തൃശൂര്‍: ഏതുതരത്തിലുള്ള പ്രശ്നങ്ങളെ നേരിട്ടും സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ പരിപൂര്‍ണമായും നവീകരിക്കുമെന്നു വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച വിദ്യാഭ്യാസ പുരസ്കാര സമര്‍പ്പണം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതനിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസം എന്നതാണു സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുഖേനയാണ് ഇതു നടപ്പാക്കാന്‍ സാധിക്കുക. സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളും ഹൈടെക് ആക്കും. വിദ്യാര്‍ഥികളുടെ പക്ഷത്തുനിന്നുകൊണ്ടുള്ള മാറ്റങ്ങള്‍ക്കാണു സംസ്ഥാന സര്‍ക്കാര്‍ തുടക്കമിടുന്നത്. സ്കൂളുകളിലെ മുഴുവന്‍ ലബോറട്ടറികളും ആധുനികവത്കരിക്കുമെന്നും ഉന്നത വിദ്യാഭ്യാസ രംഗത്തെ ജനാധിപത്യവത്കരിക്കുമെന്നും മന്ത്രി സി. രവീന്ദ്രനാഥ് വ്യക്തമാക്കി. അടുത്തവര്‍ഷം മുതല്‍ എന്‍ട്രന്‍സുകള്‍ക്ക് അപേക്ഷിക്കാനുള്ള സംവിധാനം എല്ലാ പ്ലസ്ടു ക്ലാസുകളിലും ഏര്‍പ്പെടുത്തുമെന്നും എത്ര പാവപ്പെട്ടവര്‍ക്കുപോലും മെഡിക്കല്‍ എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷകള്‍ എഴുതാനുള്ള സൗകര്യമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. പരീക്ഷാ സമ്പ്രദായത്തിലും കാതലായ മാറ്റങ്ങളുണ്ടാകും- അദ്ദേഹം സൂചിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ അധ്യക്ഷയായി. കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ മുഖ്യാതിഥിയായി. പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ കുട്ടികള്‍ക്കു മന്ത്രി വി.എസ്. സുനില്‍കുമാര്‍ പുരസ്കാരങ്ങള്‍ നല്കി. ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ സ്കൂളുകളെ സി.എന്‍. ജയദേവന് എംപി ആദരിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. രാധാകൃഷ്ണന്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ഭാരവാഹികള്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മോന്‍സി വര്‍ഗീസ് മോട്ടിവേഷന്‍ ക്ലാസെടുത്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ മഞ്ജുള അരുണന് സ്വാഗതവും
പ്രതികരിക്കാൻ ഇവിടെ എഴുതുക: