ഭരണമുന്നണിയുടെ പ്രമുഖനായ നേതാവാണ് സുധീരന്. മാത്രമല്ല, സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായാണ് സുധീരന് അറിയപ്പെടുന്നത്. അങ്ങനെയുള്ളയാള്‍ കമ്മിഷന് ആവശ്യപ്പെടാതെതന്നെ ഇത്തരമൊരു വിഷയത്തില്‍ തെളിവ് നല്‍കണമായിരുന്നു. സാക്ഷിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന സുധീരന്റെ ആവശ്യം ഉത്തരവാദിത്തത്തില്‍നിന്നുള്ള ഒളിച്ചോട്ടമാണെന്നും ജസ്റ്റിസ് ശിവരാജന് വിമര്‍ശിച്ചു. ഈ ‘ആദര്‍ശധീരന്റെ’ സാമൂഹിക പ്രതിബദ്ധതയെക്കുറിച്ചു ഇതിനുമുകളില്‍ എന്തെങ്കിലും അഭിപ്രായപ്രകടനം ആവശ്യമുണ്ടോ?
ഒരുകാലത്ത് ധീരതയോടെ നിലനിന്ന സുധീരന് ചാണ്ടിമാണിബാബു തുടങ്ങിയവര്‍ക്കുവേണ്ടി അത് അടിയറവച്ചിരിക്കുന്നു. പഴയസ്വഭാവത്തിന്റെ ബാക്കിയെന്തെങ്കിലും കൈയിലുണ്ടെങ്കില്‍ കമ്മിഷന്റെ ചോദ്യങ്ങള്‍ക്ക് സത്യമായ കാര്യങ്ങള്‍ പറഞ്ഞുപോയാലോ എന്നുള്ള പേടിയാകും ഈ ധീരനെ, സാക്ഷിമൊഴി കൊടുക്കുന്നതില്‍നിന്ന് പിന്മാറാന് ചിന്തിപ്പിച്ചതും മലയാള മനസാക്ഷിക്ക് മുന്നില്‍ വെറും ഭീരുവാക്കിയതും.
മലയാളമണ്ണ്! ഏറെ പ്രതീക്ഷയും വിശ്വാസവും അര്‍പ്പിച്ചിരുന്ന സുധീരന്റെ തനിനിറം പുറത്തുവന്നിരിക്കുന്നു. ഇനി അദ്ദേഹത്തിന്റെ സ്ഥാനം ഈ അഴിമതി വീരന്മാരുടെ കൂട്ടത്തിലെ ജനംകാണൂ. കാരണം കുറ്റംചെയ്യുന്നവനെക്കാള് വലിയ കുറ്റവാളി അതിനെക്കുറിച്ച് അറിയാവുന്ന രഹസ്യങ്ങള്‍ മറച്ചുവയ്ക്കുന്നവനാണ്……അതായത് കള്ളനു കഞ്ഞിവയ്ക്കുന്നവന്‍!!!
മോഹനകുമാര്‍ പദ്മനാഭന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: