Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

മനസ്സില്‍ കവിത വിരിയും, ഒരു നിമിഷം കൊണ്ട്…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2015, 08:35 pm IST
in Lifestyle

ഒരിക്കല്‍ ആകാശവാണിയില്‍ പരിപാടി അവതരിപ്പിക്കാനെത്തിയ പെണ്‍കുട്ടിയോട് അവിടെയുള്ളവര്‍ ചോദിച്ചു. ഇപ്പോള്‍ തോന്നിയ വരികള്‍ മൂളാമോ? ഉടന്‍ ഈണത്തില്‍ മധുരമൊഴിയായി കവിതയെത്തി.

ആകാശം ചുറ്റുചുറ്റി മെല്ലെ പാറി നടക്കും

വാണീ, ചെല്ലവാണീ

തേന്‍ കുടത്തിലെ തേന്‍കുടിക്കാന്‍

നാനിയിവിടെ വന്നപ്പോള്‍

പാട്ടുപെട്ടി തുറന്നു

വാണീ ചെല്ലവാണീ.

ഇത് ഹനാന്‍ ഹനാനി. പാട്ടെഴുത്തുകാരി, നിമിഷ കവയിത്രി… ഇവള്‍ക്ക് വിശേഷണങ്ങള്‍ ഏറെയാണ്. അറബിപ്പേരിന്റെ അര്‍ത്ഥം അന്വര്‍ത്ഥമാകുംപോലെ “ദൈവത്തിന്റെ ദാനമായ പെണ്‍കുട്ടി. പ്ലസ്ടുക്കാരിയായ ഹനാനി കവിയരങ്ങുകളിലെ നിറസാന്നിദ്ധ്യമാണ്.

വിഷയമേതായാലും നിമിഷനേരംകൊണ്ട് എഴുതി വേദിയില്‍ അവതരിപ്പിക്കുന്ന ഹനാനിയുടെ കവിതകള്‍ക്ക് ഒത്തിരി ആരാധകരുണ്ടിവിടെ. തട്ടി കൂട്ടിയ വരികളല്ല, നല്ല തഴക്കവും വഴക്കവുമുള്ള, സന്ദര്‍ഭത്തിന് യോജിക്കുന്ന പാട്ടുകള്‍ സ്വയം ഈണം നല്‍കി അവള്‍ പാടുമ്പോള്‍ കേട്ടിരിക്കുന്നവര്‍ അത്ഭുതം കൂറും. ഇതിനകം ഇരുനൂറിലധികം പാട്ടുകള്‍ സ്വന്തമായി എഴുതി പാടക്കഴിഞ്ഞു ഈ കൊച്ചുമിടുക്കി. ഏതാണ്ട് അത്രത്തോളം വേദികളില്‍ പാട്ടുകളവതരിപ്പിച്ചു. ഒരു വിഷയം കൊടുത്താല്‍ നിമിഷനേരം കൊണ്ട് സംഗീതവിരുന്നൊരുക്കും ഹനാനി. ചെറുപ്പം മുതല്‍, തൃശൂരുള്ള വൈദ്യനാഥന്‍ മാസ്റ്ററുടെ ശിഷ്യയായതിനാല്‍ ഗാനരചനയ്‌ക്കു പുറമെ ഗാനാലാപനത്തിലും ഹനാനിയുടെ പ്രതിഭയേറുന്നു.

ദേവ രാജമണി മലരിലെ കണിമലരായിരങ്ങളില്‍

പൊന്‍ സൂചിയായി, ദേവമിത്രനിന്നു

പുണ്യവായനാദി ഓമനക്കുളിര്‍ തേനല്ലയോ…

ദേവരാജന്‍ മാസ്റ്ററുടെ ജന്മദിനത്തോടനുബന്ധിച്ച് മൂകാംബികയിലെ വേദിയില്‍ മാഷെക്കുറിച്ച് പാടിയത് ഏറെ പ്രശംസക്കിടയാക്കി. മണ്‍മറഞ്ഞുപോയവരെക്കുറിച്ച് എഴുതാനാണ് കൂടുതലിഷ്ടമെന്ന് ഹനാനി പറയുന്നു.

മാപ്പിളപ്പാട്ടുകളും, നാടന്‍ പാട്ടുകളും, കൃഷ്ണ,ശിവ കീര്‍ത്തനങ്ങളുമാണ് എഴുതിയതിലധികവും. ഈ പാട്ടുകള്‍ക്കൊക്കെ സ്വതസിദ്ധമായ ഈണങ്ങള്‍ ഹനാനി തന്നെ കണ്ടെത്തിയിട്ടുണ്ട്.

ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചിട്ടും പ്രിയം മലയാളത്തോടുതന്നെ. ഇംഗ്ലീഷില്‍ കവിതയെഴുതാറുള്ള ഹനാനിയ്‌ക്ക് ഫ്രഞ്ച്, ചൈനീസ്, ഹിന്ദി, തമിഴ്, അറബി ഭാഷകളും വശമുണ്ട്. കുട്ടിക്കാലം മുതല്‍ ഭാഷകള്‍ പഠിക്കുന്നതിനോട് വലിയ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഇന്റര്‍നെറ്റ് വഴിയും, പത്രങ്ങള്‍ ശേഖരിച്ചുമാണ് ‘ഭാഷകള്‍ സ്വായത്തമാക്കിയത്.

ഒരുവര്‍ഷം മുമ്പാണ് എഴുത്തിനെ ഗൗരവമായി കാണാന്‍ തുടങ്ങിയതെന്ന് ഹനാനി പറയുന്നു. വ്യത്യസ്ത ഈണങ്ങളില്‍ സ്വന്തം ഗാനസങ്കല്‍പ്പത്തിനനുസരിച്ച് ഗിത്താറില്‍ താളമിടുകയാണ് ശൈലി. വേദികളില്‍ സാഹചര്യമനുസരിച്ചാണ് പാട്ടെഴുതാറ്. അറബി മലയാളത്തിലുള്ള പടപ്പാട്ടുകളോട് ഏറെ പ്രിയം. ഒരു ചടങ്ങില്‍ നടന്‍ മധുവിനെ കണ്ടു മുട്ടിയപ്പോള്‍ അടൂര്‍‘ഭാസിയെക്കുറിച്ച് അപ്പോളെഴുതിയ ഗാനം കാണിച്ചു. ഹനാനിയെ പ്രശംസിച്ച അദ്ദേഹം ആ പാട്ടും കൊണ്ടുപോയിരുന്നു.

ഹനാനിയുടെ നാടന്‍ പാട്ടുകള്‍ക്കും ആധാരകരേറെയുണ്ട്. ഒരു വേദിയില്‍ 6 പാട്ടുകള്‍ വീതമാണ് അവതരിപ്പിക്കുന്നത്.

മുത്തുപല്ലക്കില്‍ കേറിയെന്‍ കുട്ട്യോളങ്ങനെ

ചേര്‍ന്നിരിക്കുമ്പോള്‍ കുടുകുടുമണി

ചെമ്പഴുക്കേടെ വിത്തൊന്നു ന്തപ്പിലോ

കണ്ണടച്ചാല്‍ കടമിഴിയില്‍ ഇരുളുണര്‍ന്നല്ലോ.

വേദിയില്‍ കണ്ടുമുട്ടിയ കാഴ്ചയില്ലാത്തയാള്‍ക്കുവേണ്ടി എഴുതിയവതരിപ്പിച്ച നാടന്‍പ്പാട്ടാണിത്. കുടുംബത്തില്‍ നിന്നുള്ള പിന്തുണയാണ് ഇത്രയും വേദികളില്‍ പാട്ടുകളവതരിപ്പിക്കാന്‍ കഴിഞ്ഞതിന് പിന്നിലെന്ന് ഹനാനി പറയുന്നു. അമ്മ സുഹറയും എഴുതാറുണ്ട്. പഠിക്കുമ്പോള്‍ കലോല്‍സവങ്ങളില്‍ പങ്കെടുക്കാറുണ്ടെങ്കിലും അവിടെനിന്ന് പ്രോത്‌സാഹനമൊന്നും കിട്ടിയില്ല. എങ്കിലും എഴുത്തും പാട്ടും വിട്ടില്ല. റഫീക്ക് അഹമ്മദിന്റെയും വയലാറിന്റെയും പാട്ടുകളുടെ ആരാധികയാണ് ഹനാന്‍. അറിയപ്പെടുന്ന ഗാനരചയിതാവുകയാണ് ആഗ്രഹം. അതോടൊപ്പം ശാസ്ത്രജ്ഞയാകാനുള്ള മോഹവും ഹനാനി പറയുന്നു. വീട്ടില്‍ ചില്ലറ ശാസ്ത്രീയ പരീക്ഷങ്ങളൊക്കെ നടത്താറുമുണ്ട്.

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും സ്‌പോക്കണ്‍ ഇംഗ്ലീഷ് ടീച്ചറായും പ്രവര്‍ത്തിച്ചു. ഇടയ്‌ക്ക് നാടാകാഭിനയവുമുണ്ട്. നാടകത്തിലേക്ക് തുടര്‍വിളികളുണ്ടായെങ്കിലും എഴുത്താണ് സര്‍വ്വം. എഴുതിയ പാട്ടുകള്‍ പുസ്തകരൂപത്തിലിറക്കുകയാണ് മറ്റൊരു ലക്ഷ്യം.

കൂട്ടുകാരുമൊത്ത് ഹനാനി മ്യൂസിക് ട്രൂപ്പ് തുടങ്ങുകയാണ് ഹനാനിയുടെ അടുത്തലക്ഷ്യം. ഇലക്ട്രീഷ്യനായ പിതാവ് ഹമീദിനും മാതാവ് സുഹറയ്‌ക്കും സഹോദന്‍ ഹാദിയ്‌ക്കുമൊപ്പമാണ് ഹനാനിയുടെ താമസം. പഴുവിലിലെ വീട്ടില്‍ നിന്നുയരുന്ന ഈണങ്ങള്‍ക്കൊപ്പം ഉയര്‍ന്നുപൊങ്ങുകയാണ് ഹനാനിയുടെ അഭിലാഷങ്ങളും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ വയോധികന്‍ അന്തരിച്ചു

Kerala

തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)
Kerala

സ്ത്രീപീഢനപരാതിയുടെ പേരില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പ്രശോഭിനെതിരെ പ്രതികരിക്കാത്ത രമേഷ് പിഷാരടി എംഎല്‍എ ആകണോ?

Kerala

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

India

ഇന്ത്യന്‍ സൈന്യത്തിന് അതിര്‍ത്തിയിലെ ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാന്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലൈംഗിക പീഡന പരാതി: ജാമ്യം തേടി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍

നരേന്ദ്ര മോദി മാതൃകയാക്കേണ്ട നേതാവ്,പിണറായിയുടേത് ആഢംബര ജീവിതം, ബി ജെ പിക്കൊപ്പം ചേര്‍ന്നത് വികസനമാതൃക കണ്ടിട്ട്- സാബു ജേക്കബ്

ചണ്ഡീഗഡിലെ ബിജെപി പഞ്ചാബ് ഓഫീസിന് പുറത്ത് സ്ഫോടനം

ഒടുവില്‍ മനോരമയ്‌ക്ക് സമ്മതിക്കേണ്ടി വന്നു…കേരളത്തില്‍ താമര വിരിയും

വോട്ടിംഗ് യന്ത്രത്തില്‍ അഞ്ജലി നായര്‍ എന്ന് വേണമെന്ന ആവശ്യം പരിഗണിക്കണമെന്ന് ഹൈക്കോടതി

രഞ്ജിത്തിന് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപം;മലയാള സിനിമയിലെ മാടമ്പി അഴിയെണ്ണട്ടേയെന്ന് ആലപ്പി അഷ്റഫ്

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.