Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

അവാര്‍ഡിന്റെ തിളക്കത്തില്‍ ഒരു മലയോര അങ്കണ്‍വാടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2015, 08:43 pm IST
in Lifestyle

 

അക്ഷരമാലകള്‍, പ്രകൃതിദൃശ്യങ്ങള്‍, കാക്കയും പൂച്ചയും പറവയും ചിത്രങ്ങളായി ചുമരില്‍. പഴമയില്‍ നിന്ന് മറഞ്ഞുപോയിട്ടില്ലാത്ത ആമയുടേയും മുയലിന്റേയും കഥ, കാക്ക കുടത്തില്‍ നിന്ന് വെള്ളം കുടിക്കുന്ന കഥ ഇവയും ചിത്രങ്ങളായി ചുമരില്‍ നിറഞ്ഞിരിക്കുന്നു. കോഴിക്കോട് ജില്ലയിലെ മലയോരമേഖലയായ തൊട്ടില്‍പ്പാലം ചൊത്തക്കൊല്ലി അങ്കണ്‍വാടിയിലെ ചുമരുകളില്‍- കുട്ടികളെല്ലാം വളരെ ആഹ്ലാദത്തിലാണ്. ജിജി ടീച്ചര്‍ ഇന്ന് മിഠായി കൊണ്ടുവരും. എന്തിനാണെന്നോ? ടീച്ചര്‍ക്ക് അവാര്‍ഡ് കിട്ടി. അതിന്റെ ആഴവും പരപ്പും അളക്കാന്‍ ഇവര്‍ക്കായിട്ടില്ലെങ്കിലും ടീച്ചറുടെ പ്രവൃത്തികളില്‍ ഇവരും പങ്കാളികളാണ്.

സംസ്ഥാന സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ മികച്ച അങ്കണ്‍വാടി ടീച്ചര്‍ക്കുള്ള അവാര്‍ഡാണ് കാവിലുംപാറ ഗ്രാമപഞ്ചായത്തിലെ ചൊത്തകൊല്ലി അങ്കണ്‍വാടി ടീച്ചറായ കെ.പി. ജിജിയെ തേടിയെത്തിയിരിക്കുന്നത്.

രണ്ടായിരത്തില്‍ കുറ്റിയാടി ഗ്രാമപ്പഞ്ചായത്തിലെ കൂരാറ അംഗന്‍വാടിയില്‍ ആരംഭിച്ചതാണ് ജിജിയുടെ അധ്യാപക ജീവിതം. ഏഴുവര്‍ഷത്തിനുശേഷമാണ് ജിജി ചൊത്തക്കൊല്ലി അങ്കണ്‍വാടിയിലെത്തുന്നത്. ഇപ്പോള്‍ എട്ടുവര്‍ഷമായി ഇവിടെ. പീടികത്തിണ്ണയിലായിരുന്ന അങ്കണ്‍വാടി, ഗ്രാമപഞ്ചായത്തിന്റെ കീഴില്‍ നിര്‍മിച്ച കെട്ടിടത്തിലേക്ക് മാറ്റിയിട്ട് ഏകദേശം രണ്ട് വര്‍ഷത്തോളമാകുന്നു. പഞ്ചായത്തിന്റെയും സിഡിഎസിന്റെയും വെല്‍ഫെയര്‍ കമ്മറ്റിയുടെയും അകമഴിഞ്ഞ സഹകരണവും ഇതിനുണ്ട്. വേതനം കൂട്ടി ലഭിക്കുന്നതിനും ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനും തിരക്കുകൂട്ടുന്നവര്‍ക്കിടയില്‍ ജിജി തന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്ന തിരക്കിലായിരുന്നു.

ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും കുത്തിവെയ്‌പ്പ് ചെയ്തുവെന്ന് ഉറപ്പുവരുത്താനും അമ്മമാര്‍ക്കും കുട്ടികള്‍ക്കുമുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍ മുടങ്ങാതെ നടത്താനും ജിജി പ്രത്യേകം ശ്രദ്ധിച്ചു. വായനയില്‍ നിന്ന് അകന്നുപോകുന്ന സമൂഹത്തിനായി കൗമാരക്കാര്‍ക്കുള്ള ലൈബ്രറിയും സ്വന്തം അങ്കണ്‍വാടിയില്‍ ജിജി തുടങ്ങിവെച്ചു. ചുറ്റുവട്ടത്തുള്ള കൗമാരപ്രായക്കാരായ കുട്ടികള്‍ അങ്കണ്‍വാടിയോട് കൂടുതല്‍ അടുക്കുന്നതിനും പിഞ്ചുകുട്ടികളുമായി ചെലവഴിക്കുന്നതിനും കുട്ടികളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും ഈ ലൈബ്രറി ഏറെ സഹായിച്ചു. കൗമാര കൂട്ടുകെട്ടുകള്‍ മാത്രമല്ല, അമ്മമാരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ജൈവപച്ചക്കറി കൃഷിത്തോട്ടവും ജിജിയുടെ അങ്കണവാടിയിലുണ്ട്. ചേന, പയര്‍, ചീര, വാഴ തുടങ്ങിയവയാണ് പ്രധാന കൃഷി.

ഭര്‍ത്താവ് വേലുമ്മല്‍ ശശിയും മകള്‍ ആമിയും ജിജിയ്‌ക്കൊപ്പം സഹായത്തിനുണ്ട്. ഒപ്പം രണ്ടര വയസ് മാത്രം പ്രായമുള്ള മകന്‍ മാനവും. വേതനം ലഭിക്കുന്ന ജോലിയെന്നതിനപ്പുറവും തനിക്ക് ചിലതൊക്കെ നിര്‍വഹിക്കാനുണ്ടെന്നുള്ള ബോധ്യമാണ് അവാര്‍ഡിന്റെ സന്തോഷത്തേക്കാള്‍ ജിജിയുടെ മനസില്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

Kerala

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Kerala

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

Kerala

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

India

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

വീടിനു പുറത്ത് ഷൂവിനകത്ത് വച്ച താക്കോലെടുത്ത് 10 പവൻ മോഷ്ടിച്ചു; ശേഷം താക്കോൽ തിരികെവെച്ചു

ഈസ്റ്റർ അവധി; യശ്വന്തപുരയിൽ നിന്ന് കണ്ണൂരേക്ക് മംഗളൂരു വഴി സ്പെഷൽ ട്രെയിൻ

എഫ്.സി.ആർ.എ ഭേദഗതി ബില്ല് അവതരണം മാറ്റിവച്ചു; യുഡിഎഫും എൽഡിഎഫും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: കേന്ദ്രമന്ത്രി കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.