തിരുവനന്തപുരം: കേരള നിയമസഭയുടെ പുതിയ സ്പീക്കറായി എല്‍ഡിഎഫിലെ പി. ശ്രീരാമകൃഷ്ണന് തെരഞ്ഞെടുക്കപ്പെട്ടു.
ഇന്ന് രാവിലെ നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ശ്രീരാമകൃഷ്ണനു 92 വോട്ടും യുഡിഎഫ് സ്ഥാനാര്‍ഥി വി.പി. സജീന്ദ്രന് 46 വോട്ടും ലഭിച്ചു. പി.സി. ജോര്‍ജ് എംഎല്‍എയുടെ വോട്ട് അസാധുവായി. യുഡിഎഫ് എംഎല്‍എമാരില്‍ ഒരാളുടെ വോട്ടും അസാധുവായി.
ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും കൗണ്ടിംഗ് ഏജന്റുമാരായ എ. പ്രദീപ് കുമാറിന്റെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും സാന്നിധ്യത്തിലാണ് വോട്ടെണ്ണിയത്. രഹസ്യബാലറ്റിലൂടെയാണ് വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയത്. വേട്ടെണ്ണലിനു ശേഷം പി. ശ്രീരാമകൃഷ്ണനെ നിയമസഭാ സ്പീക്കറായി തെരഞ്ഞെടുത്തതായി പ്രോം ടേം സ്പീക്കര്‍ എസ്. ശര്‍മ പ്രഖ്യാപിച്ചു.
സ്പീക്കര്‍ തെരഞ്ഞെടുപ്പോടെ വെള്ളിയാഴ്ച പിരിയുന്ന സഭ ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ 24 മുതല്‍ വീണ്ടും സമ്മേളിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: