കുബേരന്റെ പ്രതാപംകണ്ട് അത്യന്തം അസൂയയോട്കൂടി കൈകസി മകനായ രാവണനെവിളിച്ച് ബ്രഹ്മാവിനെ തപസ്സുചെയ്ത് വരങ്ങൾ സമ്പാദിച്ച് കുബേരനെപ്പോലെ ആയിത്തീരുവവാൻ ഉപദേശിച്ചു. അതനുസരിച്ച് രാവണൻ തന്റെ അനുജന്മാരായ കുംഭകർണ്ണൻ, വിഭീഷണൻ എന്നിവരേയുംകൂട്ടി ഗോകർണ്ണത്ത് ചെന്ന് തപസ്സുതുടങ്ങി. കുഭകർണ്ണൻ പതിനായിരം വർഷം തപസ്സുചെയ്തു. വിഭീഷണൻ ഒറ്റക്കാലിന്മേൽനിന്ന് പതിനായിരത്താണ്ട് തപസ്സുചെയ്തു.
രാവണനാകട്ടെ പഞ്ചാഗ്നി മദ്ധ്യത്തിൽ നിന്ന് ബ്രഹ്മാവിനെ ധ്യാനിച്ചു. ആയിരം വർഷം രാവണൻ തപസ്സുചെയ്തിട്ടും ബ്രഹ്മാവ് പ്രത്യക്ഷമായില്ല. വൈരാഗ്യം വർദ്ധിച്ച് ഒരുതലവെട്ടി അഗ്നിയിൽ ഹോമിച്ചു. ഇങ്ങനെ ഒമ്പതിനായിരത്താണ്ട്‌കൊണ്ട് ഒൻപതുതലയും രാവണൻ അഗ്നിക്കുസമർപ്പിച്ചു. ഒടുവിൽ പത്താമത്തെതലയും അറുത്തിടുവാൻ വാളെടുത്തപ്പോൾ ബ്രഹ്മാവ് പ്രത്യക്ഷനായി. ഇഷ്ടവരങ്ങൾ ചോദിച്ചുകൊള്ളുവാൻ ബ്രഹ്മദേവൻപറഞ്ഞു.
മനുഷ്യരിൽനിന്നാല്ലാതെ മറ്റാരിൽനിന്നും എനിയ്‌ക്ക് മരണമുണ്ടാവരുത്. കുംഭകർണ്ണൻ നിർദ്ദേവത്വം ചോദിക്കാനൊരുങ്ങിയെങ്കിലും ചോദിച്ചത് നിദ്രാവത്വം ആയിപ്പോയി. അതിന്നാൽ ഉറക്കംതന്നെ ഉറക്കമായി. വിഭീഷണന് വിഷ്ണു ഭക്തിയും ലഭിച്ചു.
വരബലത്തിന്റെ ഊക്കിനാൽ രാവണൻ ഒരാളേയും വകവയ്‌ക്കാതായി. കുബേരനെ ആദ്യം തന്നെ ആട്ടിയോടിച്ചു. പിന്നീട് മഹാവിഷ്ണുവിനെ മുഖ്യശത്രുവായി പ്രഖ്യാപിച്ചു. ധാരാളം രാക്ഷസർ
പാതാളത്തിൽനിന്ന് ലങ്കയിലെത്തി. അഹങ്കാരത്തിന്റെ ഫലമായി പതിനെട്ട് സ്ത്രീശാപം രാവണൻ വഴിയേ മേടിച്ചുവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: