള വാഴ്ച. കളങ്കം ഉത്ഭവിച്ചത് മനുഷ്യജന്മ സ്വീകാര്യത്താലാണ്. ഈ ലോകം പ്രളയമായിരുന്നു. അതാണു ശരീരഭാഗത്തെ ജീവിതലോകം. ഈ ശരീരം ജന്മമൊടുങ്ങുന്നതെല്ലാം ഭൂമിയും ജനിക്കുന്നതും അതു തന്നെയാണ്. അതു പ്രളയമായിട്ട് അവസാനിക്കും.
തന്മൂലം ആത്മാവില്‍ കിട്ടുന്ന ദുരിതമാണു നരകമെന്നു പറയപ്പെടുന്നത്. എന്നാല്‍ ആത്മാവ് അഥവാ ആത്മാക്കള്‍ നവരത്നങ്ങളാണ്. ഇതിലാണ് ഈശ്വരന് സൃഷ്ടിക്കു മുന്‍പ് സ്വര്‍ഗ്ഗമായും സ്വയംപ്രകാശമായും നിലകൊണ്ടിരുന്നത്. ഈ ആത്മാവിന്റെ നിലയും വിലയും കണ്ടാണ് ഇഹം, പരം രണ്ടു ലോകത്തെ സൃഷ്ടിച്ചു പ്രദാനം ചെയ്തത്.
ഈ വാസ്തവം അറിയുമ്പോള്‍ മനുഷ്യര്‍ ഈ ലോകം ത്യജിക്കും. അവരാണു ലോകനന്മക്കു സാരോപദേശം ചെയ്യുന്നതും. നിഷ്കളങ്കലോകത്തെ സൃഷ്ടിക്കുന്നതും അത് നിഷ്കാമകര്‍മ്മവുമാണ്. ഇവരാണു ലോകത്തെ മഹാത്മാക്കള്‍. ഇവര്‍ താമര ഇല പോലെ പൊങ്ങികിടക്കും. വെള്ളം ഇതില്‍ പിടിക്കുകയില്ല. ഇങ്ങനെ നിഷ്കളങ്കനായ ഒരു മനുഷ്യനാണ് നാം. എന്റെ സ്വയംപ്രകാശമാണ് എന്റെ ശിഷ്യന്മാര്. ഞാന്‍ അവരെയും അവര്‍ എന്നെയും വഷളാക്കുകയില്ല.
അതാണു സര്‍വ്വമനുഷ്യര്‍ക്കും അടിസ്ഥാനമായ മതം. അത് ഏറ്റവും തെളിഞ്ഞ വെള്ളം. ഇതാര്‍ക്കും കുടിക്കാം, കുളിക്കാം, ആശ്വസിക്കാം, ഞങ്ങളുടെ ജീവിതമാകുന്ന മാണിക്യക്കല്ല് ഉള്ളില്‍ ഇരിക്കകൊണ്ട് വെളിയില്‍ വന്ന് എത്തി നോക്കുന്നവര്‍ക്ക് അതു കാണുവാന്‍ പാടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: