Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

അക്ഷരലക്ഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2015, 03:58 pm IST
in Varadyam

ഒട്ടേറെ ശാസ്ത്രങ്ങളാണ് നമുക്കുചുറ്റം നിലനില്‍ക്കുന്നത്. പൗരാണിക കാലത്തുണ്ടായിരുന്ന അനുഷ്ഠാന കലകളും ശാസ്ത്രങ്ങളും പിന്‍തലമുറയിലേക്ക് പകര്‍ന്നു നല്‍കുവാന്‍ പറ്റാതെ നാശോന്മുഖമായിട്ടുണ്ട്. അത്തരത്തില്‍ മുഖംനോക്കി ലക്ഷണം പറയുന്നപോലെ കൈയക്ഷരം നോക്കി ആളുടെ സ്വഭാവ ലക്ഷണം പറയുന്ന വിദ്യയെ വിപുലീകരിക്കുകയാണ് ഉണ്ണികൃഷ്ണ മേനോന്‍.

അറുനൂറുവര്‍ഷം പഴക്കമുള്ളതായി പറയപ്പെടുന്ന ഈ വിദ്യയെ വായിച്ചറിഞ്ഞാണ് മേനോന്‍ മനസ്സിലാക്കിയത്. ഡിഫന്‍സില്‍ ഓഡിറ്ററായി സേവനമനുഷ്ഠിച്ചശേഷം പലമേഖലകളിലും പ്രവര്‍ത്തിച്ചു. ഇതിനിടയില്‍ തപാല്‍വഴി സ്വകാര്യ യൂണിവേഴ്‌സിറ്റിയുടെ ഹാന്‍ഡ്‌റൈറ്റിംഗ് കോഴ്‌സ് പഠിക്കുകയായിരുന്നു. പിന്നെ പരിചയക്കാരില്‍ പലകുറി പരീക്ഷണങ്ങള്‍ നടത്തി. റോമന്‍ ലെറ്ററില്‍ നിന്നാണ് ഇതിന്റെ തുടക്കം. കുറ്റവാളിയെപ്പോലും കണ്ടുപിടിക്കുന്ന വിദ്യ ഇതിന്റെതന്നെ ഒരുഭാഗമാണ്.

ഇംഗ്ലീഷിലെ ഐ, ടി എന്നീ അക്ഷരം വഴിയാണ് പ്രധാനമായും സ്വഭാവത്തെപ്പറ്റി മനസ്സിലാക്കാന്‍ പറ്റുക. സ്വഭാവത്തെ മാറ്റിയെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ എഴുതുന്നതില്‍ ശ്രദ്ധിച്ചാല്‍ മതിയെന്നാണ് മേനോന്റെ അഭിപ്രായം. പഠനത്തിനുശേഷം തന്റെ സ്വഭാവത്തിലും മാറ്റം വന്നിട്ടുണ്ടെന്നാണ് ആദ്ദേഹം പറയുന്നത്. ഏതാനും ആഴ്ചകളുടെ പരിശ്രമമുണ്ടെങ്കില്‍ ഇത് മാറ്റിയെടുക്കാം. ഇതുമായി ബന്ധപ്പെട്ട് 15 വര്‍ഷത്തോളമായി മേനോന്‍ സ്‌കൂളുകളിലും മറ്റും പരിശീലനം നല്‍കിവരുന്നുണ്ട്. കേരളത്തില്‍ ഇതിനൊന്നും ആര്‍ക്കും വലിയ താല്‍പ്പര്യമില്ല എന്നതാണ് സത്യം. തമിഴ്‌നാട്ടില്‍ താമസിക്കുന്ന കാലത്ത് പത്ത് സ്‌കൂളുകള്‍ക്ക് എഴുതി. എട്ടിടത്തുനിന്നും മറുപടി വന്നു. പോയി കഌസെടുത്തു. അവരുടെ സൗകര്യത്തിനനുസരിച്ചാണ് കഌസുകള്‍. എന്നാല്‍ സ്‌കൂളില്‍നിന്നും വന്ന കത്ത് വായിച്ച് അന്തംവിട്ടിരുന്നുപോയി.

ക്ലാസെടുക്കാന്‍ ചെല്ലാന്‍ പറഞ്ഞസമയം സന്ധ്യക്ക് ആറര. വണ്ടി ഏര്‍പ്പാടാക്കിയിരുന്നു സ്‌കൂള്‍ അധികൃതര്‍. അവിടെ 25-40 വയസ്സിനടുത്ത് പ്രായമുള്ള നാല്‍പത് അധ്യാപകര്‍ ക്ലാസിനുണ്ടായിരുന്നു.താല്പര്യക്കാരായതിന്നാല്‍ അന്ന് പതിവിനു വിപരീതമായി രണ്ടരമണിക്കൂര്‍ നേരം ക്ലാസെടുത്തു. നല്ല സജീവമായ ക്ലാസായിരുന്നു. പ്രധാനാധ്യാപകനോട് ആറരയ്‌ക്ക് ക്ലാസുവച്ചതിനെ പറ്റിചോദിച്ചപ്പോള്‍ പറഞ്ഞത് രസാവഹമായിരുന്നു. ക്ലാസ് സമയത്തായാല്‍ എല്ലാവരും അവശതയിലാവും. തന്നെയുമല്ല അവര്‍ക്ക് അതിലൊന്നും ശ്രദ്ധയുംകാണില്ല. ക്ലാസുകഴിഞ്ഞ് ഉടനെയായാല്‍ വീട്ടിലെ കാര്യങ്ങളെക്കുറിച്ചാവും ചിന്തകള്‍. അതിനാല്‍ വീട്ടില്‍ പോയി അത്യാവശ്യം വീട്ടുകാര്യങ്ങള്‍ കഴിഞ്ഞ് വന്നാല്‍ മതിയെന്ന് വയ്‌ക്കുകയായിരുന്നു. അതിനാല്‍ നല്ല വിജയവും കണ്ടു.

ഇംഗ്ലീഷ് ലിപി കൂട്ടിഎഴുതുകയായിരുന്നു മുന്‍കാല പതിവ്. ഇപ്പോള്‍ അതല്ലനടപ്പ്. വിട്ട് വിട്ട് എഴുതുകയാണ്. അവരെല്ലാം സ്വാര്‍ത്ഥന്മാരാവും എന്നതില്‍ സംശയമില്ല. ഒരാളുടെ ഒപ്പുനോക്കിയാല്‍ തന്നെ ഒരുപാടു കാര്യങ്ങള്‍ പറയാനുണ്ടാവും. പേരെഴുതി ഒപ്പിടുകയാണ് മുമ്പത്തെ രീതി. ഇപ്പോല്‍ അങ്ങനെയല്ല. ഇംഗ്ലീഷ് വശമല്ലാത്തവര്‍ പോലും ഒപ്പിടുന്നത് ഇംഗ്ലീഷിലാണ്. ഒപ്പ് ആര്‍ക്കും അനുകരിക്കാന്‍ പറ്റരുതെന്നുകരുതി വല്ലാത്തവിധത്തിലാണ് പലരും വരച്ചുകൂട്ടുന്നത്. ഒരുതരം വക്രത അയാളില്‍ കുടി കൊള്ളുന്നുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. മലയാളി മലയാളത്തില്‍ ഒപ്പിട്ടാല്‍ എന്താണ് തെറ്റ്. അതൊന്നും തെറ്റായകാര്യങ്ങളൊന്നുമല്ല. ഇപ്പോള്‍ ഇരുപത്തി അഞ്ച് വര്‍ഷമായി തമ്മനത്ത് താമസിക്കുന്ന ഉണ്ണികൃഷ്ണ മേനോന്‍ ഷൊര്‍ണൂരിനടുത്ത കവളപ്പാറ സ്വദേശിയാണ്. ശ്രദ്ധാപൂര്‍വ്വം എഴുത്തിനെ സമീപിച്ചപ്പോള്‍ സ്വഭാവത്തില്‍ തന്നെ നല്ല മാറ്റം വന്നു. പൊതുവെ അന്തര്‍മുഖനായ താനിന്ന് അപരിചിതരോടുപോലും കൂസലെന്യേ സംസാരിക്കാറുണ്ടെന്ന് അദ്ദേഹം പറയുന്നു. അതിനാല്‍ ഒരാള്‍ക്കും സ്ഥായിയായ സ്വഭാവമുണ്ട് എന്നുപറയുന്നതില്‍ വലിയ അര്‍ത്ഥമൊന്നുമില്ലെന്നാണ് മേനോന്‍ തന്റെ അനുഭവത്തിലൂടെ പറയുന്നതും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

India

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

Kerala

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

News

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

Entertainment

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

പുതിയ വാര്‍ത്തകള്‍

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.