നാലുവര്‍ഷം തികച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണനേട്ടമെന്തെന്ന് വ്യക്തമാക്കണം. കാട്ടിക്കൂട്ടലല്ലാതെ സ്വന്തമായി എന്തെങ്കിലും ഒരു നല്ല കാര്യം സംസ്ഥാനത്തിനുവേണ്ടി ചെയ്തുവെന്ന് പറയാനില്ല. ഉമ്മന്‍ചാണ്ടി, അധികാരമേറ്റ ഉടനെ നൂറുദിവസംകൊണ്ട് കേരളത്തെ കീഴ്മേല്മറിക്കുമെന്ന് വീമ്പുപറഞ്ഞിരുന്നു.
ആ പ്രഖ്യാപനങ്ങള്‍ എന്തായി എന്നു തുറന്നുപറയാനുള്ള ആര്‍ജ്ജവം ഉമ്മന്‍ചാണ്ടി കാണിക്കണം. നാഷണല്‍ ഹൈവേ നിര്‍മാണം, ഹില്‍ ഹൈവേ, സീപ്ലെയിന്‍, എയര്‍ കേരള, മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്, എറണാകുളം ശബരിമല സ്റ്റേറ്റ് ഹൈവേ, സോളാര്‍ വ്യവസായ പാര്‍ക്ക്, എല്ലാ ജില്ലയിലും എയര്‍ സ്ട്രിപ്പുകള്‍, വന്‍കിട മാലിന്യസംസ്കരണ പദ്ധതികള്‍, ഈസ്റ്റേണ്‍ കോറിഡോര്‍ ഇക്കോ സര്‍ക്യൂട്ട്, കൊച്ചി കോയമ്പത്തൂര്‍ വ്യാവസായിക കോറിഡോര്‍, സംസ്ഥാനത്തെ മുഴുവന്‍ ക്ലാസ്മുറികളും സ്മാര്‍ട്ട് ക്ലാസ്, രാജീവ് ആരോഗ്യശ്രീ സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി, ശ്രീചിത്രാ സെന്റര്‍ മാതൃകയില്‍ വയനാട്ടിലെ ആധുനികചികിത്സാകേന്ദ്രം, എല്ലാ വിദ്യാര്‍ഥികള്‍ക്കും ഇന്‍ഷുറന്‍സ് പദ്ധതി, മാലിന്യമുക്തകേരളം പദ്ധതി, എല്ലാ നഗരത്തിലും വിശപ്പുരഹിത നഗരം പദ്ധതി, ടെട്രാ പാക്കുകളില്‍ അരുവിക്കര തൊടുപുഴ തുഷാരഗിരി പ്ലാന്റുകളില്‍നിന്നുള്ള ശുദ്ധജലവിതരണം, മീനച്ചില്‍ നദീതടപദ്ധതി, എല്ലാ ഭൂരഹിതര്‍ക്കും മിച്ചഭൂമി, അര്‍ഹരായ എല്ലാ ആദിവാസികള്‍ക്കും ഒരുവര്‍ഷത്തിനകം ഭൂമി, ഇടുക്കിയിലെ എല്ലാ കര്‍ഷകര്‍ക്കും പട്ടയം, റേഷന്‍ കടകളിലൂടെ 13 അവശ്യസാധനങ്ങള്‍, അപേക്ഷ നല്കുന്ന ദിവസം റേഷന്‍ കാര്‍ഡ്, പ്രതിവര്‍ഷം 1,40,000 വീടുകള്‍, അഞ്ചുവര്‍ഷംകൊണ്ട് അഞ്ചുലക്ഷംപേര്‍ക്ക് തൊഴില്‍, ഐടി മേഖലയില്‍ ആറുലക്ഷം പുതിയ തൊഴിലവസരങ്ങള്‍ തുടങ്ങിയ പ്രഖ്യാപനങ്ങള്‍ക്ക് ഒരു പഞ്ഞവുമുണ്ടായില്ല.
വിജയേഷ് പണിക്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: