തിരുവനന്തപുരം: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം എല്ലാ സീമകളും കടന്നിരിക്കുകയാണെന്നും ഇതില്‍ ഇടപെടാതെ സര്‍ക്കാര്‍ വെറും നോക്കുകുത്തിയായി നില്‍ക്കുകയാണെന്നും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് ആരോപിച്ചു.
ഓണത്തിന് ഇനി കഷ്ടിച്ച് രണ്ടാഴ്ച മാത്രമേയുള്ളൂ.
കണ്‍സ്യൂമര്‍ഫെഡ്, സപ്ലൈകോ എന്നീ സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളില്‍ ജനങ്ങള്‍ക്കാവശ്യമുള്ള യാതൊന്നും തന്നെ കിട്ടാനില്ല. കിട്ടുന്ന സാധനങ്ങള്‍ക്ക് പൊതുവിപണിയോടൊപ്പം തന്നെ വിലയുമുണ്ട്. കണ്‍സ്യൂമര്‍ഫെഡില്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ നടക്കുന്ന വന്അഴിമതിമൂലം അരി പോലും കിട്ടാനില്ല.
ഓണച്ചന്തകള്‍ ആരംഭിക്കുന്നതിന് ഇതുവരെ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഇടനിലക്കാരുടെ കയ്യില്‍ നിന്നും പച്ചക്കറി വാങ്ങുന്നതുകാരണം വിഷ പച്ചക്കറികളാണ് ഹോര്‍ട്ടികോര്‍പ്പില്‍ നിന്ന് ലഭിക്കുന്നത്. ഇതിന്റെ പിന്നില്‍ വന്‍അഴിമതിയും നടക്കുന്നുണ്ട്. സിവില്‍ സപ്ലൈസ് വകുപ്പ്, സഹകരണവകുപ്പ്, കൃഷിവകുപ്പ് എന്നിവയുടെ ചുമതല വഹിക്കുന്ന മന്ത്രിമാരുടെ കഴിവുകേടും കെടുകാര്യസ്ഥതയുമാണ് കേരളത്തിലെ ജനങ്ങളെ ഓണക്കാലത്ത് കഷ്ടതയിലേക്ക് തള്ളിവിട്ടതെന്ന് വി എസ് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: