കൊല്‍ക്കത്ത: ബംഗാള്‍ തെരഞ്ഞെടുപ്പിന്റെ അവസാനഭാഗമായ അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്. വോട്ടെടുപ്പു പ്രദേശങ്ങളിലുള്‍പ്പെടെ സുരക്ഷ ശക്തമാക്കി. കൊല്‍ക്കത്തയിലും ഹൂഗ്ലിയിലും സൗത്ത് 24 പര്‍ഗാനാസ് ജില്ലകളിലായി 53 നിയോജക മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
ബുധനാഴ്ച്ച മുതല്‍ രാത്രികാല പട്രോളിങ് ആരംഭിച്ചിരുന്നു. കേന്ദ്ര സേനയുടെ 680 കമ്പനികളാണ് ഇവിടെ ക്യാമ്പ് ചെയ്തിരിക്കുന്നത്. ഇവിടെ മത്സരിക്കുന്നവരില്‍ 67 പേരിലും ക്രിമിനല്‍ കേസുള്ളവരാണ്. അതില്‍ 43 പേരും കൊലപാതകം അല്ലെങ്കില്‍ സ്ത്രീ പീഡനക്കേസില്‍ ആരോപണവിധേയരാണ്. നാലാം ഘട്ട തെരഞ്ഞെടുപ്പിലും കനത്ത സുരക്ഷയായിരുന്നു ഇവിടങ്ങളില്‍ ഒരുക്കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: