സിബിഎസ്സിയുടെ സിലബസും മൂല്യനിര്‍ണയവും സ്റ്റേറ്റ് സിലബസിനേക്കാള്‍ കഠിനമാണെന്ന് റിസല്‍ട്ട് തെളിയിക്കുന്നു. സ്റ്റേറ്റ് സിലബസിന് ഫുള്‍മാര്‍ക്ക് നേടിയവര്‍ 150 ന് മുകളിലാണ്. സിബിഎസ്സിയില്‍ ഒന്നാംറാങ്കുകാരനുപോലും പൂര്‍ണമാര്‍ക്ക് ലഭിച്ചിട്ടില്ല. കൂടാതെ കണക്കില്‍ സ്റ്റേറ്റ് സിലബസില്‍ കടുത്ത ചോദ്യങ്ങള്‍ ഉണ്ടെന്നുപറഞ്ഞ് ഉത്തരം എഴുതാന്‍ ശ്രമിച്ചവര്‍ക്കെല്ലാം മുഴുവന്‍ മാര്‍ക്കും നല്കി.
സിബിഎസ്സിയില്‍ അതേപോലെ നാല് കഠിനചോദ്യങ്ങള്‍ ഉണ്ടായിട്ടും മാര്ക്കുദാനമൊന്നും നടത്താന്‍ അവര്‍ തുനിഞ്ഞിട്ടില്ല. മുന്‍വര്‍ഷങ്ങളില്‍ തുല്യതാശ്രമമെന്ന പേരില്‍ (നോര്മലൈസേഷന്) സിബിഎസ്ഇക്ക് വിദ്യാര്‍ത്ഥികള്‍ നേടിയ മാര്‍ക്ക് കുറച്ചിട്ടാണ് എന്‍ട്രന്‍സിന് കിട്ടിയ മാര്‍ക്കിനൊപ്പം ചേര്‍ത്ത് എന്‍ജിനീയറിംഗ് റാങ്ക്ലിസ്റ്റ് തയ്യാറാക്കിയത്.
കഠിനപരീക്ഷയും കടുത്ത മൂല്യനിര്‍ണയവും നിലനില്‍ക്കുന്ന സിബിഎസ്ഇ മാര്‍ക്കിനോട് ഇവിടെ നല്കിയ നാല് ചോദ്യങ്ങളുടെ മാര്‍ക്കുദാനം കൂട്ടി റാങ്ക്ലിസ്റ്റ് തയ്യാറാക്കിയാലേ ഈവര്‍ഷം നോര്മലൈസേഷന് നടക്കുകയുളളൂ. അതാണ് നീതി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇനിയെങ്കിലും പ്രവര്‍ത്തിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: