വണ്ണപ്പുറം: തൊമ്മന്‍കുത്തില്‍ ഇന്നലെ രാവിലെ പതിനൊന്നേകാലോടെ വീശിയടിച്ച ചുഴലിക്കാറ്റല്‍ നാട് വിറച്ചു. കൊടുങ്കാറ്റില്‍ വ്യാക നാശ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഷാപ്പും പടിയിലാണ് കൂടുതല്‍ നാശം ഉണ്ടായത്. നിരവധി വീടുകളും വൈദ്യുതി പോസ്റ്റും കൃഷിയും നശിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു .തൊമ്മന്‍കുത്ത് സ്വദേശികാളായ ജോസ്, സണ്ണി എന്നിവര്‍ക്കാണ് ഓട് വീണ് നിസ്സാര പരിക്കേറ്റത്. ലക്ഷക്കണക്കിന് രൂപയുടെ നാശമാണ് സംഭവിച്ചിരിക്കുന്നത്.

തൊമ്മന്‍കുത്ത് സ്വദേശികളായ ജോര്‍ജ് മരുതാമലയിയുടെ വീട്ടിലേക്ക് കൂറ്റന്‍ മരമാണ് ഒടിഞ്ഞ്
വീണത്. വീട് പൂര്‍ണമായും തകര്‍ന്നു. 40 സെന്റ് സ്ഥലത്തുള്ള മുഴുവന്‍ കൃഷിയും നിലംപരിശായി. കണ്ടത്തുംകുടിയില്‍ ബെന്നിയുടെ വീടിന്റെ മുഴുവന്‍ ആസ്ബറ്റോസ് ഷീറ്റകളും പറന്നുപോയി. വാഴേപ്പറമ്പില്‍ വല്‍സമ്മയുടെ വീട്ടിലേക്ക് കൂറ്റന്‍ മഹാഗണിയാണ് വീണത്. വീട് പൂര്‍ണമായും തകര്‍ന്നു, ജോര്‍ജ് , ഉള്ളാട്ടില്‍ അജി, കണ്ണാട്ട് ജോയി, കണ്ണാട്ട് കുഞ്ഞുമോന്‍, ചിറ്റേട്ട് ശിവദാസ് എന്നിവരുടേതുള്‍പ്പെടെ പത്തോളം വീടുകള്‍ തകര്‍ന്നു. സമീപത്തെ കള്ളുഷാപ്പിന് മുകളിലേക്കും മരം വീണു.
കാറ്റിനെത്തുടര്‍ന്ന് തൊടുപുഴ- വണ്ണപ്പുറം റൂട്ടില്‍ ഏറെ നേരം ഗതാഗതവും തടസപ്പെട്ടു. തൊടുപുഴയില്‍നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘവും കാളിയാര്‍ പോലീസും രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. റവന്യൂ സംഘം നടത്തിയ അന്വേഷണത്തില്‍ കേവലം അഞ്ച്‌ലക്ഷം രൂപയുടെ നാശമാണ് സംഭവിച്ചതെന്നാണ് അറിയിച്ചത്. എന്നാല്‍ ഒരു കോടിക്ക് മുകളിലാണ് നാശനഷ്ടക്കണക്കെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൃഷി വകുപ്പ് കണക്കെടുപ്പ് നടത്തിയിട്ടില്ല.നാശനഷ്ടം സഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടി ഉടന്‍ കൈക്കൊള്ളുമെന്ന് തൊടുപുഴ തഹസീല്‍ദാര്‍ ലീലാമ്മ അറിയിച്ചു. വിവിധ രാഷ്‌ട്രീയ പാര്‍ട്ടിക്കാരും ജനപ്രതിനിധികളും സംഭവ സ്ഥലം സന്ദര്‍ശിച്ചു.
















