ഒരാളെ ക്രൂരമായി വെട്ടിക്കൊല്ലുക, ആ കൊലപാതകത്തിന്റെ വാര്‍ഷിക ദിനത്തില്‍ തന്നെ കൊലപാതകം നടന്ന സ്ഥലത്ത് പട്ടികളെ കെട്ടിത്തൂക്കിയിടുക. സിപിഎമ്മിന്റെ ക്രൂരതകള്‍ക്ക് സമാനതകളില്ല. പി.ജയരാജന് ജില്ലാ സെക്രട്ടറി ആയിരിക്കുന്നതിന്റെ ദൃഷ്ടാന്തങ്ങള്‍ ആണോ, കോടിയേരി സംസ്ഥാന സെക്രട്ടറി ആയിരിക്കുന്നതിന്റെ സൂചനകളാണോ അതോ പിണറായിയെ മുഖ്യമന്ത്രിയായി അവരോധിക്കാനുള്ള ഒരുക്കങ്ങളോ എന്നൊന്നും ചോദിക്കുന്നില്ല.. കാരണം, സിപിഎം എന്ന പാര്‍ട്ടി പണ്ട് മുതല്ക്കേ ഇത്തരം കലാപരിപാടികളിലൂടെ തന്നെയാണ് മുന്നോട്ടു പോയിട്ടുള്ളത് എന്നതുതന്നെ.
മുഴപ്പിലങ്ങാടെ സൂരജിന്റെ ശവക്കല്ലറ തകര്‍ത്തതും, ഇരിട്ടിയില്‍ ബിജെപി പ്രവര്‍ത്തകന്റെ ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ അമ്മൂമ്മയെയും ശിഹാബിനെയും ബോംബെറിഞ്ഞുകൊന്നതും, ടി.പി.ചന്ദ്രശേഖരന്റെ പ്രതിമ തകര്‍ത്തതും ഒക്കെ ഉദാഹരങ്ങള്‍. ബൂര്‍ഷ്വയെ തോല്‍പ്പിക്കാന്‍ ബൂര്‍ഷ്വയുടെ അച്ഛനാവണം എന്നത് സിനിമയിലെ ഡയലോഗാണ്. ഇത്തരം ക്രൂരതകളെ താത്വികമായി ന്യായീകരിക്കാന്‍ പോകുന്ന ബുദ്ധിജീവി ഫ്രോഡുകളെയും സൈബര്‍ ഗുണ്ടകളെയും ഉടനെ പ്രതീക്ഷിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: