ഇക്കഴിഞ്ഞ ഞായറാഴ്ച (മെയ് 15, 2015) ജന്മഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ‘പറയാതെ നിവൃത്തിയില്ല’ എന്ന അനുഭവവിവരണം എല്ലാവരുടേയും കണ്ണുതുറപ്പിക്കത്തക്കതാണ്. രാജ്യം മുഴുവനായും അനീതിക്കെതിരെ എപ്പോഴൊക്കെ പ്രതികരിച്ചിട്ടുണ്ടോ, അപ്പോഴെല്ലാം കേരളീയര്‍ മുഖം തിരിച്ചിട്ടേയുള്ളൂ എന്നത് ചരിത്രവസ്തുതയാണ്.
ദേശീയ അടിയന്തരാവസ്ഥയും ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പും എല്ലാം ഇതിന് ദൃഷ്ടാന്തങ്ങളാണ്. ഒരു രാഷ്ട്രത്തിന്റെ കെട്ടുറപ്പിനുവേണ്ട ഏത് ഘടകങ്ങളെയും എതിര്‍ക്കുന്നതിന് സ്വാര്‍ത്ഥതയും അഹന്തയും ധാര്‍ഷ്ട്യവും ദുരഭിമാനവും മാത്രം മുഖമുദ്രയായുള്ള കേരളീയര്‍ക്ക് ഒരു ഉളുപ്പുമില്ല.
ദേശീയതയിലും സംസ്കാരത്തിലും ഊന്നിയ ഒരു വിഷയത്തിലും കേരളീയര്‍ക്ക് താല്‍പ്പര്യമില്ല. ഐപ്പ് ചൂണ്ടിക്കാണിച്ച സമാനവിഷയങ്ങളോടും വിമുഖത തന്നെ. പ്രസ്തുത സംഭവം തുറന്നുകാട്ടാന്‍ ധൈര്യം കാണിച്ച എന്റെ പ്രിയ വിദ്യാര്‍ത്ഥിക്ക് എല്ലാവിധ ഭാവുകങ്ങളും അഭിനന്ദനങ്ങളും ധീരവും സത്യസന്ധവുമായ പത്രപ്രവര്‍ത്തനത്തിന് എല്ലാ ആശംസകളും നേരുന്നു. ജന്മഭൂമിക്കും അഭിവാദ്യങ്ങള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: