തിരുവനന്തപുരം: പമ്പുകളില്‍നിന്ന് പെട്രോള്‍ ലഭിക്കണമെങ്കില്‍ ഇരുചക്രവാഹനം ഓടിക്കുന്നവര്‍ക്ക് ഹെല്‍മറ്റ് ഉണ്ടായിരിക്കണമെന്ന ഉത്തരവില്‍ ഗതാഗത കമ്മിഷണര്‍ ടോമിന് ജെ.തച്ചങ്കരിക്കെതിരെ മന്ത്രി എ.കെ.ശശീന്ദ്രന് വിശദീകരണം തേടി. പെട്രോള്‍ പമ്പുകള്‍ക്കും ഇന്ധന കമ്പനികള്‍ക്കും ഇത്തരമൊരു വിശദീകരണം നല്കിയ ഗതാഗത കമ്മിഷണറുടെ ഉത്തരവുമായി ബന്ധപ്പെട്ടാണ് മന്ത്രി വിശദീകണം തേടിയത്. ഉത്തരവ് ജനങ്ങളെ പീഡിപ്പിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു.
താനുമായി ആലോചിക്കാതെയാണ് ഈ ഉത്തരവെന്നും ഇത്തരം നയപരമായ കാര്യങ്ങളില്‍ തീരുമാനം എടുക്കുമ്പോള്‍ മന്ത്രിയായ താന്‍ അടക്കമുള്ളവരോട് ആലോചിക്കണമായിരുന്നു എന്നും ശശീന്ദ്രന് പറഞ്ഞു. അതേസമയം വിശദീകരണം തേടിയത് നടപടിയായി കണക്കാക്കേണ്ടെന്നും മന്ത്രി പറഞ്ഞു.
ഹെല്‍മെറ്റ് ഉള്ളവര്‍ക്കുമാത്രം പെട്രോള്‍ നല്കിയാല് മതിയെന്നും ഇതു സംബന്ധിച്ച് പമ്പുകള്‍ക്കും ഇന്ധന കമ്പനികള്‍ക്കും നിര്‍ദേശം നല്‍കിയെന്നും തച്ചങ്കരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആഗസ്റ്റ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് തച്ചങ്കരി പറഞ്ഞിരുന്നത്. ഇത് ജനങ്ങള്‍ക്ക് ബുദ്ധമുട്ടുണ്ടാക്കുന്നതാണെങ്കില് പുനപ്പരിശോധിക്കുമെന്നാണ് മന്ത്രി ശശീന്ദ്രന് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: