മുംബൈ: ഭാരതത്തില്‍ കോടിപതികളുടെ എണ്ണം വര്‍ധിക്കുന്നു. 100 മില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 640 കോടി രൂപ) ആസ്തിയുള്ളവര്‍ 2014ല്‍ 928 പേര്. തൊട്ടു മുന്‍ വര്‍ഷത്തെ 284ല്‍നിന്നാണ് ഈ കുതിച്ചുചാട്ടം. ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പ് (ബിസിജി) എന്ന സംഘടന പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ഈ പട്ടികയില്‍ നാലാം സ്ഥാനത്തേക്കുയര്‍ന്നു ഭാരതം. പതിമൂന്നാം സ്ഥാനത്തു നിന്നാണ് ഈ കയറ്റം. വ്യക്തികളുടെ ആകെ ആസ്തി കണക്കാക്കി റിപ്പോര്‍ട്ടെന്ന് ബിസിജി.
റിപ്പോര്‍ട്ടില്‍ കോടിപതികള്‍ക്ക് റാങ്ക് നല്കുന്നില്ലെങ്കിലും, പേരു വിവരങ്ങളുണ്ട്. ഡാബര്‍ ഗ്രൂപ്പിലെ ആനന്ദ് ബര്മന്, അരബിന്ദോ ഫാര്‍മയുടെ പി.വി. രാമപ്രസാദ് റെഡ്ഡി, സന്ദേശര ഗ്രൂപ്പിലെ നിതിന്‍ സന്ദേശര, മതര്‍സണ്‍ സുമി സിസ്റ്റംസിലെ വിവേക് ചന്ദ് സെഹ്ഗാള്‍, ബോംബെ ഡയങ്ങിലെ നുസ്ലി വാഡിയ എന്നിവര്‍ 97 ഭാരതീയരുടെ പട്ടികയിലുണ്ട്.
വ്യക്തിഗത സമ്പത്ത് വര്‍ധനയില്‍ മുന്നില്‍ ഏഷ്യാ-പസഫിക് മേഖലയെന്നും റിപ്പോര്‍ട്ട് പറയുന്നു. ഭാരതം കഴിഞ്ഞാല്‍ ചൈനയാണ് ഇക്കാര്യത്തില്‍ കൂടുതല്‍ വളര്‍ച്ച നേടുന്നത്. ഭാരതത്തിന്റേത് 21 ശതമാനമെങ്കില്‍, ചൈനയുടേത് 10.3 ശതമാനം. 100 മില്യണ്‍ ഡോളര്‍ കോടിപതികള്‍ കൂടുതല്‍ യുഎസില്‍, 5,201 പേര്. ചൈന (1,037), യുകെ (1,019) എന്നിവ ഭാരതത്തിനു മുന്നില്‍. ജര്‍മനി (679) അഞ്ചാമത്.
20 മില്യണ്‍ യുഎസ് ഡോളറിനും 100 മില്യണിനു ഇടയിലുള്ള വിഭാഗത്തില്‍ 34 ശതമാനം വര്‍ധന. 2014ല്‍ ഇത് ഒമ്പത് ട്രില്യണ്‍ ഡോളറായി. ഈ നില തുടര്‍ന്നാല്‍ 2019ല്‍ 14 ട്രില്യണ്‍ ഡോളറാകും. ഒരു മില്യണിലധികം സ്വകാര്യ സ്വത്തുള്ളവരുടെ എണ്ണത്തിലും വര്‍ധന. 2013ല്‍ 15 മില്യണായിരുന്നത്, 2014ല്‍ 17 മില്യണായി ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: