Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പോളണ്ടിന് വടക്കന്‍ അയര്‍ലന്‍ഡ് എതിരാളികള്‍ ജര്‍മ്മന്‍ ടാങ്കറുകള്‍ക്ക് മുന്നില്‍ ഉക്രെയിന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2016, 11:06 pm IST
in Football

ലിലെ: യൂറോ 2016ല്‍ നിലവിലെ ലോകചാമ്പ്യന്മാരായ ജര്‍മ്മനിക്ക് ഇന്ന് ആദ്യ അങ്കം. ഗ്രൂപ്പ് സിയില്‍ നടക്കുന്ന മത്സരത്തില്‍ എതിരാളികള്‍ കരുത്തരായ ഉക്രെയിന്‍. ഇന്ത്യന്‍ സമയം രാത്രി 12.30ന് കിക്കോഫ്. ലോക റാങ്കിങില്‍ ജര്‍മ്മനി നാലാമതും ഉക്രെയിന്‍ 19-ാം സ്ഥാനത്തുമാണ്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ പോളണ്ടും അയര്‍ലന്‍ഡും തമ്മില്‍ ഏറ്റുമുട്ടും. രാത്രി 9.30ന് നീസിലാണ് കിക്കോഫ്.

1996നുശേഷം ആദ്യമായൊരു യൂറോകപ്പ് കിരീടമാണ് ജര്‍മ്മന്‍ പോരാളികളുടെ സ്വപ്‌നം. 2008-ല്‍ ഫൈനലില്‍ കൡച്ചെങ്കിലും സ്‌പെയിനിനോട് പരാജയപ്പെട്ടു. കഴിഞ്ഞ തവണ സെമിയിലും പുറത്തായി. മൂന്നുതവണ യൂറോകപ്പ് നേടിയവരാണ് ജര്‍മ്മനി. 1972, 80, 96 ടൂര്‍ണമെന്റുകളിലായിരുന്നു കിരീടധാരണം. മൂന്നുതവണ റണ്ണേഴ്‌സുമായി. 1972, 96, 2008 വര്‍ഷങ്ങളില്‍. ഇത്തവണ ലോകചാമ്പ്യന്മാരെന്ന പകിട്ടുമായി എത്തുന്ന ജര്‍മ്മനിക്ക് ലക്ഷ്യം നാലാം യൂറോ കിരീടം.

നാല് തവണ ലോകകപ്പും നേടിയിട്ടുണ്ട് ജര്‍മ്മന്‍ ടാങ്കറുകള്‍. എന്നാല്‍ അവര്‍ക്ക് പ്രശ്‌നം ഫോമില്ലായ്‌മയാണ്. കഴിഞ്ഞ ലോകകപ്പില്‍ കളിച്ചതിന്റെ നിഴല്‍ മാത്രമാണ് ജര്‍മ്മനി ഇപ്പോള്‍. അന്ന് കളിച്ചവരൊക്കെത്തന്നെയാണ് ഇന്നും ടീമിലെ ബഹുഭുരിപക്ഷവും. എങ്കിലും എന്തോ ഒരു പോരായ്‌മ അവര്‍ക്കുണ്ട്.

യോഗ്യതാ റൗണ്ടില്‍ കളിച്ച പത്ത് കളികളില്‍ ഏഴ് വിജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമടക്കം 22 പോയിന്റുമായി ഡി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ജര്‍മ്മനി ഫൈനല്‍ റൗണ്ടിലേക്കുള്ള ടിക്കറ്റെടുത്തത്. അയര്‍ലന്‍ഡ് റിപ്പബ്ലിക്കിനോടും പോളണ്ടിനോടുമായിരുന്നു യോഗ്യതാ റൗണ്ടിലെ പരാജയം.

24 ഗോളുകള്‍ അടിച്ചപ്പോള്‍ 9 എണ്ണം വഴങ്ങുകയും ചെയ്തു. 2006 മുതല്‍ ടീമിനെ പരിശീലിപ്പിക്കുന്ന ജോക്വിം ലൗ തന്നെ ഇപ്പോഴും കോച്ച്. കഴിഞ്ഞ ലോകകപ്പിനുശേഷം ഫിലിപ്പ് ലാം, പീര്‍ മെറ്റ്‌സാകര്‍, മിറോസ്ലാവ് ക്ലോസെ എന്നിവര്‍ വിരമിച്ചതാണ് ജോക്വിം ലൗവിനെ കുഴപ്പത്തിലാക്കിയത്. എങ്കിലും കരുത്തുറ്റ താരനിരതന്നെയാണ് അവര്‍ക്കുള്ളത്. 128 മത്സരങ്ങളില്‍ നിന്ന് 48 ഗോളുകള്‍ നേടിയ ലൂക്കാസ് പൊഡോള്‍സ്‌കിയും 115 മത്സരങ്ങള്‍ കളിച്ച മധ്യനിര താരവും ക്യാപ്റ്റനുമായ ബാസ്റ്റിയന്‍ ഷ്വയ്ന്‍സ്റ്റീഗറും ഏറ്റവും പരിചയസമ്പന്നര്‍. എന്നാല്‍ ഷ്വയ്ന്‍സ്റ്റീഗര്‍ പരിക്കിന്റെ പിടിയിലാണ്.

മെസ്യൂട്ട് ഓസില്‍, ടോണി ക്രൂസ്, ആന്ദ്രെ ഷ്‌റള്‍, ജൂലിയന്‍ ഡ്രാക്‌സലര്‍, ജോഷ്വ കിമ്മിച്ച്, സമി ഖദീരെ തുടങ്ങിയവര്‍ മധ്യനിരയിലെ മറ്റ് പ്രമുഖര്‍. 71 മത്സരങ്ങളില്‍ നിന്ന് 32 ഗോളുകള്‍ നേടിയ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ തോമസ് മുള്ളറുടെ ഫോമാണ് ടീമിന് ഏറെ നിര്‍ണായകം. മരിയോ ഗോട്‌സെയും മരിയോ ഗോമസും ടീമിലെ പ്രധാന സ്‌ട്രൈക്കര്‍മാര്‍. 64 കളികളില്‍ നിന്ന് 27 ഗോളുകള്‍ നേടിയ മരിയോ ഗോമസും മികച്ച ഫോമിലാണെന്നത് അവരുടെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു. പ്രതിരോധത്തില്‍ മാറ്റ് ഹമ്മല്‍സും ജെറോം ബോട്ടെങും പ്രധാനികള്‍. ഒപ്പം എംറെ കാന്‍, ബെനഡിക്ട് ഹൊവാട്‌സ്, ജോനാസ് ഹെക്ടര്‍, സ്‌കോഡ്രാന്‍ മുസ്തഫി എന്നിവര്‍ പ്രതിരോധത്തിലെ മറ്റുള്ളവര്‍.

ഗോള്‍ പോസ്റ്റിന് കീഴെ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ മാനുവല്‍ ന്യുയര്‍ തന്നെ. എന്നാല്‍ അവസാന അഞ്ച് മത്സരങ്ങളിലും ജര്‍മ്മനിയുടെ പ്രകടനം അത്ര മെച്ചമല്ല. സ്ലോവാക്യ, ഇംഗ്ലണ്ട്, ഫ്രാന്‍സ് ടീമുകളോട് പരാജയപ്പെട്ടപ്പോള്‍ ഹംഗറി, ഇറ്റലി എന്നിവര്‍ക്കെതിരെ മാത്രം വിജയം.

അവസാന അഞ്ച് മത്സരങ്ങളിലും പരാജയമറിയാതെയാണ് ഉക്രെയിനിന്റെ വരവ്. പ്രാദേശിക ലീഗുകളില്‍ കളിക്കുന്നവരാണ് ടീമിലെ ഭൂരിഭാഗം പേരും. 143 മത്സരങ്ങളുടെ അനുഭവസമ്പത്തുള്ള മധ്യനിരതാരം അനറ്റൊളി ടിമോഷ്ചുക് ക്യാപ്റ്റന്‍. യുവത്വവും പരിചയസമ്പത്തും ഒത്തിണങ്ങിയതാണ് ടീം. മുന്നേറ്റനിരയില്‍ യെവ്ഹന്‍ സെലസ്‌നോവ്, ബുദ്കിവ്‌സ്‌കി, റോമന്‍ സൊസുലിയ എന്നിവരും മധ്യനിരയില്‍ ക്യാപ്റ്റനുപുറമെ ഒലക്‌സാണ്ടര്‍ സിന്‍ചെങ്കോ, വിക്ടര്‍ കൊവലെങ്കോ, റുസ്‌ലാന്‍ റൊട്ടന്‍, യോഗ്യതാ റൗണ്ടിലെ ടോപ്‌സ്‌കോറര്‍ ആന്ദ്രെ യാര്‍മിലെങ്കൊ, ടരാസ് സ്‌റ്റെപാനെങ്കോ തുടങ്ങിയവരും ഉള്‍പ്പെടുന്നു. വ്യാഷെസ്‌ലാവ് ഷെവ്ചുക്ക്, ഒലെക്‌സാണ്ടര്‍ ഷുച്ചര്‍, ആര്‍ടെം ഫെഡെറ്റ്‌സിക, യറോസ്ലാവ് യാകിറ്റ്‌സ്‌കി തുടങ്ങിയവരാണ് പ്രതിരോധത്തിലെ കരുത്തര്‍.

ആന്ദ്രെ പെയ്‌റ്റോവ്, ഡെനിസ് ബൊയ്‌കോ, മിഖ്യത ഷെവ്‌ചെങ്കോ എന്നിവര്‍ ഗോളികളും. ജര്‍മ്മനിയുടെ മുന്നണിപോരാളികളെ തടഞ്ഞുനിര്‍ത്തുക എന്നതാണ് ഉക്രെയിന്‍ പ്രതിരോധത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി. യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് സിയില്‍ നിന്ന് മൂന്നാം സ്ഥാനക്കാരാവുകയും പിന്നീട് പ്ലേ ഒാഫ് കളിച്ച് ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടുകയുമായിരുന്നു ഉക്രെയിന്‍.

പ്ലേ ഓഫില്‍ സ്ലോവേനിയയെ തകര്‍ത്തു. ഉക്രെയിനെതിരെ ജര്‍മ്മനി ഇതുവരെ ഒരു പ്രധാന ചാമ്പ്യന്‍ഷിപ്പില്‍ പരാജയപ്പെട്ടില്ല. കളിച്ച നാല് മത്സരങ്ങളില്‍ രണ്ടെണ്ണം ജയിച്ചപ്പോള്‍ രണ്ടെണ്ണം സമനിലയില്‍. ആദ്യ മത്സരത്തില്‍ വിജയത്തോടെ തുടങ്ങാന്‍ ഇരുടീമുകളും കച്ചമുറുക്കുമ്പോള്‍ വാശിയേറിയ പോരാട്ടം പ്രതീക്ഷിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

Kerala

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

India

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.