കൊല്‍ക്കത്ത: കന്യാസ്ത്രീയുടെ കൂട്ട മാനഭംഗത്തിനു കാരണം മതരാഷ്ട്രീയമാണ്, ഘര്‍വാപസിയാണ്, മതതീവ്രവാദം വളരുകയാണ്…. കൂട്ടമാനഭംഗ വാര്‍ത്ത വന്നയുടന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞതാണിത്. മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വെബ്സൈറ്റില്‍ മമതയുടെ ഇത്തരം തീപ്പൊരി പ്രസംഗങ്ങള്‍ നിറഞ്ഞുകിടക്കുകയായിരുന്നു.
സത്യം പുറത്തു വന്നതോടെ വെബ്സൈറ്റില്‍ നിന്ന് അവയെല്ലാം നീക്കി. വ്യാഴാഴ്ചയോടെയാണ് അവയെല്ലാം എടുത്തുകളഞ്ഞത്. കൂട്ടമാനഭംഗക്കേസില്‍ ഇതിനകം രണ്ടു ബംഗഌദേശികള് പിടിയിലായിക്കഴിഞ്ഞു.
ഇനി പിടിയിലാകാനുള്ളവരും ബംഗഌദേശികളാണെന്നാണ് സൂചന. ഇനി ഇത്തരം നുണകള്‍ സൈറ്റില്‍ കിടക്കുന്നത് പന്തികേടാണെന്നു തിരിച്ചറിഞ്ഞാണ് അവ നീക്കിയത്.സലീം ഷെയ്ഖ്, ഗോപാല്‍ സര്‍ക്കാര്‍ എന്നിവരാണ് പിടിയിലായത്. ഷെയ്ഖ് മുംബൈയില്‍ നിന്നും രണ്ടാമന് കൊല്‍ക്കത്തയിലെ 24 നോര്‍ത്ത് പര്‍ഗാനയില്‍ നിന്നും.
മാനഭംഗമായിരുന്നു ഇവരുടെ ലക്ഷ്യം. ഒപ്പം 10 ലക്ഷവും കൊള്ളയടിച്ചു. സംഭവത്തിന്റെ സൂത്രധാരനെന്ന് കരുതുന്ന മിലന് ഭായിയും ബംഗഌദേശുകാരനാണ്. ബംഗഌദേശിലെ സ്ഥിരം കുറ്റവാളിയാണ് ഷെയ്ഖ്. കൊള്ള മുതല്‍ കൊലപാതകം വരെയുള്ള കേസുകള്‍ ഇയാളുടെ പേരിലുണ്ട്. 2002ല്‍ ബംഗ്ളാദേശില്‍ നിന്ന് നുഴഞ്ഞുകയറിയ ആളാണ് സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: