തിരുവനന്തപുരം: ദളിത്പീഡനത്തിനെതിരെ സംസ്ഥാനത്ത് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും നടത്തുന്ന അക്രമ സമരങ്ങള്‍ കാപട്യമാണെന്ന് പട്ടികജാതിമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. എസ്. സുധീര്‍. സംസ്ഥാനത്ത് ഏറ്റവും അധികം ദളിത് പീഡനങ്ങളെ പിന്തുണച്ചതും പ്രോത്സാഹിപ്പിച്ചതും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുണ്ടായ നിരവധി ആദിവാസി ദളിത് പീഡനങ്ങളില്‍ ഒന്നില്‍ പോലും അനേ്വഷണം ശരിയായി നടക്കുകയോ യഥാര്‍ത്ഥ പ്രതികളെ പിടികൂടുകയോ ചെയ്തിട്ടില്ല. അന്നൊന്നും യൂത്ത്കോണ്‍ഗ്രസിനെ തെരുവില്‍ കണ്ടില്ല. ദളിത് പീഡനത്തില്‍ കോണ്‍ഗ്രസിനും യൂത്ത് കോണ്‍ഗ്രസിനും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ജിഷ കൊലക്കേസ് പ്രാഥമിക ഘട്ടത്തില്‍ അട്ടിമറിച്ച പോലീസ് ഉദേ്യാഗസ്ഥന്മാര്ക്കെതിരെ നടപടി ആവശ്യപ്പെടണമെന്നും സുധീര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: