തിരുവനന്തപുരം റീജിനല്‍ കാന്‍സര്‍ സെന്ററില്‍ വിമുക്ത ഭടന്മാര്ക്കുള്ള സൗജന്യചികില്‍സ നിര്‍ത്തലാക്കിയെന്നുള്ള ഒരു വാര്‍ത്ത ഒരു മലയാള ദിനപത്രത്തില്‍ വായിക്കാന്‍ ഇടയായി. ഇസിഎച്ഛ്എസ് എന്നാല്‍ കോണ്ട്രിബൂട്ടറി ഹെല്‍ത്ത് സ്കീം ആണ്.അതായത് മാസാമാസം ഓരോ വിമുക്തഭടനും മെഡിക്കല്‍ അലവന്‍സായി കിട്ടുന്ന 500 രൂപ ഈ സ്കീമിലേക്ക് അടക്കുന്നുണ്ട്. കൂടാതെ പെന്ഷന് ആയിവരുമ്പോള്‍ അതായത് റാങ്കിനനുസരിച്ച് ഏറ്റവും കുറഞ്ഞ റാങ്കിലുള്ളവര്‍ 19000 രൂപയും.ഏറ്റവും ഉയര്‍ന്ന റാങ്കില്‍ ഉള്ളവര്‍ തുടക്കത്തില്‍ 45000 രൂപവരെ ഈ സംരഭത്തിലേക്ക് മുതല്‍കൂട്ടുന്നുണ്ട്.
എന്നിട്ടും സൗജന്യം എന്നുപറഞ്ഞു ചികില്‍സ നിഷേധിക്കുന്ന സ്ഥിതിയാണ്. ഇങ്ങനെയുള്ള വാര്ത്തകളില്കൂടി മനസിലാകുന്നത്.
മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രകാരം പല ഇന്‍ഷുറന്‍സ് കമ്പനികളും 200/300 രൂപക്ക് 2/3 ലക്ഷം രൂപയ്കുള്ള ചികിത്്സ സൗകര്യം ഒരുവര്‍ഷത്തേക്ക് അനുവദിക്കുന്നുണ്ട്. വിമുക്ത ഭടന്മാര് മാസാമാസം 500 രൂപവെച്ച് വര്‍ഷം 6000 രൂപയാണ് അടയ്ക്കുന്നത്. കൂടാതെ ഉയര്‍ന്ന റാങ്കിലുള്ളവരുടെ മാസാമാസമുള്ള ഓഹരി 500 ലും കൂടുതലാണ്.
ഈ സ്കീമില്‍ പോളികഌനിക്കുകളില് വിദഗ്ദ ചികില്‍സാസൗകര്യം ഇല്ലാത്തതിനാല്‍ എംപാനല്‍ഡ് ആശുപത്രികളില്‍ കൂടിയാണ് ചികിത്സ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആശുപത്രികളുമായുള്ള എംഒയു പ്രകാരം വളരെ ചെറിയ സംഖ്യയാണ് ഡോക്ടര്‍മാരുടെയും സ്പെഷ്യലിസ്റ്റുകളുടേയും ഫീസുകളും. കൂടാതെ, എക്സറെ, എംആര്‍ഐ, സി ടി സ്കാന്‍ മുതലായ സര്‍വീസുകള്‍ക്കും സാധാരണ/സ്പെഷലിസ്റ്റ് ഓപ്പറേഷനുകള്‍ക്കും മാര്‍ക്കറ്റു റേറ്റിനേക്കാള്‍ വളരെ കുറഞ്ഞ സംഖ്യക്കാണ് എം ഒയു. അതിനാല്‍ പലപ്പോഴും വിമുക്തഭടന്മാര് അവരുടെ കൈയില്‍ നിന്ന് കാശുമുടക്കേണ്ടുന്ന ഗതികേടിലാണ്. പല എംപാനല്‍ഡ് ആശുപത്രികളും സമയാസമയത്ത് ബില്ലുകള്‍ പാസാക്കിക്കിട്ടാത്തതിനാലാണ് ചികിത്സാ സൗകര്യം നിഷേധിക്കുന്നത്.
2003ല്‍ പോളിക്ലിനിക്കുകള്‍ തുടങ്ങിയെങ്കിലും ഇതുവരെയായിട്ടും ഈ ഇന്ത്യാ മഹാരാജ്യത്ത് ഒരു പോളിക്ലിനിക്കും ഒപിഡി സൗകര്യത്തില്‍ കൂടുതല്‍ ഉണ്ടാക്കിക്കാണുന്നില്ല. പോളിക്ലിനിക്കിന്റെ അര്‍ത്ഥം തന്നെ വിവിധതരം ചികില്‍സാ സൗകര്യം ലഭിക്കുന്ന എന്നര്‍ത്ഥത്തിലാണ്. കേരളത്തില്‍ ഏതെങ്കിലും ഒരു പോളിക്ലിനിക്ക് അടുത്ത ഭാവിയിലെങ്കിലും സൂപ്പര്‍സ്പെഷ്യാലിറ്റി ആശുപത്രി ആകുമെന്ന് തോന്നുന്നില്ല. ഇവിടെ നേവല്‍ അക്കാഡമിയിലുള്ള ഹോസ്പിറ്റല്‍ ഉള്ളത് ആശ്വാസമായിട്ടാണ് കരുതുന്നത്.അവിടെയുള്ള വിദഗ്ധചികില്‍സ എന്തൊക്കെ എന്നറിയുന്നില്ല. കൂടാതെ ഒരുപോളിക്ലിനിക്കും വിമുക്തഭടന്മാരെ അങ്ങോട്ട് റഫര്‍ ചെയ്യുന്നതായിട്ടറിവില്ല. പത്രവാര്‍ത്തയില്‍ വായിച്ചതുപോലെ പരിമിതമായ ഡോക്ടര്‍മാരുടെ ഫീസുകളും കൂടാതെ ബില്ലുകള്‍ പാസാക്കിക്കിട്ടുവാനുള്ള താമസങ്ങളും എംപാനല്‍ ആശുപത്രികളെ ഈ സംരംഭത്തില്‍ നിന്ന് മാറി ചിന്തിക്കുവാന്‍ നിര്‍ബന്ധിതരാക്കുകയാണ്. അതിനാല്‍ വിമുക്തഭടന് സ്വന്തം വീടിന് അടുത്തുതന്നെ ജീവിത സായാഹ്നത്തില്‍ ചികിത്സ നിഷേധിക്കുമോ എന്നുള്ള ആശങ്കയിലാണ്.
പോളിക്ലിനിക്കുകള്‍ രണ്ടുവിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. ഒന്ന് മിലിട്ടറി സ്റ്റേഷന് കീഴിലുള്ളതും നോണ്‍ മിലിട്ടറി വിഭാഗത്തിലുള്ളതും. കണ്ണൂരിലേത് മിലിട്ടറി സ്റ്റേഷന്ന് കീഴിലുള്ളതാണ്. അത് 2003 മുതല്‍ പ്രാവര്ത്തികമായിട്ടുള്ളതുമാണ്. കണ്ണൂര്‍ മിലിട്ടറി ആശുപത്രി എത്രയോ കാലമായി പ്രവര്‍ത്തിക്കുന്നു. ഏക്കര്‍കണക്കിന്ന് ഭൂമിമാത്രമല്ല കെട്ടിടങ്ങളും ഉണ്ടായിട്ടും ഇതുവരെ രണ്ടു വിഭാഗങ്ങളും ഒന്നിച്ച് ചിന്തിച്ചു ഒരു സൂപ്പര്‍സ്പെഷ്യാലിറ്റി ആശുപത്രിയാക്കുവാന്‍ ചിന്തിക്കാത്തത് എന്തുകൊണ്ടെന്നാണ് സംശയം.
ബി.പി. രാജു(വിമുക്തഭടന്), പിലാത്തറ
പ്രതികരിക്കാൻ ഇവിടെ എഴുതുക: