തിരുവല്ല: കേരളത്തിന്റെ സാമൂഹ്യമേഖലയില്‍ സ്വാമി സമഗ്രാനന്ദജീ മഹാരാജ് സ്നേഹത്തിന്റെയും വിനയത്തിന്റെയും പ്രതിരൂപമായിരുന്നുവെന്ന് ബിജെപി സംസ്ഥാന ട്രഷറര്‍ കെ.ആര് പ്രതാപചന്ദ്രവര്‍മ്മ.പുഞ്ചിരിക്കുന്ന മുഖത്തോടല്ലാതെ അദ്ദേഹത്തെ ഇതുവരെ കണ്ടിട്ടില്ല.അദ്ദേഹത്തിന്റെ ശാസനകള്‍ക്ക് പോലും പുഞ്ചിരിയുടെ നൈര്‍മല്യവും സ്നേഹത്തിന്റെ മാധുര്യവും ഉണ്ടായിരുന്നു.
രാമജന്മഭൂമി പ്രക്ഷോഭകാലത്ത് മധ്യതിരുവിതാംകൂറില്‍ നടന്ന മുന്നേറ്റങ്ങള്‍ക്ക് അദ്ദേഹം നല്ലൊരു മാര്‍ഗ്ഗദര്‍ശിയായിരുന്നു.അക്കാലത്ത് നടന്ന ശിലാപൂജ,രാമജ്യോതി പ്രയാണം, രാമപാദുകപൂജ എന്നിവയ്ക്ക് പലയിടങ്ങളിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. മധ്യതിരുവിതാംകൂറിന് ആ വ്യക്തിത്വത്തെ ഒരിക്കലും മറക്കാന്‍ സാധിക്കില്ല.ശ്രീരാമകൃഷ്ണാശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കുവാന്‍ അദ്ദേഹം വഹിച്ച പങ്ക് വലുതാണ്.
എന്റെ സംഘടനാ ജീവിതത്തില്‍ അദ്ദേഹം ഒരുവഴികാട്ടിയായിരുന്നു.ചെറുപ്പം മുതല്‍ അദ്ദേഹത്തെ അടുത്തറിയാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്.രാമനാമ ജപങ്ങളുമായി അന്ന് ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച എന്നേപോലുള്ള സാധാരണ പ്രവര്‍്ത്തകര്‍ക്ക് എന്നും അദ്ദേഹം ആത്മീയതയുടെ ആവേശമായിരുന്നു. മഹാസമാധിയിലേക്ക് പ്രവേശിച്ച സ്വാമിജിയുടെ ദര്‍ശനങ്ങള്‍ യുവതലമുറക്ക് പ്രചോദനമായിരിക്കമെന്നും പ്രതാപചന്ദ്രവര്‍മ്മ അനുസ്മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: