Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മുസിരിസ് – പട്ടണം ഖനനത്തിന് അനുമതി നിഷേധിച്ചു

Janmabhumi Online by Janmabhumi Online
Sep 28, 2015, 10:51 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: വിവാദമായ മുസിരിസ് പട്ടണം ഖനനം ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) തടഞ്ഞു. നിബന്ധനകള്‍ ലംഘിച്ചതിനാല്‍ പട്ടണം ഖനനത്തിന്റെ അടുത്ത ഘട്ടത്തിന് അനുമതി നല്‍കേണ്ടെന്ന് എഎസ്‌ഐ കേന്ദ്ര ഉപദേശക സമിതിയാണ് തീരുമാനമെടുത്തത്. 1959ലെ നിയമമനുസരിച്ച് ഒരു പ്രദേശത്ത് ഖനനത്തിന് അഞ്ച് വര്‍ഷത്തില്‍ക്കൂടുതല്‍ അനുമതി നല്‍കാറില്ല. എന്നാല്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷമായി എറണാകുളം ജില്ലയില്‍പ്പെടുന്ന പട്ടണത്ത് കേരള കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (കെസിഎച്ച്ആര്‍) ഖനനം നടത്തി വരികയാണ്.

ഖനനത്തിന്റെ ആറാംഘട്ടമാണ് വിലക്കിയിരിക്കുന്നത്. അഞ്ച് ഘട്ടങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ഭാരതീയ വിചാര കേന്ദ്രം ഉള്‍പ്പെടെയുള്ള സംഘടനകളുടെ പരാതിയെ തുടര്‍ന്നാണ് നടപടി. കെട്ടുകഥയായ സെന്റ് തോമസിന്റെ കേരളത്തിലേക്കുള്ള വരവ് ചരിത്രത്തിന്റെ ഭാഗമാണെന്ന് വരുത്തിത്തീര്‍ക്കുന്നതിനാണ് ഖനനമെന്ന് സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ്മക്ക് വിചാരകേന്ദ്രം നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

കേരളത്തിന്റെ സാസ്‌കാരിക പാരമ്പര്യം സെന്റ് തോമസിന്റെ വരവിനുശേഷമാണ് ആരംഭിക്കുന്നതെന്ന് വരുത്തിത്തീര്‍ക്കുന്നതിനാണ് ഖനനമെന്ന് നിരവധി  ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുകയുണ്ടായി. ഭാരതത്തില്‍നിന്നുള്ള പുരാവസ്തു ഗവേഷകരെ ഒഴിവാക്കി വിദേശ ബൈബിള്‍ പണ്ഡിതന്മാരെ ഖനനത്തിന്റെ ഭാഗമാക്കിയത് ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെട്ടു. യോഗ്യതയില്ലാത്തവരാണ് പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും അതുകൊണ്ടുതന്നെ വേണ്ടത്ര തെളിവുകളില്ലാതെ മുന്‍കൂട്ടി നിശ്ചയിച്ച നിലപാടുകളിലേക്കാകും ഖനനം എത്തിച്ചേരുകയെന്നും ആരോപണമുയര്‍ന്നിരുന്നു. ഖനനത്തിന് നേതൃത്വം നല്‍കിയ ഡോ. പി.ജെ. ചെറിയാന്‍ പുരാവസ്തു ഗവേഷകനല്ല.

ഇന്ത്യ കൗണ്‍സില്‍ ഓഫ് ഹിസ്റ്ററിക്കല്‍ റിസര്‍ച്ചും (ഐസിഎച്ച്ആര്‍) പട്ടണം ഖനനത്തിനെതിരാണ്. പട്ടണം പദ്ധതിക്ക് വിദേശത്ത് നിന്നും വന്‍തോതില്‍ പണം ലഭിക്കുന്നതായും വിദേശ ഇടപെടലുകള്‍ തടയണമെന്നും ഐസിഎച്ച്ആര്‍ അംഗവും ലോകപ്രശസ്ത പുരാവസ്തു ശാസ്ത്രജ്ഞനുമായ പ്രൊഫ. ചക്രവര്‍ത്തി തന്റെ പുസ്തകത്തിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു.

ശാസ്ത്രീയമായ രീതിയിലല്ല ഉല്‍ഖനനം നടന്നത്. ഖനനത്തില്‍നിന്ന് കണ്ടെടുത്തതായി അവകാശപ്പെട്ട പുരാവസ്തുക്കളുടെ പേരില്‍ വന്‍പ്രചാരണം നടത്തിയെങ്കിലും ഇതേക്കുറിച്ച് അന്വേഷിച്ചപ്പോഴൊക്കെ ബന്ധപ്പെട്ടവര്‍ ഒഴിഞ്ഞുമാറുകയായിരുന്നു. ഖനനത്തിന് പിന്നില്‍ മതപരമായ അജണ്ടയുണ്ടെന്ന സംശയം ഇതോടെ ബലപ്പെട്ടു.

എഡി 52ല്‍ ക്രിസ്തുവിന്റെ അനുയായിയായ സെന്റ് തോമസ് കേരളത്തിലെത്തിയെന്ന വാദം പ്രമുഖ ചരിത്രകാരന്മാരൊന്നും അംഗീകരിക്കുന്നില്ല. എന്നാല്‍ ഉല്‍ഖനനത്തിന് നേതൃത്വം നല്‍കിയവര്‍ സെന്റ് തോമസ് വന്നതായി അവകാശപ്പെടുന്നവരാണ്. ഈ അവകാശവാദം സ്ഥാപിക്കലാണ് ഖനനത്തിന്റെ ലക്ഷ്യമെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഇത് സംബന്ധിച്ച് അന്വേഷണത്തിനും കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്രസാ ശുചിമുറിയിൽ ബലാത്സം​ഗം ചെയ്തു: മലപ്പുറത്തെ മദ്രസ ഉസ്താദിന് 86 വർഷം കഠിനതടവ്

Entertainment

‘വിശാൽ 35 ന് ‘ചെന്നൈയിൽ ഗംഭീര തുടക്കം

World

ശുഭാംശു ശുക്ല ഉൾപ്പെടെയുള്ള ആക്സിയം ദൗത്യസംഘം ഇന്ന് ഭൂമിയിൽ മടങ്ങിയെത്തും

Entertainment

ഏത് അറുബോറന്റെ ലൈഫിലും സിനിമാറ്റിക് ആയ ഒരു ദിവസം ഉണ്ട്; ‘സാഹസം’ ഒഫീഷ്യൽ ടീസർ പുറത്ത് 

Businesswoman holding jigsaw puzzle pieces with “Cancer screening” text
Health

സ്‌കിന്‍ ക്യാന്‍സര്‍ മുതല്‍ ആന്തരികാവയവങ്ങളെ ബാധിക്കുന്ന ക്യാൻസർ വരെ തിരിച്ചറിയാൻ ഈ ലക്ഷണങ്ങൾ

പുതിയ വാര്‍ത്തകള്‍

അപൂർവ്വ പുത്രന്മാർ’ ട്രെയ്‌ലർ പുറത്ത്; റിലീസ് ജൂലൈ 18 ന്

പുഷ്പയിലെ വൈറൽ പാട്ട് പാടിയ ഇന്ദ്രവതി ചൗഹാൻ മലയാളത്തിൽ പിന്നണി പാടുന്നു.

ഇന്ത്യ – പാക് യുദ്ധം അവസാനിപ്പിച്ചതിന്റെ ക്രെഡിറ്റ് വീണ്ടും അവകാശപ്പെട്ട് ട്രംപ് ; വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് പറഞ്ഞതെല്ലാം കെട്ടുകഥകൾ

ഏഴിന്റെ പണി” വരുന്നു:ബിഗ് ബോസ് മലയാളം സീസൺ 7 പ്രോമോ പുറത്തിറങ്ങി

അധ്യാപകന്റെ പീഡനത്തെത്തുടർന്ന് സ്വയം തീകൊളുത്തിയ വിദ്യാർത്ഥിനി മരിച്ചു, രക്ഷിക്കാൻ ശ്രമിച്ച സഹപാഠി ഗുരുതരാവസ്ഥയിൽ

പ്രധാനമന്ത്രിക്കെതിരെ മാന്യമല്ലാത്ത കാര്‍ട്ടൂണ്‍ വരച്ചയാള്‍ക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

പ്രമേഹത്തെ നിയന്ത്രണ വിധേയമാക്കാൻ ഈ ഭക്ഷണ സാധനങ്ങൾക്ക് കഴിയും

ചെങ്ങന്നൂര്‍ ക്ഷേത്രത്തില്‍ ആനയില്ലാതെ നടന്ന തൃപ്പൂത്താറാട്ട് എഴുന്നള്ളത്ത്‌

ഋതുമതിയാകുന്ന ദൈവം: ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്ത്- മണ്ണാത്തി മാറ്റും തീണ്ടാനാഴിയുമായി ആചാര വിധികൾ ഇങ്ങനെ

ഗുരുവിന് പാദപൂജ ചെയ്യുന്ന എസ്.പി; യേശുദാസിന്‍റെ പാദം കഴുകുന്ന എസ്.പി. ബാലസുബ്രഹ്മണ്യം (ഇടത്ത്) യേശുദാസിന്‍റെ പാദങ്ങളില്‍ നമസ്കരിക്കുന്ന എസ് പി (വലത്ത്)

യേശുദാസിനെ പാദപൂജ ചെയ്യുന്ന എസ്.പി. ബാലസുബ്രഹ്മണ്യം….വിജയം സ്വന്തം കഴിവെന്ന അഹങ്കാരമല്ല, ഗുരുക്കന്മാരുടെ പുണ്യമെന്ന എളിമയുടെ സംസ്കാരമിത്

ശുഭാംശു ശുക്ല ഭൂമിയിലേക്ക് തിരിച്ചു, ചൊവ്വാഴ്ച വൈകിട്ട് ശാന്ത സമുദ്രത്തില്‍ ഇറങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies