കോട്ടയം: സിഐടിയു കെഎസ്ആര്‍ടിസിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പണിമുടക്ക് ഒഴിവാക്കുന്നതിനായി കെഎസ്ആര്‍ടിസിയിലെ വിവിധ സംഘടനകളുമായി ചര്‍ച്ച നടത്തിയപ്പോള്‍ സിഐടിയു ഒഴികെ ബാക്കിയുള്ള എല്ലാ സംഘടനകളും ഇതില്‍ നിന്നും പിന്മാറി. സിഐടിയു എന്ന സംഘടന കെഎസ്ആര്‍ടിസിയെ തകര്‍ക്കണം എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. സിഐടിയു ഇന്ന് നടത്തുന്ന പണിമുടക്ക് അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
പണിമുടക്ക് നടത്തുന്നതിനായി ഇന്നത്തെ ദിവസം തിരഞ്ഞെടുത്തത് കരുതിക്കൂട്ടിയാണ്. കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 1300 കോടി രൂപ കടം തരുവാനായി ഒരു ബാങ്ക് തയ്യാറായതാണ്. അത് മുടക്കാനാണ് സിഐടിയു പണിമുടക്കില്‍ നിന്നും പിന്മാറാന് തയ്യാറാവാത്തത്. സമരത്തിനായി ഇറങ്ങുന്ന ജീവനക്കാര്‍ ഒരു ദിവസത്തെ കെഎസ്ആര്‍ടിസിയുടെ വരുമാനം ഏഴ് കോട് രൂപയാക്കണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: