ഒരു സാധാരണ പ്രജ അവന്റെ ഭാര്യയോട്, രാവണനാല്‍ അപഹരിക്കപ്പെട്ട സീതാ ദേവിയുടെ ചാരിത്ര്യത്തെക്കുറിച്ചൊരു സംശയം പ്രകടിപ്പിച്ചതറിഞ്ഞാണ് ശ്രീരാമന് സീതയെ അഗ്നിപരീക്ഷയ്ക്ക് വിധേയമാക്കിയത്.
സീത പരിശുദ്ധി തെളിയിക്കുകയും ചെയ്തു.
ഇവിടെ, ജനാധിപത്യത്തിന്റെ സാരഥികളും മറ്റു ചിലരും ക്രിമിനല്‍ കുറ്റാരോപണങ്ങളും അഴിമതി ആരോപണങ്ങളും നേരിടുമ്പോള്‍ ഇക്കൂട്ടര്‍ സ്വയം രാജിവെച്ച് അന്വേഷണം നേരിടുവാന്‍ തയ്യാറല്ല. നുണ പരിശോധനയ്ക്കും മറ്റും വിധേയരാകാന്‍ വിസമ്മതിക്കുകയും ചെയ്യുന്നു. തെറ്റുചെയ്യാത്തവരാണെങ്കില് നുണപരിശോധനയെ ഭയപ്പെടേണ്ട കാര്യമുണ്ടോ? ഇവിടെ സാധാരണ പൗരന് കുറ്റം ചെയ്താല്‍ അവന്റെ കുറ്റം അതിവേഗം തെളിയിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു. എന്നാല്‍ കൊടുംകുറ്റം ചെയ്തവര്പോലും, അവര്‍ വമ്പന്മാരോ സ്വാധീനശക്തിയുള്ളവരോ ആണെങ്കില്‍ അവരുടെ കുറ്റം തേച്ചുമാച്ചു കളയുകയോ അനന്തകാലം നീട്ടിക്കൊണ്ടുപോകുകയോ അവസാനം അറബിക്കഥകള്‍ പോലെയായി മാറുകയും ചെയ്യുന്നു.
ഒരു വ്യക്തി കുറ്റക്കാരനാണോ നിരപരാധിയാണോ എന്നു തെളിയിക്കുവാന്‍ പോലീസ് മര്‍ദ്ദനമുറ ഉപയോഗിക്കുന്നതിലും എത്രയോ മാനുഷിക സമീപനമാണ് നുണപരിശോധന,നാര്‍ക്കോട്ടിക് പരിശോധന മുതലായവ. പക്ഷേ, ഇതിന് നിലവിലുള്ള നിയമം ഒരു പ്രശ്നമാകുന്നു.നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ ആ വ്യക്തിയുടെ സമ്മതം വേണമെന്ന നിയമം മാറ്റിയേ പറ്റൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: