ഇതില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ദുരുദ്ദേശ്യപരമല്ലെന്ന് അറിയിച്ചുകൊള്ളട്ടെ.സനാതനധര്‍മ വിശ്വാസികളുടെ അസ്തിത്വംതന്നെ ചോദ്യംചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഇതെഴുതാന്‍ നിര്‍ബന്ധിതനായത്.ഭൂരിപക്ഷ സമുദായങ്ങള്‍ക്കുനേരെ പാറക്കല്ലുകള്‍ എറിഞ്ഞാല്‍പോലും വാര്‍ത്തയാകില്ല. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്കുമേല്‍ മേല്‍ക്കൂരയില്‍നിന്ന് അല്‍പ്പം മണ്ണ് അടര്‍ന്നുവീണാല്‍ അത് വന്‍ വാര്‍ത്തയാക്കാന്‍ ചില മാധ്യമങ്ങള്‍ ബോധപൂര്‍വം ശ്രമം നടത്തിവരുന്നു. അരുവിക്കര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഇതെന്നും പ്രത്യേകം കാണണം.
ആറ്റിങ്ങല്‍ കലാപസ്മാരക ലൈബ്രറി ഹാളില്‍ നടത്തിയ ക്രൈസതവ പ്രാര്ത്ഥനാസംഘത്തിനു നേരെ ആക്രമണം നടന്നതായി ചില മാധ്യമങ്ങളില്‍ കണ്ടിരുന്നു (നഗരസഭയുടെ ഉടമസ്ഥതയിലുള്ളതാണ് ലൈബ്രറി)പാസ്റ്റര്‍ അടക്കം ആറ് പേര്‍ക്ക് പരിക്ക് പറ്റിയത്രെ.പാസ്റ്റര്‍ എന്നാല്‍ ഉപദേശിയാണ്.
ആ പ്രയോഗത്തിന് പത്രാസ് ഇല്ലാത്തതാണ് പാസ്റ്റര്‍ എന്ന ഇംഗ്ലീഷ് ഉപയോഗിക്കുന്നത്.ആര്‍ക്കും പാസ്റ്ററാകാന്‍ സാധിക്കും.അതിന് പ്രാഗത്ഭ്യമോ പാരമ്പര്യമോ സുതാര്യമായ ജീവിത പശ്ചാത്തലമോ ഒന്നും ആവശ്യമില്ല.ധനമോഹവും അല്ലറ ചില്ലറ ദൗര്‍ബല്യവും മാത്രം മതിയാകുമത്രെ. നെയ്യാറ്റിന്‍കരയിലുള്ള നായര്‍ സമുദായാംഗമായിരുന്ന ഒരു യുവാവ് ജനനിയെയും ജന്മഭൂമിയെയും തള്ളിപ്പറഞ്ഞുകൊണ്ട് പാസ്റ്ററായി ‘പ്രേഷിത’ വേല ചെയ്തുവരുന്നുണ്ട്.
ആറ്റിങ്ങല്‍ മുനിസിപ്പല്‍ പ്രദേശത്ത് ക്രൈസ്തവരുടെ എണ്ണം വളരെ കുറവാണ്. അവിടെയാണ് ന്യൂജനറേഷന് ക്രൈസ്തവ സഭാവിഭാഗമായ ‘റീച്ചിങ് ദ വേള്‍ഡ് വിത്ത് ലൗ’ എന്ന ക്രൈസ്തവ മിനിസ്ട്രി പരിപാടി നടത്തിവരുന്നത്. 400 ലധികം ആളുകള്‍ പങ്കെടുത്തതായാണ് പറയപ്പെടുന്നത്. ഒരുലക്ഷംരൂപ വിലമതിക്കുന്ന ക്യാമറ, സെല്‍ ഫോണുകള്‍, ടാബുകള്‍ എന്നിവ കേടുവരുത്തിയതായും ആരോപിക്കുന്നു. ഈശോയോട് പ്രാര്‍ത്ഥിക്കുവാന്‍ ‘പുതിയ’ കുഞ്ഞാടുകള്‍ക്ക് എന്തിനാണ് ക്യാമറ? ഫോട്ടോ എടുത്ത് ഫണ്ട് വിദേശത്തുനിന്നും നേടാനാണെന്ന് ഇതില്‍നിന്നും വ്യക്തമാണ്.
ദുര്‍ബലര്‍ക്ക് അഭയവും ആശ്വാസവും നല്‍കാനാണ് പ്രാര്‍ത്ഥന നടത്തുന്നതെന്ന അവകാശവാദം നടത്തുന്നവര്‍ ശമ്പളവും യാത്രാബത്തയും ദിനബത്തയും വാങ്ങിയാണ് ഈ ‘സേവനം’ നടത്തിവരുന്നത്. ഓരോ ആഴ്ചയിലും പങ്കെടുക്കുന്നവരുടെ എണ്ണവും ‘മിനിസ്ട്രി’യില്‍ പുതുതായി ചേര്‍ന്നവരുടെ സംഖ്യയും ഫോട്ടോയും വൗച്ചറിനൊപ്പം അയച്ചുകൊടുക്കേണ്ടതായുണ്ട്.നിര്‍ലോഭം ഫണ്ട് ലഭിക്കണമല്ലോ. എന്നാലല്ലേ അനുസ്യൂതം വേല നടത്താനാകൂ.
കൊല്ലക്കുടിയില്‍ പോലും സൂചി വില്ക്കാന് ചെല്ലാന്‍ ഇക്കൂട്ടര്‍ക്ക് യാതൊരു നാണവുമില്ല, മടിയുമില്ല. വാചാലതയിലൂടെയും പ്രലോഭനങ്ങള്‍ നല്‍കിയും ആരെയും വീഴ്ത്താന്‍ പരിശീലനം നല്‍കിയാണ് ആ വിഭാഗത്തെ ‘ഫീല്‍ഡില്‍’ ഇറക്കുന്നത്. പരിചയഭാവത്തിലെത്തി ഈ ലേഖകനെപ്പോലും യഹോവാ സാക്ഷികളുടെ രാജ്യസഭാ ഹാളിലെ പ്രാര്‍ത്ഥനക്കു ചെല്ലാന്‍ പ്രേരിപ്പിക്കുകയുണ്ടായി. ദുര്‍ബലനിമിഷത്തില്‍ വഴങ്ങിക്കൊടുത്താലോ എന്ന ചിന്ത! എന്നെ സമീപിച്ചയാള്‍ ഹൈന്ദവ പശ്ചാത്തലമുള്ള വ്യക്തിയായിരുന്നു എന്ന് പിന്നീടറിഞ്ഞു.
പരമ്പരാഗത ക്രൈസ്തവസഭകള്പോലും ഇവരുടെ ഭീഷണിയെ നേരിട്ടുകൊണ്ടിരിക്കുന്നു. വീണ്ടും സ്നാനം ചെയ്യിച്ചാണ് ആളെ കൂട്ടുന്നത്.
കാവല്‍നായ്ക്കളെപ്പോലെ കണ്ണും കാതും ജാഗ്രതയോടെവച്ചാല് മാത്രമേ ഈ ഭീഷണിയെ തരണം ചെയ്യാനാകൂ. ദുര്‍ബല വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് എത്തിക്കാനും ദാരിദ്ര്യം ഇല്ലായ്മ ചെയ്യാനുമാണ് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.ചില ദുഷ്ടശക്തികള്‍ ഇതിനു തുരങ്കം വയ്ക്കാന്‍ ശ്രമം നടത്തുന്നുമുണ്ട്. രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി അത്തരക്കാര്‍ക്ക് ചില നേതാക്കള്‍ പിന്തുണയുമായി എത്താനും മടി കാട്ടുന്നില്ല.
സാഹചര്യങ്ങള്‍ മുതലെടുക്കാന്‍ ആരെയാണ് നിയോഗിക്കുന്നതെന്ന് കണ്ടെത്തുക എളുപ്പമാണ്. ആറ്റിങ്ങലില്‍ പരുക്കേറ്റതായി പറയപ്പെടുന്ന ഉപദേശി സിജു ഗണേശനാണ്. രഘു, ദീപു, ബേബി ഗിരിജ എന്നിവരുടെ പേരുകളും ഉണ്ട്.
സ്തോഭം ഉണ്ടാകുമ്പോള്‍ കോപം ഉണ്ടാകുക സ്വാഭാവികമാണ്. വിശ്വാസത്തെ കടന്നാക്രമിക്കാന്‍ ശ്രമിക്കുമ്പോള്‍ അക്ഷമരായാല് കുറ്റം പറയാനാകുമോ?ന്യൂനപക്ഷങ്ങള്‍ക്കുള്ള ഭരണഘടനാപരമായ അവകാശങ്ങള്‍ ദുര്‍വിനിയോഗം ചെയ്യുന്നതാണ് പ്രശ്നങ്ങളുണ്ടാക്കുന്നത്.അതിന് സിപിഎം നേതാക്കളും കോണ്‍ഗ്രസും ഒത്താശ ചെയ്തുകൊടുക്കുന്നത് ദുഷ്പ്രവണതകള്‍ തുടരാന്‍ ഉത്തേജനമാകും. ‘തൊഴില്‍’ തുടര്‍ന്നു നടത്താനുള്ള പ്രചോദനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: