Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദശരഥന്റെ ചരമം വാല്മീകീ രാമായണത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2015, 08:42 pm IST
in Samskriti

അയോദ്ധ്യാകാണ്ഡം 64 മുതല്‍ 68 വരെ അഞ്ചു സര്‍ഗങ്ങളില്‍ ദശരഥന്റെ ചരമ രംഗവും തുടര്‍ന്നുള്ള സംഭവവികാസങ്ങളും വാല്മീകി വര്‍ണ്ണിക്കുന്നു. ഒരു ഭവനത്തില്‍ ഗൃഹനാഥന്‍ അന്തരിച്ചാല്‍ എന്തെല്ലാം വിലാപങ്ങളുണ്ടാകുമോ അതെല്ലാം കൗസല്യയുടെ അന്തഃപുരത്തിലുമുണ്ടായി. ദശരഥന്‍ തന്റെ അന്ത്യം മുന്നില്‍ കാണുന്നതായി വാല്മീകി സൂചിപ്പിക്കുന്നു. വളരെമുമ്പ് ചെറുപ്പത്തില്‍ നടന്ന നായാട്ടും മുനിശാപവും പെട്ടെന്ന് സ്മരണയിലെത്തുന്നത് അതുകൊണ്ടാണ്. താപസദമ്പതിമാരുടെ ശാപകഥ വിവരിച്ചിട്ട് ദശരഥന്‍ കൗസല്യയോടു പറയുന്നു.

”അല്ലയോ ദേവി, ചെറുപ്പത്തില്‍ ശബ്ദംകേട്ടു ലക്ഷ്യം പിളര്‍ക്കാന്‍ കഴിവു സമ്പാദിച്ച ഞാന്‍ സ്വയം ചെയ്ത പാപത്തിന്റെ കഥ ഇപ്പോള്‍ എനിക്കോര്‍മ്മ വരുന്നു. അപത്ഥ്യമായി കഴിച്ച ഭക്ഷണം രോഗമുണ്ടാക്കുന്നതുപോലെ എന്റെ കര്‍മ്മത്തിന്റെ ഫലമായിട്ടാണ് ഈ സ്ഥിതി വന്നുചേര്‍ന്നത്. അല്ലയോ നല്ലവളായ പത്‌നി, ഞാനിപ്പോള്‍ പുത്രശോകംകൊണ്ട് ജീവന്‍ വെടിയും എനിക്കിപ്പോള്‍ കണ്ണുകൊണ്ട് നിന്നെക്കാണാന്‍ സാധിക്കുന്നില്ല. നീയെന്നെയൊന്നു തൊടൂ. മനുഷ്യര്‍ക്ക് യമലോകത്തോടടുക്കുന്തോറും ഒന്നും കാണാന്‍ സാധിക്കുകയില്ലല്ലോ. എന്റെ ഓര്‍മ്മയും നശിച്ചുകൊണ്ടിരിക്കുന്നു. കാലദൂതന്മാര്‍ എന്നെ തിടു    ക്കപ്പെടുത്തുന്നു. എന്റെ മനസ്സു നശിച്ചതിനാല്‍ എണ്ണതീര്‍ന്ന വിളക്കിലെ പ്രകാശംപോലെ എല്ലാ ഇന്ദ്രിയങ്ങളുടെയും ശക്തി നശിച്ചു. അല്ലയോ രാമ! പിതാവിനോടു സ്‌നേഹമുള്ളവനെ, എന്റെ മകനേ, നീ പോയല്ലോ, വ്യവസനം കൊണ്ട് ഞാനിതാ മരിക്കുന്നു. അയ്യോ കൗസേല്യ, സുമിത്രേ, എന്റെ ശത്രുവായ കൈകേയി, വംശത്തിനു കളങ്കമുണ്ടാക്കിയവളേ, ഞാനിതാ മരിക്കുന്നു.”

പ്രിയപ്പെട്ട പുത്രനെ രാജ്യത്തുനിന്നും പുറത്താക്കിയതില്‍ വ്യസനിച്ചുകൊണ്ടിരിക്കുന്നവനും ഔദാര്യനിധിയുമായ ആ രാജാവ് ദയനീയമായി ഓരോന്നു പുലമ്പിക്കൊണ്ടിരുന്നു. അര്‍ദ്ധരാത്രി കഴിഞ്ഞപ്പോള്‍ കഠിനദുഃഖം സഹിച്ചുകൊണ്ടിരിക്കാന്‍ കഴിയാതെ ജീവന്‍ വെടിഞ്ഞു. രാജാവ് മരിച്ചവിവരം അപ്പോഴുമറിഞ്ഞില്ല. രാജാവു മോഹാലസ്യപ്പെട്ടതാണെന്നു ധരിച്ച് ദുഃഖം സഹിക്കാനാകാതെ കൗസല്യയും സുമിത്രയും ബോധഹീനരായി.

പ്രഭാതത്തില്‍ പതിവുപോലെ രാജാവിനെ പള്ളിയുണര്‍ത്താനെത്തിയ സുതന്മാര്‍ വാദ്യവൃന്ദങ്ങള്‍ മുഴക്കി ഗാനം തുടങ്ങി. രാജാവിനെ കുളിപ്പിക്കാനും മറ്റുമെത്തിയ സ്ത്രീകള്‍ കാത്തിരുന്നിട്ടും അദ്ദേഹം ഉണര്‍ന്നുവന്നില്ല. ദശരഥന്റെ അന്തഃപ്പുരത്തിലെ ചില സ്ത്രീകള്‍ രാജാവിനെ കുലിക്കിയുണര്‍ത്താന്‍ നോക്കി. അവര്‍ സംശയിച്ചു നിന്നു. പിന്നെ ആ യാഥാര്‍ത്ഥ്യം അവര്‍ തിരിച്ചറിഞ്ഞു. അവരുടെ ആര്‍ത്തനാദം കേട്ടുണര്‍ന്ന കൗസല്യയും സുമിത്രയും ബോധവതികളായി. അയ്യോ നാഥായെന്നു വിളിച്ചുകൊണ്ട് പിന്നെയും ബോധം കെട്ടുവീണു. ആ കൊട്ടാരത്തിലെങ്ങും നിലവിളികള്‍ ഉയര്‍ന്നപ്പോള്‍ സകലരും പരിഭ്രമിച്ചു. ബന്ധുക്കള്‍ വ്യസനംകൊണ്ട് പരവശരായിത്തീര്‍ന്നു. പിന്നീട് ദയനീയവും ഭയങ്കരവുമായ കാഴ്ചയാണ് ദൃഷ്ടിഗോചരമായത്. വസിഷ്ഠനും മന്ത്രിമാരും പൗരപ്രധാനികളും ഓടിയെത്തി. വസിഷ്ഠന്റെ ആജ്ഞയനുസരിച്ച് മന്ത്രിമാര്‍ രാജാവിന്റെ ശരീരം എണ്ണത്തോണിയില്‍ കിടത്തി. ഒരു പുത്രനെങ്കിലുമില്ലാതെ രാജാവിനെ സംസ്‌കരിക്കാന്‍ അവര്‍ ഉദ്ദേശിച്ചില്ല. എത്തിച്ചേര്‍ന്ന സുഹൃത്തുക്കളും ബന്ധുക്കളും രാജാവിന്റെ പുത്രന്‍ വരാതെ ശരീരം സംസ്‌കരിക്കണ്ടായെന്ന് അഭിപ്രായപ്പെട്ടു.

അന്നുരാത്രി കടന്നുപോയി പ്രഭാതത്തില്‍ രാജാവിനുവേണ്ടി എല്ലാകാര്യങ്ങളും ചെയ്യുന്ന അധികാരികളും ബ്രാഹ്മണരും ഒരുമിച്ചുചേര്‍ന്ന് സഭകൂടി മാര്‍ക്കണ്‌ഡേയന്‍, മൗദ്ഗല്യന്‍, വാമദേവന്‍, കശ്യപന്‍, കാത്യായനന്‍, ഗൗതമന്‍, ജാബാലി തുടങ്ങിയവര്‍ വസിഷ്ഠനെ സമീപിച്ച് രാജ്യം അനാഥമാകാന്‍ അനുവദിക്കരുതെന്നപേക്ഷിച്ചു. ഇക്ഷ്വാകുവംശത്തിലെ ആരെയെങ്കിലും ഉടന്‍ രാജാവായി അഭിഷേകം ചെയ്യണമെന്നഭിപ്രായപ്പെട്ടു. രാജാവില്ലാതായാലുള്ള ദോഷങ്ങള്‍ അവര്‍ വിവരിക്കുന്നു. ഇവയില്‍ മൂന്നു ശ്ലോകങ്ങള്‍ പ്രധാനമാണ്.

യഥാദൃഷ്ടിഃ ശരീരസ്യ നിത്യമേവ പ്രവര്‍ത്തതേ

തഥാ നരേന്ദ്രോ രാഷ്‌ട്രസ്യ പ്രഭവഃ സത്യധര്‍മ്മയോഃ

രാജാസത്യം ച ധര്‍മ്മശ്ച രാജാ കുലവതാം കുലം

രാജാ മാതാ പിതാ ചൈവ രാജാ ഹിതകരോ നൃണാം

യമോ വൈശ്രവണഃ ശക്രോ വരുണശ്ച മഹാബലഃ

വിശിഷ്യന്തേ നരേന്ദ്രേണ വൃത്തേന മഹതാ തതഃ

(കണ്ണ് മനുഷ്യനും നല്ലതും ചീത്തയും കാണിച്ചുതരുന്നതുപോലെ രാജാവ് രാജ്യത്തിന് സത്യവും ധര്‍മ്മവും കാണിച്ചുതരുന്നു. രാജാവാണ് സത്യധര്‍മ്മങ്ങള്‍, രാജാവാണ് കുലീനന്മാരുടെ കുലം, രാജാവാണ് അച്ഛനുമമ്മയും, രാജാവാണ് ജനങ്ങള്‍ക്ക് നന്മ ചെയ്യുന്നവന്‍, യമന്‍, വൈശ്രവണന്‍, ദേവേന്ദ്രന്‍, വരുണന്‍ എന്നിവരെക്കാളധികം തന്റെ പ്രവൃത്തികള്‍കൊണ്ട്     രാജാവ് മഹത്വമുള്ളവനാണ്)

ദശരഥന്‍ ഭരതനാണ് രാജ്യം നല്‍കിയത്. അതിനാല്‍ ഉടനെ കേകയത്തുനിന്നും ഭരതനെ വരുത്തി സംസ്‌കാരകര്‍മ്മവും അഭിഷേകവും നടത്താം എന്ന് വസിഷ്ഠന്‍ അഭിപ്രായപ്പെട്ടു. അതനുസരിച്ച് വിജയന്‍, ജയന്തന്‍, അശോകന്‍, നന്ദനന്‍ എന്നീ സമര്‍ത്ഥന്മാരും ശുരന്മാരുമായ നാലു ഭൂതന്മാരെ വേഗതയേറിയ കുതിരകളുമായി ഭരതശത്രുഘ്‌നന്മാരെ കൂട്ടിക്കൊണ്ടുവരാന്‍ നിയോഗിച്ചു. അവര്‍ക്കു ധരിക്കാനുള്ള വസ്ത്രാഭരണങ്ങളും കൊടുത്തയച്ചു. ഉടനടി അയോദ്ധ്യയിലെത്തി കൗസല്യയേയും ദശരഥനേയും കാണണം എന്നുമാത്രമേ അവരോടു പറയാവുയെന്നും നിര്‍ദ്ദേശിച്ചിരുന്നു. രാമന്റെ വനയാത്രയും പിതാവിന്റെ മരണവുമറിഞ്ഞാല്‍ ഭരതന് സഹിക്കാന്‍ കഴിയാതെ എന്തെങ്കിലും സാഹസം പ്രവര്‍ത്തിക്കുമെന്ന് വസിഷ്ഠനറിയാം. അതുകൊണ്ടാണ് മരണവാര്‍ത്ത യുധാജിത്തിനെപ്പോലുമറിയിക്കാത്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താൻ സഹോദരിയായി കാണുന്ന സ്ത്രീയെ പിന്തുടർന്ന് ശല്യംചെയ്തവരേ മലയാളി വെടിവെച്ചു, അക്ബർ അഹ്‌മദ് മരിച്ചു, അബ്ദുൽ ഷെയ്‌ക്കിനും സമീർ ഷെയ്‌ക്കിനും പരിക്ക്

Kerala

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

News

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

Kerala

വയനാട്ടില്‍ ഭീതി വിതച്ച മുട്ടിക്കൊമ്പനെ ദൗത്യ സംഘം മയക്ക് വെടിവെച്ചു NEWS BUREAU

News

പാകിസ്ഥാനിൽ ചാവേർ ആക്രമണം: അഞ്ചുപേർ കൊല്ലപ്പെട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശുഭകാര്യങ്ങളും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 3-ലെ രാശിഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

രേഖാ രാജെയുടെ ഓര്‍മ്മകളില്‍ പ്രണാമം അർപ്പിച്ച് പ്രേരണാസഭ

യുദ്ധം: അമേരിക്കയിൽ ആഭ്യന്തര പ്രശ്‌നങ്ങൾ?

പശ്ചിമേഷ്യൻ യുദ്ധം: പാകിസ്ഥാനിൽ കുതിച്ചുയർന്ന് ഇന്ധനവില, ഡീസൽ ലിറ്ററിന് 520 രൂപ കടന്നു

കരയുദ്ധത്തിനു വന്നാൽ കഥകഴിക്കും: ഇറാൻ

ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ മുൻ വിദേശകാര്യമന്ത്രിക്ക് ​ഗുരുതര പരിക്ക്; ഭാര്യ കൊല്ലപ്പെട്ടു

ഒട്ടുമിക്ക രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ യോഗ ശീലമാക്കൂ

കുടുംബസൗഖ്യത്തിനും ജീവിത സൗഭാഗ്യത്തിനും മഹാഭാഗ്യത്തിനും ‘സ്‌കന്ദഷഷ്ഠി’ വ്രതം: അനുഷ്ഠിക്കുമ്പോള്‍ അറിയേണ്ടവ

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.