വിവിധ വകുപ്പുകളിലും വിവിധ സ്ഥാപനങ്ങളിലും ജോലിചെയ്ത് 60 വയസു കഴിഞ്ഞു ലഭിക്കുന്ന, അല്ലെങ്കില്‍ റിട്ടയര്‍ ചെയ്തുകഴിഞ്ഞു ലഭിക്കുന്ന പെന്ഷന് തുകക്കൊരു മാനദണ്ഡവുമില്ലെന്നു പറയുന്നതില്‍ ഖേദമുണ്ട്. പെന്ഷന് വാര്‍ധക്യം ബാധിച്ചവര്‍ക്ക് ജീവനോപാധി നഷ്ടപ്പെടുന്നതുമൂലം നിലച്ചുപോകുന്ന വരുമാനത്തിന് പകരം നല്കുന്ന ജീനാംശമാണ്. പക്ഷേ, ഇന്ന് പലര്‍ക്കും പലതരത്തിലാണ് ഈ ജീവനാംശം നല്കുന്നതെന്നത് മനുഷ്യാവകാശലംഘനമാണ്.
ഇരുപത്-മുപ്പതു വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസുണ്ടായിരുന്നില്ല. പിന്നീട് ഇവര്‍ക്ക് ബോണസും പലതരത്തിലുള്ള ഉത്സവബത്തകളും തീറ്റവകയിലുള്ള ദൗത്യങ്ങളും സര്‍ക്കാര്‍ ഖജനാവില്‍നിന്ന് സമ്മര്‍ദ്ദതന്ത്രങ്ങളില്‍ വീണു നല്കി. ആ സമയത്ത് സ്വകാര്യ സ്ഥാപനങ്ങളില്‍ പെന്ഷന് ഏര്‍പ്പെടുത്തിയില്ല. എന്തിനുപറയുന്നു, കേരളസര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍, കെഎസ്ഐഡിസി സ്ഥാപനങ്ങള്‍ പോലുള്ളവയില്‍ പെന്ഷന് നല്‍കിയില്ല. കെഎസ്ആര്‍ടിസിക്ക് പിന്നീട് നല്കി. ഇന്ന് പിഎഫ് പെന്ഷന്, അവര്‍ പിടിച്ചെടുത്ത ഫണ്ടില്‍നിന്നും 1000 രൂപക്ക് താഴെ മാത്രമാണ് നല്‍കുന്നത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥന് റിട്ടയര്‍ ചെയ്യുമ്പോഴുണ്ടായിരുന്ന ശമ്പളത്തുകയുടെ ഇരട്ടിയും അതിലധികവും ഡിഎ അനുവദിച്ചു ലഭിച്ചുകൊണ്ടിരിക്കുന്നു. ഒരു റാങ്ക് ഒരു പെന്ഷന് പോലും ദുര്ഘടത്തിലായിരിക്കുന്നു. റിട്ടയര്‍ ചെയ്യുന്നവരുള്‍പ്പെടെ എല്ലാ 60 വയസുതികയുന്നവര്ക്കും 55 വയസുകഴിഞ്ഞ രോഗികള്‍ക്കും ഒരു ദേശീയ വയോധിക പെന്ഷന് രീതിയുടെ തട്ടിപ്പ് അവസാനിപ്പിക്കണം. പിരിഞ്ഞുപോകുന്നവര്‍ക്ക് കണക്ക് അവസാനിപ്പിക്കയും എല്ലാവരേയും ഒരേ വ്യവസ്ഥയില്‍ കൊണ്ടുവരികയും വേണം.
സി.എല്‍.എന്‍. സ്വാമി, ചേലക്കര
പ്രതികരിക്കാൻ ഇവിടെ എഴുതുക: