സ്വന്തം ലേഖകന്‍
തൊടുപുഴ: ന്യൂമാന്‍ കോളേജ് ഗ്രൗണ്ടിനോട് ചേര്‍ന്ന് നിര്‍മ്മിച്ചിട്ടുള്ള വിജ്ഞാന
മാതാ പള്ളിയുടെ കോണ്‍ക്രീറ്റ് വോള്‍ട്ടില്‍ മുനിസിപ്പാലിറ്റിയില്‍ നിന്നും ലൈസന്‍സ് ലഭിക്കാതെ രഹസ്യമായി ശവം അടക്കി. കഴിഞ്ഞ ഏഴാം തിയതിയാണ് മൈലക്കൊമ്പിന് സമീപമുള്ള അനാഥമന്ദിരത്തിലെ അന്തേവാസിയുടെ മൃതദേഹം ഇവിടെ സംസ്‌കരിച്ചത്. രാത്രിയില്‍ അതീവ രഹസ്യമായി സംസ്‌കാരം നടത്തുകയായിരുന്നു. വിവാദ കോണ്‍ക്രീറ്റ് വോള്‍ട്ടിന് ലൈസന്‍സ് നല്‍കേണ്ട നടപടിക്രമങ്ങള്‍ മുനിസിപ്പാലിറ്റിയുടെ പരിഗണനയിലിരിക്കെയാണ് ശവസംസ്‌കാര ചടങ്ങ് നടത്തിയത്. വോള്‍ട്ടിന്റെ നിര്‍മ്മാണ സമയത്ത് തന്നെ പൊതുജനങ്ങളില്‍ നിന്നും പരാതി ഉയര്‍ന്നിരുന്നു. ഹൈക്കോടതിയിലും പ്രശ്‌നം എത്തി. കോടതി കേസ് പരിശോധിച്ച ശേഷം ഇറക്കിയ ഇടക്കാല ഉത്തരവില്‍ പറയുന്നത് ഏത് തരം നിര്‍മ്മാണങ്ങള്‍ നടത്തിയാലും അതെല്ലാം ഹൈക്കോടതിയുടെ അന്തിമ വിധിക്ക് വിധേയമായിട്ടായിരിക്കുമെന്നാണ്. നാല് മാസങ്ങള്‍ക്ക് മുമ്പ് ലൈസന്‍സ് ലഭിക്കാതെ ശവമടക്ക് നടത്തുവാന്‍ പള്ളി അധികാരികള്‍ തയ്യാറായപ്പോള്‍ പൊതുജന പ്രതിഷേധമുണ്ടാവുകയും മുനിസിപ്പാലിറ്റിയില്‍ നിന്നും ശവമടക്ക് നടത്തരുത് എന്നും കാണിച്ച് സ്റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തിരുന്നു. കോണ്‍ക്രീറ്റ് വോള്‍ട്ടിന്റെ നിര്‍മ്മാണ അനുമതി ലഭിച്ചിരിക്കുന്നത് ചട്ടവിരുദ്ധമായതിനാല്‍ ഹൈക്കോടതി തൊടുപുഴ മുനിസിപ്പാലിറ്റിയോട് നിയമാനുസരണമുള്ള നടപടികള്‍ പൂര്‍ത്തിയാക്കുവാന്‍ നിര്‍ദ്ദേശിച്ചിരുന്നു. വോള്‍ട്ട് പ്രവര്‍ത്തിക്കരുതെന്ന് പറഞ്ഞ് നൂറ് കണക്കിന് പൊതുജനങ്ങള്‍ തര്‍ക്കം ബോധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രഹസ്യമായി ശവശരീരം പള്ളി അധികാരികള്‍ വോള്‍ട്ടില്‍ സ്ഥാപിച്ചിട്ടുള്ളത്. വോള്‍ട്ടില്‍ സ്ഥാപിച്ചിട്ടുള്ള മൃതശരീരം വിജ്ഞാന മാതാ പള്ളി ഇടവകയില്‍ വരുന്ന ആളുകളുടെതല്ല എന്ന് വ്യക്തമാണ്. ഈ മൃതശരീരം എവിടെനിന്ന് കിട്ടിയെന്നും എപ്രകാരമാണ് സംഘടിപ്പിച്ചതെന്നും ക്രിസ്ത്യന്‍ സമൂഹത്തില്‍പ്പെട്ട ആളുടെതാണോ എന്നും സമഗ്രമായ ന്വേഷണം നടത്തേണ്ടതാണ്. നിയമത്തെ വെല്ലുവിളിച്ചുകൊണ്ട് രാത്രിയുടെ മറവില്‍ നടത്തിയ ശവമടക്ക് നടപടിക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് സെമിത്തേരി വിരുദ്ധ സമിതി ചെയര്‍മാന് സ്വാമി അയ്യപ്പദാസ്, കണ്‍വീനര്‍ അഡ്വ.എം എസ് വിനയരാജ്, ഖജാന്‍ജി കെ ആര്‍ രാജീവ് കുരിക്കാട്ട് തുടങ്ങിയവര്‍ അറിയിച്ചു.നിയമ ലംഘനത്തിനെതിരെ തൊടുപുഴ നഗരസഭ അധികൃതര്‍ ഹൈക്കോടതിയില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കോടതി നിര്‍ദ്ദേശം വന്നതിന് ശേഷമെ നഗരസഭ നിലപാട് സ്വീകരിക്കൂ.ശവസംസ്‌കാരം നടത്തിയതിന് ശേഷം ഈ വിവരം രേഖാമൂലം നഗരസഭയെ അറിയിച്ച് പ്രകോപനമുണ്ടാക്കാനും പള്ളി അധികൃതര്‍ ശ്രമിച്ചു.
















