കോട്ടയം: പൊള്ളുന്ന വേനല്‍ച്ചൂട് ഉച്ചസ്ഥായില്‍ നില്‍ക്കുമ്പോഴും അടങ്ങാത്ത ആവേശത്തിന്റെ അലയൊലി ഉയര്‍ത്തി ഏറ്റുമാനൂരില്‍ രാജ്‌നാഥ് സിങിനെ സ്വീകരിക്കാന്‍ ആയിരങ്ങളുടെ മണിക്കൂറുകളോളമുള്ള കാത്തിരിപ്പ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഏ.ജി. തങ്കപ്പന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം രാവിലെ 11ന്് എത്തിച്ചേരുമെന്ന പ്രതീക്ഷയില്‍ യോഗനടപടികള്‍ ആരംഭിച്ചുവെങ്കിലും രാജ്‌നാഥ്‌സിങ്് വേദിയില്‍ എത്തിച്ചേര്‍ന്നത് ഉച്ചയ്‌ക്ക് 2 മണിയോടെ. തകര ഷീറ്റുകളില്‍ തീര്‍ത്ത് വിസ്തൃതിയേറിയ പന്തലില്‍ കൊടിയ ചൂടിനെ അവഗണിച്ച് സ്ത്രീകളും കുട്ടികളും അടക്കമുള്ള ആയിരങ്ങളാണ് കാത്തിരുന്നത്. ഭാരത് മാതാ കീ ജയ് വിളിയോടെ മുദ്രാവാക്യം ഉയര്‍ത്തിയാണ് രാജ്യത്തിന്റെ രണ്ടാം ഉരുക്കു മനുഷ്യന്‍ രാജ്‌നാഥ് സിങ്ങിനെ വേദിയിലേയ്‌ക്ക് ആനയിച്ചത്. 15 മിനിറ്റ് നീണ്ടുനിന്ന പ്രസംഗത്തില്‍ കേരളത്തിലെ എന്റെ സഹോദരി സഹോദരന്മാരേയെന്ന അദ്ദേഹത്തിന്റെ സംബോധന സദസ്സ് ഹര്‍ഷാരവങ്ങളോടെയാണ് സ്വീകരിച്ചത്. പ്രസംഗത്തിനിടയില്‍ ഇടയ്‌ക്കിടക്ക് മലയാളത്തിലുള്ള വാചകങ്ങള്‍ പ്രയോഗിച്ചത് സദസ്സിനെ ആവേശം കൊള്ളിച്ചു. കേരളത്തില്‍ പരസ്യമായ തല്ലുകൂടലും ബംഗാളില്‍ പരസ്യമായ രഹസ്യ ബാന്ധവവുമാണ് ഇടത് വലത് മുന്നണികള്‍ നടപ്പിലാക്കുന്നതെന്ന് മലയാളത്തിലായിരുന്നു അദ്ദേഹം സദസ്സിനെ അറിയിച്ചത്. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് എന്‍.വി. ബൈജു അദ്ധ്യക്ഷത വഹിച്ചു. ബിഡിജെഎസ് ദേശീയ പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ബിജെപി മേഖലാ പ്രസിഡന്റ് അഡ്വ. എന്‍കെ. നാരായണന്‍ നമ്പൂതിരി, സ്ഥാനാര്‍ത്ഥികളായ ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, അഡ്വ. എം.എസ്. കരുണാകരന്‍, എ.ജി. തങ്കപ്പന്‍, എന്‍ഡിഎ നേതാക്കളായ പൊന്നപ്പന്‍, കെ.പി. സുരേഷ്, ലിജിന്‍ലാല്‍, എന്‍.വി. സെന്‍, കെ.എം. സന്തോഷ്്കുമാര്‍, എം.വി. ഉണ്ണികൃഷ്ണന്‍, വി.എം. ശശി, ആര്‍. രാജീവ്, അഡ്വ. കെ.എം. സന്തോഷ്‌കുമാര്‍, കെ.പി. സന്തോഷ്, പി. അനില്‍കുമാര്‍, തിരുവഞ്ചൂര്‍ വിപിനചന്ദ്രന്‍, സജീഷ് മണലേല്‍ എന്നീ നേതാക്കള്‍ പ്രസംഗിച്ചു.
















