ശ്രീരാമന്റെ മാഹാത്മ്യത്തിന് തുല്യതയില്ല. അതിനേക്കാള്‍ മാഹാത്മ്യവുമുള്ള ഒരാള്‍ ഉണ്ടാവാനുംവയ്യ. ദേവന്മാരുടെ അപേക്ഷപ്രകാരമാണല്ലോ അവിടുന്ന് ഭൂമിയിങ്കല്‍ മനുഷ്യനായി അവതരിച്ചത്. അവിടുത്തെ അലൗകിക മഹിമയ്ക്കുമുന്നില് സേതുബന്ധനമോ രാവണാദി അസുരനിഗ്രഹമോ വലിയ കാര്യമാണെന്നു പറഞ്ഞുകൂടാ.
ശത്രു സംഹാരത്തിന് അവിടുന്ന് കൂടെക്കൂട്ടിയത് വെറും വാനരന്മാരെയാണല്ലോ. ശ്രീശുകന്‍ പറയുകയാണ” ഇന്നും ശ്രീരാമന്റെ നിര്‍മ്മലവും പാപനാശനവുമായ കീര്‍ത്തി രാജസദസ്സുകളില്‍ ഋഷികള്‍ കതീര്ത്തിച്ചുകൊണ്ടിരിക്കുന്നു. ദിഗജങ്ങളുടെ മസ്തക ശിരസുകളില്‍ എഴുതിത്തൂക്കേണ്ടവയാണ് ഭഗവാന് ശ്രീരാമ മഹിമകള്‍.
ഇന്ദ്രന്, അഗ്നി, യമന്‍, കുബേരന് മുതലായ ഗോകപാലന്മാര്പോലും സേവിച്ചുകൊണ്ടിരിക്കുന്ന പാദാരവിന്ദങ്ങളോടുകൂടിയ രഘുപതിയെ, അല്ലയോ പരീക്ഷിത്തേ! ഞാനിതാ ശരണം പ്രാപിക്കുന്നു. രാമന് ആരെയെല്ലാം കടാക്ഷിക്കുകയോ സ്പര്‍ശിക്കുകയോ ചെയ്തുവോ, ആരെല്ലാം അദ്ദേഹത്ത അനുഗമിച്ചുവോ കോസലവാസികളായ അവരെല്ലാം യോഗികളുടെ പരമഗതിയെ പ്രാപിക്കുകയാണുണ്ടായത്.
പരപീഡ മുതലായ ദുഷ്കര്‍മ്മങ്ങള്‍ ചെയ്യാത്തവന് രാമചരിതത്തെ ശ്രദ്ധയോടെ കേട്ടാല്തന്നെ കര്മ്മബന്ധത്തില്നിന്നുമുക്തനായിത്തീരുന്നതാണ്. ”
പ്രതികരിക്കാൻ ഇവിടെ എഴുതുക: