ലക്നൗ: ആര്‍എസ്എസ്സിനെ നിരോധിക്കണമെന്ന് ജാമിയത് ഉലേമ ഇ ഹിന്ദ്. ബാബറി മസ്ജിദ് തകര്‍ക്കല്‍, ഘര്‍ വാപസി, ഹിന്ദുരാഷ്ട്രവാദം തുടങ്ങിയ വര്‍ഗ്ഗീയ പരിപാടികള്‍ നടത്തുന്നുവെന്ന് പറഞ്ഞാണ് ഈ ഇസ്ലാമിക സംഘടന ആര്‍എസ്എസിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും രൂക്ഷമായ വിമര്‍ശനമാണ് ഇവര്‍ നടത്തിയിരിക്കുന്നത്. ലഖ്നൗവില്‍ നടന്ന ജാമിയതിന്റെ ജനറല്‍ ബോഡി ആരംഭിച്ചത് തന്നെ ആര്‍എസ്എസിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്തുണക്കുന്നുവെന്ന് ആക്ഷേപമുന്നയിച്ചാണ്.
പ്രസിഡന്റ് അര്‍ഷത് മദനിയുടെ പ്രസംഗത്തിലാണ് ആര്‍എസ്എസിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്. രാമനവമിയുടെ ഭാഗമായി വിശ്വഹിന്ദു പരിഷത്ത് നിരവധി പരിപാടികള്‍ ആയോധ്യയില്‍ സംഘടിപ്പിച്ചിരുന്ന അതേദിവസം തന്നെയാണ് ഇവര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. മുസ്ലിങ്ങള്‍ക്ക് ജോലികളില്‍ 18 ശതമാനം സംവരണം എന്ന വാഗ്ദാനം സമാജ്വാദി പാര്‍ട്ടി പാലിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: