പാലക്കാട്: മഴ തുടങ്ങിയതോടെ നെല്ലിയാമ്പതിയുടെ അതിര്‍ത്തി പങ്കിടുന്ന ജനവാസ കേന്ദ്രങ്ങളിലും എസ്റ്റേറ്റുകള്‍, ക്വാറി മേഖലകളില്‍ വേട്ടക്കാര്‍ സജീവമായി. വന്യജീവികളെ കൊന്നൊടുക്കി ഭക്ഷിക്കുന്നതിനും വില്പനക്കും മറ്റുമായി തയ്യാറായിരിക്കുന്നത്.
വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യക്ക് കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനകളില്‍ ഇത് ബോധ്യപ്പെട്ടിട്ടുണ്ട്. ഈ മേഖലകളില്‍ വനം വകുപ്പിന്റെ വന്യ ജീവി നാശം ഇല്ലാതാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ബന്ധപ്പെട്ട പ്രതികളെ പിടികൂടുന്നതിനുള്ള നടപടികളും നടന്നുവരുന്നു.
അതിന്റെ ഭാഗമായി മുതലമട കള്ളിയമ്പാറ പരിസരത്ത് പ്രവര്‍ത്തിക്കുന്ന ഒരു കരിങ്കല്‍ ക്വാറിക്ക് സമീപത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ മ്ലാവ് പുലി, കടുവ തുടങ്ങിയ വലിയ ജീവികളെ പിടിക്കുന്നതിനായി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചു തയ്യാറാക്കിയ കുരുക്ക് വൈല്‍ഡ് ലൈഫ് സൊസൈറ്റി ഘടിപ്പിച്ചിരിക്കുന്നത്കണ്ടെത്തുകയും വനം വകുപ്പിനെ അറിയിക്കുകയും ചെയ്തിരുന്നു.
കൊല്ലങ്കോട് റേഞ്ച് വനം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കുരുക്ക് നീക്കം ചെയ്തു. കുറ്റവാളികളെകണ്ടുപിടിക്കുന്നതിനുള്ളനടപടികള്ആരംഭിച്ചു. ഇതേസ്ഥലത്തുനിന്നും രണ്ടുവര്ഷംമുന്പ് പന്നിയിറച്ചിയും പ്രതികളെയും പിടികൂടിയ കേസ്വനം വകുപ്പിലുണ്ട്. സമീപ നാട്ടിന്‍പുറങ്ങളില്‍ മുള്ളന്‍പന്നി,വെരുക്തുടങ്ങിയവേട്ടക്കാരും ഇപ്പോള്‍ സജീവമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: