ഇരിങ്ങാലക്കുട:ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്ന നാലമ്പലതീര്ത്ഥാടനം ആരംഭിക്കുവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ കൂടല്‍ മാണിക്യക്ഷേത്രത്തിനു ചുറ്റും വഴിവിളക്കുകള്‍ കത്താത്തതില്‍ പ്രതിഷേധമുയരുന്നു. ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ഒന്നും തന്നെ ഒരുക്കിയിട്ടില്ല. വഴിവിളക്കിന്റെ കാര്യത്തിലും ഭക്തര്‍ക്കുവേണ്ട ടോയിലറ്റ് സൗകര്യങ്ങള്‍ക്കും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടിട്ടും നഗരസഭ ഭരണസമിതി അനങ്ങാപാറ നയമാണ് സ്വീകരിക്കുന്നതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ അമ്പിളി ജയന് പറഞ്ഞു. തെക്കേനട റോഡ് റെസിഡന്‍സ് അസോസിയേഷനും മുനിസിപ്പല്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന ലക്ഷകണക്കിന് തീര്‍ത്ഥാടകരെത്തുന്ന നാലമ്പലതീര്ത്ഥാടനത്തിനു വേണ്ട മുന്നൊരുക്കങ്ങള്‍ മുനിസിപ്പാലിറ്റി നടത്താത്തതില്‍ ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു. ശ്രീ കൂടല്മാണിക്യക്ഷേത്രത്തോട് മുനിസിപ്പാലിറ്റിയുടെ വിവേചനം അവസാനിപ്പിക്കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: