കോഴിക്കോട്: പുതുതലമുറയില്‍ രാഷ്ട്രബോധം വളര്‍ത്തുന്നതിനാവശ്യമായ നടപടികള്‍ ശക്തമാക്കണമെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. അഖിലഭാരതീയ പൂര്‍വ്വസൈനിക് സേവാപരിഷത്ത് സംഘടിപ്പിച്ച കാര്‍ഗില്‍ വിജയദിവസം ആഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യസമരത്തെക്കുറിച്ചും സ്വാതന്ത്ര്യത്തിന് വേണ്ടി ജീവന് ബലികഴിച്ചവരെക്കുറിച്ചും പുതുതലമുറയെ ബോധവാന്മാരാക്കുന്നതില് സ്വാതന്ത്ര്യത്തിനുശേഷം വന്ന ജനാധിപത്യ സര്‍ക്കാരുകള്‍ പരാജയപ്പെട്ടു.സ്വാതന്ത്ര്യത്തിനായി ആത്മസമര്‍പ്പണം നടത്തിയവരെ തിരസ്ക്കരിക്കുകയോ തമസ്ക്കരിക്കുയോ ചെയ്തു.
രാഷ്ട്രീയ നേട്ടത്തിനായി ചിലരെ ഉയര്‍ത്തിക്കാട്ടുന്ന തെറ്റായ ചരിത്രമാണ് പുതിയ തലമുറ പഠിക്കുന്നത്. രാഷ്ട്രത്തെക്കുറിച്ച് പറയുന്നവരെയും രാഷ്ട്രത്തിന്റെ പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുന്നവരെയും അത്തരം സംഘടനകളെയും പരിഹസിക്കുന്ന നിലപാടാണ് പലര്‍ക്കുമുള്ളത്.
കാര്‍ഗില്‍ വിജയദിവസ് പോലുള്ള ആഘോഷങ്ങള്‍ സ്കൂള്‍ തലങ്ങളില്‍ തന്നെ സംഘടിപ്പിക്കണം. രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനായി വീരമൃത്യുവരിച്ച ധീരയോദ്ധാക്കള്‍ കുട്ടികളുടെ മനസ്സില്‍ നിറഞ്ഞുനില്ക്കണം. രാഷ്ട്രീയമല്ല രാഷ്ട്രമാണ് വലുതെന്ന ചിന്ത ഉണ്ടാവണം. റിട്ട. കേണല്‍ എം.ഗോപി അദ്ധ്യക്ഷത വഹിച്ചു.
കേണല്‍ ആര്. അരുണ്‍ ഉദ്ഘാടനം ചെയ്തു. പൂര്‍വ്വസൈനിക് സേവാപരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി വേലായുധന് കളരിക്കല്‍, ട്രഷറര്‍ ശിവദാസന്‍, കാര്‍ഗ്ഗില്‍ യുദ്ധത്തില്‍ വീരമൃത്യുവരിച്ച ക്യാപ്റ്റന്‍ വിക്രമിന്റെ അച്ഛന് കേണല്‍ പി.കെ.വി.പണിക്കര്‍ എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: