ബത്തേരി: വരുമാനമുള്ള േക്ഷത്രങ്ങള്കു ചുറ്റും കഴുകന് കണ്ണുകളുമായി ദേവസ്വം ബോര്‍ഡ് വട്ടമിടുകയാണെന്നും ഇതിനെതിരെ ഹൈന്ദവസമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരുമെന്നും ഹിന്ദുഐ ക്യവേദിസംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് മുന്നറിയിപ്പു നല്കി. ബത്തേരി ഗണപതിക്ഷേത്ര നവീകരണ കലശമഹോല്സവത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ നടന്ന ഹിന്ദു നേത്യസമ്മേളനത്തില് മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ഏറ്റെടുക്കാന്‍ ആവേശം കാണിക്കുന്നവര്‍ എന്ത്കൊണ്ട് ജീര്‍ണ്ണാവസ്ഥയിലുളള ക്ഷേത്രങ്ങള്‍ ഏറ്റെടുക്കാനോ വരുമാനമുളള ക്രിസ്ത്യന്‍-മുസ്ലിം ആരാധനാലയങ്ങള്‍ ഏറ്റെടുക്കാനോ തയ്യാറാകുന്നില്ല. ഹൈന്ദവ സമൂഹത്തില്ഇന്നു കാണുന്ന ആത്മീയ ഉണര്‍വ്വ് ഹൈന്ദവ കൂട്ടായ്മയായി വളരുകയാണ്.
കേരളത്തില്‍ 64 ക്രിസ്ത്യന്‍ പളളികളും നാല് മുസ്ലീം പളളികളും അവകാശ തര്‍ക്കത്തെ തുടര്‍ന്ന് അടച്ചു പൂട്ടിയിരിക്കുകയാണ്. ഒറ്റ ഹൈന്ദവ ക്ഷേത്രവും ഇങ്ങനെ പൂട്ടിയിട്ടില്ല. ഹൈന്ദവര്‍ക്ക് ഇടയില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും ഐക്യബോധം ശക്തിപ്പെടുന്നതിന്റെ തെളിവാണിത്, അദ്ദേഹം പറഞ്ഞു.
വനവാസി വികാസകേന്ദ്രം സംസ്ഥാന സെക്രട്ടറി പള്ളിയറ രാമന് അദ്ധ്യക്ഷനായി. അമൃതാന്ദമയീമഠാധിപതി സ്വാമി അക്ഷയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്തു. എസ്എന്‍ഡിപി യൂണിയന് സെക്രട്ടറി അഡ്വ. അനില്‍ പി. ബോസ്, എന്‍എസ്എസ് ബത്തേരി യൂണിയന് പ്രസിഡന്റ് പി.സി. ജയരാജ്, കുഞ്ഞിരാമന് വിശാരത്ത്, ചുണ്ടക്കര വേലായുധന്, രാജന് കുഴക്കത്തറ, അഡ്വ.പി.സി. ഗോപിനാഥ്, പി. പ്രസന്നകുമാര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: