പനച്ചിക്കാട്: മൂന്നാമത് ദക്ഷിണമൂകാംബി ഹിന്ദുമഹാ സംഗമത്തിന് പനച്ചിക്കാട് ക്ഷേത്ര മൈതാനിയില്‍ തുടക്കം കുറിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ കെ.എന്‍ നാരായണന്‍ നമ്പൂതിരി പതാക ഉയര്‍ത്തി. വൈകിട്ട് 5ന് പരുത്തുംപാറ കവലയില്‍ നിന്ന് നൂറ് കണക്കിനാളുകള്‍ പങ്കെടുത്ത ശോഭായാത്ര നടന്നു. തുടര്‍ന്ന് ഹിന്ദു മഹാ സംഗമത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കിടങ്ങന്നൂര്‍ വിജയാനന്ദാശ്രമത്തിലെ സംപൂജ്യ വിജയബോധാനന്ദ തീര്‍ത്ഥപാദ സ്വാമികള്‍ ഭദ്രം ദീപം കൊളുത്തി നിര്‍വ്വഹിച്ചു.കെ.എന്‍ നാരായണന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ഡോ.എന്‍ ഗോപാലകൃഷ്ണന്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ സുമാ മുകുന്ദന്‍, പ്രസീതാ സി രാജു, ലിജി വിജയകുമാര്‍, ജയശ്രീ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. സജന്‍ എസ് നായര്‍ പത്താമുട്ടം സ്വാഗതവും എസ് അഭിജിത്ത് പനച്ചിക്കാട് നന്ദിയും പറഞ്ഞു. ശോഭായാത്രയ്‌ക്ക് എ.ജി അനീഷ്,പി. േജ്യാതിഷ്, എ.ആര്‍ അജിത്ത്, കെ.യു ശാന്തകുമാര്‍, ആര്‍.യദുകൃഷ്ണന്‍, സി.ആര്‍ രാജേഷ്, ജി ശ്രീജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
വേദം പഠിക്കുന്നതിനെ കുറിച്ച് നിലവിലുള്ള തെറ്റായ ധാരണകള്‍ മാറ്റി വെച്ച് എല്ലാ ഹൈന്ദവരും വേദം പഠിക്കാന്‍ തയ്യാറാവണമെന്ന് പ്രശസ്ത ശാസ്ത്രഞ്ജനും, വാഗ്മിയുമായ ഡോ.എന്‍ ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ദക്ഷിണമൂകാംബി ഹിന്ദുമഹാസംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വേദങ്ങളും ഉപനിഷത്തുക്കളുമെല്ലാം ഒരു വ്യക്തിയുടെ വികാസത്തിന് വേണ്ടിയാണ് നിര്‍മ്മിച്ചിട്ടുള്ളത്. അത് കേവലം മോക്ഷത്തിനുള്ള മാര്‍ഗം എന്നതിലുപരി വ്യക്തിപരമായും കുടുംബപരമായും ഹൈന്ദവ സമൂഹം വളരുന്നതിനുള്ള ചവിട്ടുപടിയായി കാണുവാന്‍ സാധിക്കണം. വേദം പഠിക്കുന്നവന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണമെന്ന പ്രചരണങ്ങള്‍ യുക്തിവാദനിരീശ്വരവാദക്കാരായ ചില രാഷ്‌ട്രീയക്കാരുടെ കുപ്രചരണം മാത്രമാണ്.ഒരു ഗ്രന്ഥങ്ങളിലും ഇത് രേഖപ്പെടുത്തിയിട്ടില്ല. വേദ പഠനം ബ്രാഹ്മണര്‍ക്ക് മാത്രമാണ് എന്ന പ്രചരണവും ചിലരുടെ മനഃപൂര്‍വ്വമായിട്ടുള്ള സൃഷ്ടികളാണ്. വേദങ്ങള്‍ എഴുതിയ ഋഷീമാരും, വേദങ്ങളെ നാലായി പകുത്ത വേദവ്യാസനും താഴ്ന്ന കുലത്തിലുള്ളവരാണ്. ലോകത്തിന്റെ നന്മയ്‌ക്ക് വേണ്ടിയാണ് ഭാരതീയ ഋഷികള്‍ വേദങ്ങളും ഉപനിഷത്തുക്കളുമടക്കം ആയിരക്കണക്കിന് ഗ്രന്ഥങ്ങള്‍ എഴുതിയത്. ലോകത്തെ ഒരു കുടുംബമായി കാണുന്നതും ഈ ഹിന്ദു മതത്തിന്റെ പ്രത്യേകതയാണ്. വേദങ്ങളും പുരാണങ്ങളും ചുട്ടെരിക്കാന്‍ മുന്‍കൈ എടുക്കുന്നവര്‍ മറ്റുള്ള മതഗ്രന്ഥങ്ങളെ അവഹേളിക്കാന്‍ ശ്രമിക്കാത്തത് എന്തുകൊണ്ടാണെന്നും, ഹിന്ദു സമൂഹം സഹിഷ്ണുതയുള്ളവരായതിനാലാണ് ചിലര്‍ക്ക് ഇങ്ങനൊക്കെ പറയുവാന്‍ കഴിയുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
















