സംസ്ഥാനങ്ങളുടെ വികസന ആസൂത്രണത്തില്‍ കേരള മാതൃക ദേശീയവല്ക്കരിക്കാനുള്ള ശ്രമം ആശങ്കാജനകമാണ്. കേരളത്തില്‍ ജനകീയ പങ്കാളിത്തത്തോടെ നടക്കുന്നു എന്നുകരുതുന്ന ഗ്രാമസഭകളുടെ യഥാര്‍ത്ഥ സ്വഭാവത്തെക്കുറിച്ച് ഒരന്വേഷണം നടത്തുന്നത് സത്യസ്ഥിതി ബോധ്യപ്പെടുന്നതിന് ഉപകരിക്കും. രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട കേരളത്തിലെ ഗ്രാമസഭകള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ജനവിഭാഗത്തെ പുതിയതായി സൃഷ്ടിക്കുന്നുണ്ട് എന്നുളളതാണ് വാസ്തവം.
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ബന്ധുക്കള്‍ക്കും അനുഭാവികള്‍ക്കുമായി മെമ്പറുടെ ആശീര്‍വാദത്തോടെ വ്യക്തിഗത ആനുകൂല്യങ്ങള്‍ വീതംവെക്കുമ്പോള്‍ കക്ഷിരാഷ്ട്രീയത്തോട് ആഭിമുഖ്യം പുലര്‍ത്താത്ത കുറേ പട്ടിണിപ്പാവങ്ങള്‍ പുറത്താകുന്ന അവസ്ഥയാണിന്ന്. മെമ്പറുടെയും ഭരണസമിതിയുടെയും ഇഷ്ടക്കാര്‍ തുടര്‍ച്ചയായി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നേടിയെടുക്കുമ്പോള്‍ ഒന്നും കിട്ടാതെ നോക്കുകുത്തികളായി.
ഗ്രാമസഭ രജിസ്റ്ററില്‍ ഒപ്പിടാന്‍ മാത്രം വിധിക്കപ്പെട്ട് ജീവിതം തള്ളിനീക്കുകയാണ് ഈ പാവപ്പെട്ടവര്‍. ഗ്രാമസഭകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് വാര്‍ഡ് തലത്തില്‍ സമഗ്രമായ ഒരു സര്‍വേ നടത്തിയാല്‍ മാത്രം ഇതൊക്കെ മനസ്സിലാക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: