വെള്ളാങ്ങല്ലൂര്‍: ബജറ്റില്‍ ഇക്കുറിയും വെള്ളാംങ്ങല്ലൂര്‍ നിവാസികളെ നിരാശരാക്കി പോലീസ് സ്റ്റേഷന് അനുവദിച്ചില്ല. കയ്പമംഗലത്ത് അനുവദിച്ചു. തെരഞ്ഞെടുപ്പിന് മുമ്പായി ആളൂരിലും അനുവദിച്ചു. വെള്ളാംങ്ങല്ലൂരില് പോലീസ് സ്റ്റേഷനായി വര്‍ഷങ്ങളുടെ കാത്തിരിപ്പാണ് കെ.കരുണാകരന് ആഭ്യന്തരമന്ത്രി ആയിരുന്നപ്പോള്‍ മുഖ്യമന്ത്രി ആയിരുന്നപ്പോഴും പോലീസ് സ്റ്റേഷനുവേണ്ടി ശ്രമം തുടങ്ങിയതാണ്. പലകാരണങ്ങളാല്‍ വിജയിച്ചില്ല. പിന്നീട് ഇ.കെ.നായനാര്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് വെള്ളാംങ്ങല്ലൂരില് പോലീസ് സ്റ്റേഷന് അനുവദിച്ചതാണ്. ആദ്യം വാടകകെട്ടിടത്തില് തുടങ്ങാമെന്ന നിലയില്‍ മനക്കലപ്പടിയില്‍ സ്വകാര്യ വ്യക്തിയുടെ കെട്ടിടം മോടിപിടിപ്പിച്ചു ലോക്കപ്പ് മുറിയും പണിതു. എന്നാല്‍ അതും റദ്ദായി. ആഭ്യന്തര വകുപ്പിന് സ്വന്തമായി കരൂപ്പടന്നയില്‍ പന്ത്രണ്ട് സെന്റ് സ്ഥലവും ഉണ്ട്. എന്നിട്ടും വെള്ളാംങ്ങല്ലൂരിന് മാത്രം പോലീസ് സ്റ്റേഷന് അനുവദിക്കാത്തത് ഏറെ പരാതിക്ക് ഇടയാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: