Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

വരുമാനം കോടികള്‍; വിശ്രമിക്കാന്‍ സ്ഥലമില്ലാതെ അയ്യപ്പന്മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2015, 09:01 pm IST
in Travel

ശബരിമല: തീര്‍ത്ഥാടകര്‍ക്ക് മഴയും വെയിലുമേല്‍ക്കാതെ വിശ്രമിക്കാന്‍ മതിയായ സ്ഥലമില്ലാതെ സന്നിധാനം. പ്രതിദിനം ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് സന്നിധാനത്ത് ദര്‍ശനം നടത്തുന്നത്. മണിക്കൂറുകള്‍ യാത്ര ചെയ്‌തെത്തുന്ന ഭക്തന് അഞ്ചുമിനിട്ടുപോലും സ്വസ്ഥമായി വിശ്രമിക്കാന്‍ സന്നിധാനത്ത് സ്ഥലമില്ല.

സന്നിധാനത്ത് ഒരേ സമയം പതിനായിരം പേര്‍ക്കുപോലും വിശ്രമിക്കാന്‍ സ്ഥലമില്ല. വലിയ നടപ്പന്തല്‍, വലിയ തിരുമുറ്റം, മാളികപ്പുറത്തെ നടപ്പന്തല്‍, മാവുണ്ട വിരി, അന്നദാനമണ്ഡപം എന്നീ സ്ഥലങ്ങളിലാണ് ഭക്തര്‍ വിശ്രമിക്കാനായി തെരഞ്ഞെടുക്കുന്നത്. ഇതില്‍ വലിയ നടപ്പന്തലില്‍ ബാരിക്കേഡിനു ശേഷം കുറച്ചു സ്ഥലം മാത്രമാണുള്ളത്. മഴ പെയ്താല്‍ വലിയ തിരുമുറ്റത്ത് വിശ്രമിക്കാന്‍ സാധിക്കില്ല. കുട്ടികളുമായും പ്രായമായവരെയും കൊണ്ട് ദര്‍ശനത്തിന് എത്തുന്നവരാണ് കൂടുതല്‍ വിഷമിക്കുന്നത്. രാത്രിയില്‍ ഇത് കൂടുതല്‍ ദയനീയമാണ്. കുട്ടികള്‍ അടക്കമുള്ളവര്‍ തണുത്ത് വിറച്ച് കരയുന്നത് പതിവ് കാഴ്ചയാണ്. കത്തുന്ന വെയിലായാല്‍ സ്ഥിതി ഇതിലും പരിതാപകരമാകും.

ഭക്തരുടെ പണം ഉപയോഗിച്ച് കെട്ടിപ്പൊക്കിയ കെട്ടിടസമുച്ചയങ്ങളില്‍ വാടകയിനത്തില്‍ വന്‍കിട നഗരങ്ങളെപ്പോലും വെല്ലുന്ന രീതിയിലുള്ള വാടകയാണ് ബോര്‍ഡ് ഇടാക്കുന്നത്. പ്രണവം, സഹ്യാദ്രി, കൈലാസ്, പാലാഴി, സോപാനം, മണികണ്ഠ, ചിന്മുദ്ര, ശിവശക്തി, തേജസ്വി, ശ്രീമാതാ എന്നിങ്ങനെ പത്ത് കെട്ടിട സമുച്ചയങ്ങളാണ് ഭക്തര്‍ക്ക് വാടകയ്‌ക്ക് നല്‍കാനായി നിര്‍മ്മിച്ചിരിക്കുന്നത്.

12മണിക്കൂര്‍ കണക്കാക്കിയാണ് ഓരോ മുറികളും നല്‍കുന്നത്. കൂടുതല്‍ സൗകര്യമുള്ള ശബരി ഗസ്റ്റ് ഹൗസും സന്നിധാനത്തുണ്ട്. പ്രണവത്തില്‍ രണ്ടുപേര്‍ക്ക് 250, സഹ്യാദ്രി, കൈലാസ് എന്നിവിടങ്ങളില്‍ മൂന്ന് പേര്‍ക്ക് 450, പാലാഴിയില്‍ നാലുപേര്‍ക്ക് 1600, സോപാനത്തില്‍ രണ്ടു പേര്‍ക്ക് 800. മണികണ്ഠയില്‍ നാലു പേര്‍ക്ക് 1600, ചിന്മുദ്ര മൂന്നുപേര്‍ക്ക് 400, ശിവശക്തി, തേജസ്വി, ശ്രീമാതാ എന്നിവിടങ്ങളില്‍ നാലുപേര്‍ക്ക് 650, മരാമത്ത് കെട്ടിടത്തില്‍ രണ്ടുപേര്‍ക്ക് 450 രൂപയുമാണ് ഈടാക്കുന്നത്.

പ്രണവം, സഹ്യാദ്രി, കൈലാസ്, ചിന്മുദ്ര, ശിവശക്തി, തേജസ്വി, ശ്രീമാതാ എന്നിവിടെ അധികമായി താമസിക്കുന്ന ഓരോരുത്തരില്‍ നിന്നും 100 രൂപവീതവും പാലാഴി, സോപാനം, മണികണ്ഠ എന്നിവിടെ 250 രൂപവീതവും മരാമത്ത് കെട്ടിടത്തില്‍ 150 രൂപയും ഈടാക്കുന്നു. ഭക്തരില്‍ നിന്നും തലയെണ്ണി പണം വാങ്ങുമ്പോള്‍ ഇവര്‍ക്ക് കിടക്കാന്‍ പായ പോലും നല്‍കുന്നില്ല. പായ വേണമെങ്കില്‍ വീണ്ടും 10രൂപ വീതം നല്‍കണം. തിരക്കുള്ള ദിവസം ഇതും ലഭിക്കാറില്ല.

ഓരോ മണ്ഡല കാലത്തും വലിയ പദ്ധതികള്‍ പ്രഖ്യാപിക്കാനുള്ള തിരക്കിലാണ് ദേവസ്വം ബോര്‍ഡ്. എന്നാല്‍ ഭക്തര്‍ക്ക് സുഗമമായി സഞ്ചരിക്കുന്നതിനും വിശ്രമിക്കുന്നതിനും സൗകര്യം ഒരുക്കുന്നതില്‍ പിന്നോട്ടു പോകുന്നു. ക്ഷേത്രത്തിന് അന്‍പത് മീറ്റര്‍ ചുറ്റളവിലുള്ള കെട്ടിടങ്ങള്‍ പൊളിച്ച് വിരിവയ്‌ക്കാനുള്ള സൗകര്യവും പുതിയ വിശ്രമ പന്തലുകള്‍ നിര്‍മ്മിക്കണമെന്ന ആവശ്യവും ദേവസ്വം ബോര്‍ഡ് കണ്ടില്ലെന്നു നടിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി. ഗോപാലകൃഷ്ണന്‍ ഉയര്‍ത്തി ഫ്ലെക്സ് ബോംബില്‍ കത്തി ഗുരുവായൂര്‍….ക്ഷേത്രനഗരിയായ ഗുരുവായൂര്‍ ഭരിച്ച 1977 മുതലുള്ള എംഎൽഎമാരുടെ പേരുകള്‍ പോസ്റ്ററില്‍

Kerala

മാറ്റം ആഗ്രഹിക്കുന്ന കേരളത്തിന് മാറാനുള്ള സമയം, എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തു-നിതിന്‍ നബിന്‍,

Kerala

ശബരിമല: സിബിഐ അന്വേഷണം നടത്തിക്കും, ഗുരുവായൂർ ഉൾപ്പെടെ ക്ഷേത്രങ്ങൾ സംരക്ഷിക്കും, ആരാധനാലയങ്ങൾ രാഷ്‌ട്രീയമുക്തമാക്കുമെന്ന് എൻഡിഎ

Kerala

രാജ്നാഥ് സിംഗ് ബുധനാഴ്ച പറവൂരില്‍

Kerala

വിദേശസംഭാവന സ്വീകരിച്ചാല്‍ എഫ്സിആര്‍എ റദ്ദാകില്ല: രാജീവ് ചന്ദ്രശേഖര്‍, നിയമം കളളപ്പണം വെളുപ്പിക്കല്‍ തടയാന്‍,ക്രൈസ്തവരുടെ ആശങ്ക ദൂരീകരിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാലിന്യ സംസ്‌കരണം മലവേദനയല്ലാതാക്കും; വരുമാന മാർഗ്ഗവുമാകും; എൻഡിഎയുടെ വാഗ്ദാന പത്രിക പറയുന്നു

അല്‍ മുക്താദിര്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്:ഒളിവിലായിരുന്ന രണ്ടാം പ്രതി ഗുല്‍സാര്‍ അഹമ്മദ് പിടിയില്‍, കേസിലെ ആദ്യ അറസ്റ്റ്

ആലുവയില്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി 3 പേര്‍ക്ക് പരിക്ക്

എഫ് സി ആര്‍ എ നിയമ ഭേദഗതി ബില്ലില്‍ പുനഃപരിശോധന വേണം; കേന്ദ്രത്തിന് നിവേദനം നല്‍കി സിബിസിഐ, ആശങ്ക പടര്‍ത്താന്‍ ഇടതു വലതു മുന്നണികള്‍

കേരളത്തില്‍ റബ്ബര്‍ വില 250 രൂപയാക്കുമെന്ന് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കര്‍ണ്ണാടകത്തില്‍ 182 രൂപ മാത്രം, അവിടെ 250 കൊടുക്കരുതോ രാഹുല്‍?

ലഹരിമുക്ത കേരളവും ലഹരിമുക്ത കാമ്പസുകളും; മെച്ചപ്പെട്ട സാമൂഹിക സൗഹാര്‍ദം

കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്‌ക്കും; മികവ് മാനദണ്ഡമാക്കിയ പോലീസ് മാനേജ്‌മെന്റ്

ഏപ്രില്‍ 4ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, തിരുവനന്തപുരത്ത് റോഡ് ഷോ; തിരുവല്ലയില്‍ പൊതുപരിപാടി

തെരുവുനായ ശല്യത്തിന് അന്ത്യം

‘ഇനി മേലിൽ ഞാൻ ഇത് ആവർത്തിക്കില്ല ‘ ; യോഗിയുടെ അമ്മയെ അധിക്ഷേപിച്ച മൗലാന അറസ്റ്റിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.