കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന് പ്രൊഫ. ടി.ജെ.ജോസഫിന്റെ കൈ വെട്ടിയ കേസില്‍ വിധി പറയുന്നത് നീട്ടിവെച്ചു.
കേസില്‍ ചില വ്യക്തതകള്‍ വരുത്തേണ്ടതുണ്ടെന്നും അതിന് ശേഷമേ വിധി പറയുന്ന കാര്യം തീരുമാനിക്കൂ എന്നും കോടതി പറഞ്ഞു.
എറണാകുളം എന്‍ ഐ എ കോടതിയാണ് കേസില്‍ രഹസ്യ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രഖ്യാപിക്കുന്നത്.
ഗൂഢാലോചന, അന്യമായി സംഘം ചേരല്‍, വധശ്രമം, മാരകമായി മുറിവേല്‍പ്പിക്കല്‍, ആയുധ നിയമം, സ്ഫോടക വസ്തു നിയമം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.കുറ്റപത്രത്തില്‍ 37 പ്രതികളാണുള്ളതെങ്കിലും 6 പേര് ഒളിവിലാണ്.
2010 ജൂലൈ നാലിനാണ 8.05 ഓടെയാണ് സംഭവം. ബിരുദവിദ്യാര്‍ഥികളുടെ മലയാളം ഇന്റേണല്‍ പരീക്ഷയുടെ ചോദ്യപേപ്പറില്‍ മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള ചോദ്യം ഉള്‍പ്പെടുത്തി എന്നാരോപിച്ചാണ് അധ്യാപകന്റെ കൈവെട്ടിയത്.
ഭാര്യക്കും സഹോദരിക്കുമൊപ്പം മൂവാറ്റുപുഴ നിര്‍മല മാതാ പള്ളിയില്‍നിന്ന് കുര്‍ബാന കഴിഞ്ഞ് മടങ്ങുകയായിരുന്ന ടി.ജെ.ജോസനെ ഒമ്നി വാനിലെത്തിയ ഏഴംഗ സംഘമാണ് ആക്രമിച്ചത്.
ചോദ്യപേപ്പര്‍ വിവാദമായതോടെ മതവികാരത്തെ വ്രണപ്പെടുത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ ടി.ജെ. ജോസഫിനെതിരെ കേസെടുത്തിരുന്നു.എന്നാല്‍ ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ടിജെ ജോസഫ് ആക്രമിക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: