തിരുവനന്തപുരം : മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട ബോണസ് ഉടന്‍ നല്‍കാനും സമരം ഒത്തുതീര്‍പ്പാക്കാനും സര്‍ക്കാര്‍ അടിയന്തിര നടപടിയെടുക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്.
കഴിഞ്ഞവര്‍ഷം നല്കിയ 19 ശതമാനം ബോണസ് ഈ വര്‍ഷം പത്തു ശതമാനമാക്കി കെഡിഎച്ച്പി കമ്പനി ഏകപക്ഷീയമായി വെട്ടിച്ചുരുക്കിയതാണ് സമരത്തിനാധാരമായ പ്രധാന വിഷയം. ഈ വര്‍ഷം ഇരുപത് ശതമാനം ബോണസെങ്കിലും നല്‍കണമെന്നതാണ് തൊഴിലാളികളുടെ ആവശ്യം. വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറിലേക്കുള്ള എല്ലാ റോഡുകളും ഉപരോധിച്ചുകൊണ്ടാണ്് സ്ത്രീകള്‍ അടക്കമുള്ള തൊഴിലാളികള്‍ സമരരംഗത്ത് നിലയുറപ്പിച്ചിട്ടുളളത്.
ഇത് മൂന്നാറിലെ തോട്ടം മേഖലയെ മാത്രമല്ല വിനോദസഞ്ചാരത്തെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. മൂന്നാര്‍ മേഖലയെ കലുഷിതമാക്കാതെ കഴിയുന്നതും വേഗം ബോണസ് അനുവദിച്ച് സമരം ഒത്തുതീര്‍ക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് വിഎസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: