ജനോപകാരപ്രദമായ നിരവധി പദ്ധതികളും നടപടികളും കൊണ്ട് സമ്പന്നമാണ് മോദി സര്‍ക്കാരിന്റെ ഒരു വര്‍ഷം. ജനരോഷത്തിന് ഇടയാക്കുന്ന നടപടികളൊന്നും ചൂണ്ടിക്കാട്ടാനില്ല. നേട്ടങ്ങള്‍ നിരവധി. അവയില്‍ ചിലത്: സമൂഹത്തെ വിഭജിക്കുന്ന തരത്തിലുള്ള വര്‍ഗീയ സംഘര്‍ഷങ്ങളൊന്നും ഇക്കാലത്ത് രാജ്യത്തുണ്ടായിട്ടില്ല. പോലീസിന്റെ ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കുന്ന മേഖലയില്‍ പോലും സ്ഥിതി ശാന്തം.
600 വര്‍ഗീയ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍തന്നെ പകുതിയോളം നിസാരം. കര്‍ഷകരുടെ ക്ഷേമമാണ് മുഖ്യമെന്നു തെളിയിച്ച് ബാലിയിലെ ലോക വ്യാപാര സംഘടനാ യോഗത്തില്‍ കടുത്ത നിലപാടെടുത്തു. ഭക്ഷ്യസബ്സിഡി നല്‍കാനാവില്ലെന്ന വികസിത രാജ്യങ്ങളുടെ നിലപാട് തള്ളി. യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ ശക്തമായ സമ്മര്‍ദ്ദങ്ങളെ അവഗണിച്ച് മോദി സര്‍ക്കാര്‍ സാധാരണക്കാരുവേണ്ടി മാത്രം നിലകൊണ്ടു. ഒക്ടോബര്‍ മാസത്തോടെ രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രണവിധേയമാകും. അതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം തന്നെ തുടങ്ങിയിട്ടുണ്ട്. ഉദ്യോഗസ്ഥരില്‍നിന്നും കടുത്ത സമ്മര്‍ദ്ദമുണ്ടായിട്ടും കേന്ദ്ര ബജറ്റില്‍ നികുതി വര്‍ധിപ്പിച്ചില്ല.
സാര്‍ക്ക് രാജ്യങ്ങളുടെ വിശ്വാസം പിടിച്ചുപറ്റാന്‍ മോദിക്ക് സാധിച്ചു. ഭാരതത്തിലെ വ്യവസായികള്‍ക്ക് ആത്മവിശ്വാസം നല്കി കൂടുതല്‍ മേഖലകളിലേക്ക് നിക്ഷേപം വര്‍ധിപ്പിച്ചു. ഗതാഗത സ്തംഭനം ഒഴിവാക്കാന്‍ നടപടി തുടങ്ങി. ദേശീയപാതകള്‍ വികസിപ്പിക്കുന്നു. 230 മേല്‍പ്പാലങ്ങള്‍ നിര്‍മിക്കാന്‍ റെയില്‍വേ പദ്ധതി തയ്യാറാക്കുന്നു. അവഗണിക്കപ്പെടേണ്ട രാജ്യമല്ല ഭാരതമെന്ന് ലോകത്തിനു മുന്നില്‍ തെളിയിച്ച ഒരുവര്‍ഷമാണ് പിന്നിട്ടത്. ബാലി കരാര്‍, ബ്രിക്സ് ഉച്ചകോടി എന്നിവ ഭാരതത്തിന്റെ അപ്രമാദിത്തം ലോകത്തിനുമുന്നില്‍ വെളിപ്പെടുത്തി.
സൈന്യത്തിന്റെ ആധുനീകരണത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നല്കുന്ന പദ്ധതികള്‍ക്ക് മുന്‍തുക്കം. ഒരു ഹെക്ടറില്‍ താഴെ ഭൂമി വേണ്ടുന്ന പ്രതിരോധ പദ്ധതികള്‍ക്ക് പാരിസ്ഥിതിക അനുമതി ഒഴിവാക്കി. ഒരു റാങ്ക്, ഒരു പെന്ഷന് പദ്ധതി ഉടന്‍ പ്രാവര്‍ത്തികമാകും. സിബിഐ അടക്കമുള്ള ഏജന്‍സികളെ കളിപ്പാവയാക്കിയില്ല. ഇത്തരത്തില്‍ ഇനിയും ഒരുപാട് ജനക്ഷേമ പദ്ധതികള്‍ ആവിഷ്കരിക്കാനുള്ള തീരുമാനത്തിലാണ് മോദി സര്‍ക്കാര്‍ രണ്ടാം വര്ഷത്തേലേക്ക് പ്രവേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: