ന്യൂദല്‍ഹി: വിമാനത്താവളങ്ങളില്‍ യാത്രക്കാരെ പരിശോധിക്കാന്‍ പ്രത്യേക സേന വേണമെന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം. സിഐഎസ്എഫ് യൂണിറ്റുകള്‍ വ്യോമയാന മന്ത്രാലയത്തിന്റെ കീഴിലാക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രാലയം കേന്ദ്ര ആഭ്യന്തര വകുപ്പിനു റിപ്പോര്‍ട്ട് നല്കി.
യാത്രക്കാരെ പരിശോധിക്കുന്ന ജോലിയില്‍ നിന്നും സിഐഎസ്എഫിനെ ഒഴിവാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ വെടിവയ്പില്‍ സിഐഎസ്എഫ് ജവാന് മരിക്കാനിടയായ സംഭവത്തെ കുറിച്ച് അന്വേഷിച്ച വ്യോമയാന സെക്രട്ടറി അശോക് ലവാസാണ് റിപ്പോര്‍ട്ട് നല്‍കിയത്.
തങ്ങളുടെ ബന്ധുക്കള്‍ക്ക് സുരക്ഷാ പരിശോധനയില്‍ അനര്‍ഹമായ ഇളുവകള്‍ സിഐഎസ്എഫുകാര്‍ നല്‍കുന്നതായുള്ള ആക്ഷേപങ്ങളും നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കരിപ്പൂര്‍ സംഭവത്തെക്കുറിച്ചു കേരളം നല്കിയ റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്നും റണ്‍വേയിലെ ലൈറ്റുകള്‍ തകര്‍ത്തത് സിഐഎസ്എഫുകാരാണ്. സീതാറാം ചൗധരിക്കെതിരായ പരാതി ആദ്യം അവഗണിച്ചുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
കരിപ്പൂരില്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരാണ് പ്രശ്നത്തിന തുടക്കമിട്ടതെന്ന വാദം ശരിയല്ല. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് സണ്ണി തോമസ് സിഐഎസ്എഫിന്റെ പരിശോധനയോട് സഹകരിക്കുന്നത് വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ കാണാമെന്നും അശോക് ലവാസ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: