ന്യൂദല്‍ഹി: ദല്‍ഹി മുന്‍ നിയമമന്ത്രിയും ആം ആദ്മി നേതാവുമായ ജിതേന്ദ്ര സിംഗ് തോമറിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ചപറ്റിയെന്ന് ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. എന്നാല്‍ അത് ആര്‍ക്കും സംഭവിക്കാവുന്ന ഒരു തെറ്റാണതെന്നും അദ്ദേഹം പറഞ്ഞു.
വ്യാജബിരുദത്തിന്റെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ അതേക്കുറിച്ച് അന്വേഷിച്ചിരുന്നു. തോമര്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിരുന്നുവെന്നും സിസോദിയ പറഞ്ഞു. പാര്‍ട്ടിയുടെ 67എംഎല്‍എമാരും അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയിരുന്നു. ഇതെല്ലാം പരിശോധിക്കുകയെന്നത് അപ്രായോഗികമാണ്. എന്നാല്‍ തോമൈനെതിരെ വിവാദം ഉണ്ടായപ്പോള്‍ അദ്ദേഹം നിഷ്കളങ്കന് ആണെന്നും ആവശ്യമില്ലാതെ ക്രൂശിക്കപ്പെടുകയാണ് എന്നും ആയിരുന്നു പാര്‍ട്ടി നിലപാട്.
എന്നാല്‍ കുറ്റം ചെയ്തത് ആരായാലും അവര്‍ ശിക്ഷിക്കപ്പെടണമെന്നും സിസോദിയ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിനൊപ്പം ജിതേന്ദ്ര സിങ് തോമര്‍ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതിനെ അദ്ദേഹത്തെ ദല്‍ഹി പൊലിസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് മന്ത്രിപദം രാജിവെക്കേണ്ടി വരികയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: