കോട്ടയം: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. ജെ.സി. ഡാനിയേല്‍ അവാര്‍ഡ് സംവിധായകന് ഐ.വി. ശശി മുഖ്യമന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. നടന് മോഹന്‍ലാല്‍ മുഖ്യപ്രഭാഷണം നടത്തി. മന്ത്രി കെ.സി. ജോസഫ് അവാര്‍ഡ് ഗ്രന്ഥ പ്രകാശനവും മന്ത്രി എം.കെ. മുനീര്‍ ഗ്രന്ഥവും സ്വീകരിച്ചു. മികച്ച കഥാചിത്രമായ ഒറ്റാലിന്റെ സംവിധായകന് ജയരാജും നിര്‍മ്മാതാവ് കെ മോഹനനും രണ്ട് ലക്ഷം രുപ വീതവും ശില്പവും പ്രശസ്തിപത്രവും ഏറ്റുവാങ്ങി. കുട്ടികളുടെ മികച്ച ചിത്രമായ അങ്കുരത്തിന്റെ നിര്‍മ്മാതാവ് പ്രദീപ് കാന്ധാരി, സംവിധായകന് ടി. ദീപേഷും അവാര്‍ഡ് ഏറ്റുവാങ്ങി.
രണ്ടാമത്തെ മികച്ച ചിത്രമായ മൈ ലൈഫ് പാര്‍ട്ട്ണറുടെ സംവിധായകന് പത്മകുമാര്‍, നിര്‍മ്മാതാവ് കെ.എ. റെജിമോന്, മികച്ച സംവിധായകനുള്ള അവാര്‍ഡ് സനല്‍കുമാര്‍ ശശിധരന് (ഒരാള്‍പ്പൊക്കം), മികച്ച നടന്മാരായി തെരഞ്ഞെടുക്കപ്പെട്ട നിവിന്‍ പോളി (ബാംഗ്ലൂര്‍ ഡേയ്സ്, 1983), സുദേവ് നായര്‍ (മൈ ലൈഫ് പാര്‍ട്ട്ണര്‍), ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രമായ ഓംശാന്തി ഓശാനയുടെ സംവിധായകന് ജൂഡ് ആന്റണി ജോസഫ്, നിര്‍മ്മാതാവ് ആല്വിന് ആന്റണി, മികച്ച നവാഗത സംവിധായകനായ എബ്രിഡ് ഷൈന്‍ (1983) എന്നിവര്ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും ശില്‍പ്പവും ഏറ്റുവാങ്ങി.
മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട നസ്രിയ നസീം (ഓംശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്സ്), രഞ്ജിത്ത് (തിരക്കഥ), അനൂപ് മേനോന് (സ്വഭാന നടന്), സേതുലക്ഷ്മി (സ്വഭാവ നടി), മാസ്റ്റര്‍ അദ്വൈത് (മികച്ച ബാലതാരം), അന്ന ഫാത്തിമ (മികച്ച ബാലതാരം), സിദ്ധാര്‍ഥ് ശിവ (കഥാകൃത്ത്), അഞ്ജലി മേനോന് (തിരക്കഥ), ഒ.എസ്. ഉണ്ണികൃഷ്ണന് (ഗാനരചന), രമേഷ് നാരായണന് (സംഗീത സംവിധാനം), ബിജി ബാല്‍ (പശ്ചാത്തല സംഗീതം), ലിജോ പോള്‍ (ചിത്രസംയോജനം), ഇന്ദുലാല്‍ കാവീട് (കലാസംവിധാനം), സന്ദീപ് കുറിശ്ശേരി, ജിജി മോന് ജോസഫ് (ലൈവ് സൗണ്ട്), ഹരികുമാര്‍ (ശബ്ദസങ്കലനം), തപസ് നായക് (സൗണ്ട് ഡിസൈന്‍), രംഗനാഥന് (കളറിസ്റ്റ്), മനോജ് അങ്കമാലി (മേക്കപ്പ്), സമീറ സനീഷ് (വസ്ത്രാലങ്കാരം), ഹരിശാന്ത് (ഡബ്ബിംഗ്), വിമ്മി മറിയം ജോര്‍ജ്ജ് (ഡബ്ബിംഗ്), സജ്നാ നജാം (നൃത്തസംവിധാനം) എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
മികച്ച സിനിമാഗ്രന്ഥ രചനയ്ക്കുള്ള അവാര്‍ഡ് വി.കെ. ജോസഫും (അതിജീവനത്തിന്റെ ചലച്ചിത്ര ഭാഷ്യങ്ങള്‍), മികച്ച സിനിമാ ലേഖകനുള്ള അവാര്‍ഡ് രവി മേനോനും (ശബ്ദലോകത്തെ ഇളമണ്‍ഗാഥ), കെ. സി. ജയചന്ദ്രനും (പായലുപോലെ പ്രണയം) സ്വീകരിച്ചു. പ്രത്യേക ജൂറി പുരസ്കാര ജേതാവായ പ്രതാപ് പോത്തന്, ജൂറി പരാമര്‍ശം ലഭിച്ച എം.ജി. സ്വരസാഗര്‍, ഡോ. ജോര്‍ജ് മാത്യു, ചെമ്പ്രാശ്ശേരി എ.യു.പി. സ്കൂള്‍, യക്സാന്‍ ഗ്യാരി പേരേര, നേഹ എസ്. നായര്‍, ഇന്ദ്രന്‍സ് എന്നിവരും പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. മികച്ച ഛായാഗ്രാകനായ അമല്‍ നീരദിനുവേണ്ടി അച്ഛന് പ്രൊഫ. സി.ആര്. ഓമനക്കുട്ടന് അവാര്‍ഡ് സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: