കോട്ടയം: ജനം ടി.വി പ്രവര്‍ത്തകര്‍ക്ക് നേരെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വസതിയില്‍ നടന്ന കയ്യേറ്റ ശ്രമത്തില്‍ കോട്ടയം പ്രസ്സ്ക്ലബ്ബില്‍ ചേര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ യോഗം പ്രതിഷേധിച്ചു.
പ്രസ്സ്ക്ലബ്ബ് പ്രസിഡന്റ് എസ്. മനോജ് അധ്യക്ഷതവഹിച്ചു. മുന്‍കൂട്ടി അനുമതി വാങ്ങി എഴുതി തയ്യാറാക്കിയ ചോദ്യങ്ങള്‍ ഉന്നയിച്ച ജനം ടി.വി റിപ്പോര്‍ട്ടര്‍ അന്കുഷ്കുമാറിനെതിരെ അസഭ്യവര്‍ഷം നടത്തിയ മന്ത്രിയുടെ നടപടി ജനാധിപത്യസമൂഹത്തിന് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ബലംപ്രയോഗിച്ച് നശിപ്പിക്കുന്നത് മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍ തടസ്സപ്പെടുത്തുന്നതിന് തുല്യമാണ്. തിരുവഞ്ചൂരിന്റെ ചെയ്തികളെ അംഗീകരിക്കാനാവില്ലെന്നും മനോജ് പറഞ്ഞു.
പ്രസ്സ്ക്ലബ്ബ് സെക്രട്ടറി ഷാലുമാത്യു പറഞ്ഞു. ശ്രീജിത്ത്, വി. ജയകുമാര്‍, ഇ.വി രാഗേഷ്, റോബിന് പി. തോമസ്, അജിത, സനല്‍ എന്നിവര്‍ പ്രസംഗിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍ സുഭാഷ്, റ്റി.എന്‍ ഹരികുമാര്‍, ബിനു ആര്. വാര്യര്‍, പി.ജെ ഹരികുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: