സ്വന്തം ലേഖകന്‍
നാദാപുരം: ഗ്രാമീണ കേരളത്തിന് സുഖനിദ്രപകര്‍ന്ന കൈതോലകൊണ്ട് നിര്‍മിച്ച പായയും, ഇവ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരുന്ന കൈതോല ചെടിയും വംശനാശത്തിന്റെ വക്കില്‍ .തോടുകളുടെ ഓരത്തും മറ്റ് ചതുപ്പ് നിലങ്ങളുടെ വക്കിലും മാത്രം കണ്ടുവന്നിരുന്ന കൈതോല പുഴയും തോടും കൈയേറ്റം തുടങ്ങിയതോടെ വ്യാപകമായി വെട്ടിമാറ്റുപ്പെട്ടു. സര്‍ക്കാരിന്റെ സംരക്ഷിതവിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഇവയെ സംരക്ഷിക്കാത്തതും ചെടികളുടെ വംശ നാശത്തിന് മറ്റൊരു കാരണമായി .ഇവയുടെ ഓലകള്‍ ഉണക്കിയെടുത്തു നിര്‍മിച്ചിരുന്ന പായകള്‍ക്ക് വന്‍ ഡിമാന്റാണ് ഉണ്ടായിരുന്നത്. സാമ്പത്തിക ഭേദമന്യേ വീടുകളില്‍ ഇത്തരം പായകളാണ് പഴയകാലത്ത് ഉപയോഗിച്ചിരുന്നത്. പായകളുടെ പലതരം വക ഭേദങ്ങളും ഉണ്ടായിരുന്നു. നേരത്തെ ഇവനിര്‍മ്മിച്ചിരുന്നത് ഒരു പ്രത്യേക സമുദായക്കാരായിരുന്നു .പുലയ വിഭാഗത്തില്‍ പെട്ട ആളുകളുടെ പ്രധാന വരുമാനം ഇവ വിറ്റ് കിട്ടുന്ന പണമായിരുന്നു.ജീവിത ചെലവുകള്‍ ഉയര്‍ന്നതോടെ ഇവ വിറ്റ് കിട്ടുന്ന പണം ജീവിത ചെലവിന് തികയാതെവന്നതും
ഇവര്‍ ഈ കുലത്തൊഴില്‍ ഉപേക്ഷിക്കാന്‍ കാരണമായി . പുതിയ തലമുറയ്‌ക്ക് ഈ തൊഴിലിനോടുള്ള വിമുഖതയും ഇവയുടെ നിര്‍മാണത്തെ ബാധിച്ചു.നാട്ടിന്‍പുറങ്ങളിലെ വീടുകളില്‍ വെച്ചു നിര്‍മ്മിച്ചിരുന്ന പായകള്‍ വീടുകള്‍ കയറിയിറങ്ങി ആവശ്യക്കാര്‍ക്ക് വില്പന നടത്തുകയായിരുന്നു ഇവരുടെ രീതി.ആഴ്ച ചന്തകളിലും ഉത്സവ പറമ്പുകളിലെയും മുഖ്യ ആകര്‍ഷണമായിരുന്നു ഈ പായകള്‍ . ഇന്ന് ഇവ അപൂര്‍വമായി മാത്രമേ കാണപ്പെടുന്നുള്ളൂ. ലഭ്യത കുറഞ്ഞതോടെ ഇവയുടെ വിലയും കുത്തനെ കൂടിയിരിക്കുകയാണ് .പാലക്കാടിനോട് ചേര്‍ന്ന് നില്‍ക്കുന്ന തമിഴ്‌നാടിന്റെ ഭാഗങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് ഇപ്പോള്‍ പായകള്‍ എത്തുന്നതെന്നു കച്ചവടക്കാര്‍ പറയുന്നു. .പായയുടെ ഔഷധഗുണം നിരവധി രോഗങ്ങള്‍ക്ക് ആശ്വാസംപകര്‍ന്നതായി നാട്ടുവൈദ്യരംഗത്തെ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു പഴയകാല തലമുറയില്‍ പെട്ടവര്‍ കൈതോല കൊണ്ട് നിര്‍മിച്ച പായകളാണ് വീട്ടില്‍ ഉപയോഗിച്ചിരുന്നത് .അതിനാല്‍ പുതിയ തലമുറ നേരിട്ടുകൊണ്ടിരിക്കുന്ന പല അസുഖങ്ങളും അവര്‍ക്കുണ്ടായിരുന്നില്ല ഇവ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുക്കണമെന്ന ആവശ്യം ഉയരുകയാണ്
















