കോഴിക്കോട്: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എന്‍ജിനീയര്‍മാരുടെ സ്ഥാനക്കയറ്റം അനിശ്ചിതത്വത്തില്‍. സ്ഥാനക്കയറ്റം സംബന്ധിച്ച അനുപാതം നിശ്ചയിക്കുന്നതിലെ തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ താല്പ്പര്യമെടുക്കാത്തതാണ് കാരണം.
ത്രിതല പഞ്ചായത്തുകളിലെ കാര്യനിര്‍വഹണ വിഭാഗം തലവന്മാരായ അസി. എന്‍ജിനിയര്‍(എഇ), അസി.എക്സിക്യൂട്ടീവ് എന്‍ജീനിയര്‍(എഇഇ), എക്സിക്യൂട്ടീവ് എന്‍ജിനിയര്‍(ഇഇ) എന്നിവരുടെ സ്ഥാനക്കയറ്റമാണ് വര്‍ഷങ്ങളായി നടക്കാതിരിക്കുന്നത്. എഇഇ, ഇഇ മാരുടെ സ്ഥാനക്കയറ്റം രണ്ടു വര്‍ഷം മുമ്പ് നാമമാത്രമായി നടന്നിരുന്നു. എന്നാല്‍ എഇമാരുടെത് നിലച്ചിട്ട് ആറു വര്‍ഷമായി.
എന്ജിനീയര്മാരില് ബിരുദക്കാരും ഡിപ്ലോമക്കാരുമുണ്ട്. സ്ഥാനക്കയറ്റത്തിന് സ്വീകരിക്കേണ്ട അനുപാതം സംബന്ധിച്ച ഇവരുടെ തര്‍ക്കം കോടതിയിലാണ്. ഡിപ്ലോമ, ബിരുദം എന്ന വേര്‍തിരിവില്ലാതെ 1 : 1 (ഒരു ബിരുദക്കാരന് ഒരു ഡിപ്ലോമക്കാരന്) എന്ന തോതില്‍ സ്ഥാനക്കയറ്റം വേണമെന്നാണ് ഡിപ്ലോമക്കാരുടെ വാദം. എന്നാല്‍ ഇത് സ്വീകാര്യമല്ലെന്നും ബിരുദ-ഡിപ്ലോമക്കാരുടെ കാര്യത്തില്‍ പൊതുനിയമം ബാധകമാക്കണമെന്നുമാണ് മറുവിഭാഗത്തിന്റെ നിലപാട്.
അതായത് 3 : 1 എന്ന ക്രമം (3 ബിരുദക്കാരന് ഒരു ഡിപ്ലോമക്കാരന്). ഏഴു വര്‍ഷത്തോളമായി ഇത് സംബന്ധിച്ച കേസ്. കീഴ്കോടതികളിലെ വിധികള്‍ മേല്‍ക്കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ട് കേസ് നീളുകയാണ്. പ്രശ്നത്തില്‍ ഇടപെട്ട് രമ്യമായി പരിഹരിക്കുന്നതിന് സര്‍ക്കാരിന് സാധിക്കും. ഇക്കാര്യം എന്‍ജിനിയര്‍മാരുടെ സംഘടനകള്‍ പലതവണ ആവശ്യപ്പെട്ടതുമാണ്. എന്നാല്‍ തികഞ്ഞ അലംഭാവമാണ് സര്‍ക്കാര്‍ കാണിക്കുന്നത്.
എന്‍ജിനിയറിംഗ് വിഭാഗത്തില്‍ വിരമിച്ചവരുടെ ഒഴിവ് നികത്താന്‍ താല്‍ക്കാലിക സ്ഥാനക്കയറ്റം നല്‍കുകയെന്ന സൂത്രപ്പണിയാണിപ്പോള് സര്‍ക്കാര്‍ ചെയ്യുന്നത്. മൂന്നു വര്‍ഷം മുമ്പ് ഏതാനും എഇ മാരെയും ഇപ്രകാരം എഇഇ ആയി നിയമിക്കുകയുണ്ടായി. ഇതോടൊപ്പം ഉദേ്യാഗസ്ഥര്‍ക്ക് ഒന്നില്‍ക്കൂടുതല്‍ പഞ്ചായത്തിന്റെ ചുമതല കൂടി നല്‍കിയിരിക്കയാണ്. താല്‍ക്കാലിക നിയമനം ലഭിച്ചവരുടെ സര്‍വീസ് രേഖകള്‍ പൂര്‍ത്തിയാക്കാനോ ആനുകൂല്യങ്ങള്‍ നല്‍കാനോ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടുമില്ല.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഈ വര്‍ഷം വിരമിക്കുന്ന എന്‍ജിനീയര്‍മാരുടെ എണ്ണം രണ്ട് ഡസനോളം വരും.നിലവില്‍ 65 ഓളം എഇഇ മാരുടെ ഒഴിവാണുള്ളത്. വരും മാസങ്ങളില്‍ അത്് നൂറോളമാകും. എഇമാര്ക്ക് ഈ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്‍കേണ്ടതുണ്ട്. അതോടെ എഇമാരുടെ ഒഴിവുകളുടെ എണ്ണവും കൂടും.പകരം നിയമനം ഉണ്ടായില്ലെങ്കില്‍ പഞ്ചായത്തുകളിലെ നിര്മ്മാണകാര്യങ്ങളുടെയെല്ലാം ചുമതല വഹിക്കുന്ന എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലാകും. സംസ്ഥാനത്തിന്റെ വികസനത്തെ തന്നെ അത് ബാധിക്കും.സംസ്ഥാനത്തൊട്ടാകെ 1094 എഇമാരാണുള്ളത്. മറ്റുള്ളവര്‍:എഇഇ-229, ഇഇ-48, എസ്ഇ-9.
പ്രതികരിക്കാൻ ഇവിടെ എഴുതുക: